പ്രണയികളുടെ മനശ്ശാസ്ത്രം

പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധുനികമനശാസ്ത്രത്തിന് ഈ വിഷയത്തിലുള്ള കാഴ്ചപ്പാടുകളും അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രണയമെന്ന നാട്യത്തിലുള്ള ലൈംഗികപീഡനങ്ങളും ദാമ്പത്യങ്ങളിലെ മോഹഭംഗങ്ങളും സുലഭമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ പ്രണയത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധത്തിന് ചെറുതല്ലാത്ത പ്രസക്തിയുണ്ട്. തന്‍റെ പ്രണയസങ്കല്‍പങ്ങളില്‍ പിഴവുകളുണ്ടോ, തനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത് യഥാര്‍ത്ഥസ്നേഹമാണോ എന്നൊക്കെയുള്ള തിരിച്ചറിവുകള്‍ ലഭിക്കാന്‍ പ്രണയത്തെപ്പറ്റിയുള്ള ശാസ്ത്രീയ ഉള്‍ക്കാഴ്ചകള്‍ നമ്മെ സഹായിക്കും. പ്രണയത്തെ സംബന്ധിച്ചുള്ള പ്രധാന ശാസ്ത്രസിദ്ധാന്തങ്ങളെയും അതിന്‍റെ അടിസ്ഥാനസ്വഭാവങ്ങളുടെ സൂക്ഷ്മാവലോകനം വിഷയമാക്കിയ ഒട്ടനവധി പഠനങ്ങള്‍ തരുന്ന പുത്തനറിവുകളെയും ഒന്നു പരിചയപ്പെടാം.



പ്രണയത്തിന് ഒരു നിര്‍വചനം

“പ്രണയം കാറ്റിനെപ്പോലെയാണ്. കാണാനാവില്ല, അനുഭവിക്കാനേ പറ്റൂ.” - നിക്കോളാസ് സ്പാര്‍ക്ക്സ്
ലൈംഗികതയുള്‍ക്കൊള്ളുന്നതും പങ്കാളിയെ ആദര്‍ശവല്‍ക്കരിക്കുന്നതും തുടര്‍ന്നുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതുമായ ഏതൊരു തീക്ഷ്ണമായ ആകര്‍ഷണത്തെയും പ്രണയം എന്നു വിളിക്കാം.
സരളമായ നിര്‍വചനങ്ങള്‍ക്കു പിടികൊടുക്കാത്തത്ര കുഴഞ്ഞുമറിഞ്ഞ ഒരു പ്രതിഭാസം തന്നെയാണു പ്രണയം. സൂക്ഷ്മവിശദാംശങ്ങളില്‍ ഏറെ വൈജാത്യങ്ങളുള്ള അനേകതരം ബന്ധങ്ങള്‍ പ്രണയം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നുണ്ട്. അവയില്‍ നിന്നും യഥാര്‍ത്ഥ പ്രണയത്തിനുള്ള വ്യതിരിക്തതകളെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ജാന്‍കോവിയാക്ക്, ഫിഷര്‍ എന്നീ ഗവേഷകര്‍ മുന്നോട്ടുവെച്ച നിര്‍വചനത്തിനാണ് ഇന്ന് ഏറ്റവും പൊതുസമ്മതി ലഭിച്ചിട്ടുള്ളത്. അവരുടെ നിഗമനത്തില്‍ ലൈംഗികതയുള്‍ക്കൊള്ളുന്നതും പങ്കാളിയെ ആദര്‍ശവല്‍ക്കരിക്കുന്നതും തുടര്‍ന്നുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതുമായ ഏതൊരു തീക്ഷ്ണമായ ആകര്‍ഷണത്തെയും പ്രണയം എന്നു വിളിക്കാം. സൌഹൃദം, കാമാസക്തി, ക്ഷണികമായ വശീകരിക്കപ്പെടലുകള്‍ തുടങ്ങിയവയില്‍ നിന്ന്‍ പ്രണയത്തെ വേര്‍തിരിച്ചു കാണിക്കാന്‍ ഈ നിര്‍വചനത്തിനാവുന്നുണ്ട്.

പ്രണയം ഉരുത്തിരിഞ്ഞതിനു പിന്നില്‍

“സൂചിക്ക് തുള വേണം. ഹൃദയത്തിന് പ്രണയവും” - സുഡാനിലെ ഒരു പഴമൊഴി


പ്രണയത്തിന് മനുഷ്യഹൃദയങ്ങളില്‍ ഇത്ര പ്രാമുഖ്യം ലഭിച്ചതെങ്ങനെ എന്നതിന് പരിണാമസംബന്ധിയായ പല വിശദീകരണങ്ങളും നിലവിലുണ്ട്. അവയെല്ലാം തന്നെ “വംശം കുറ്റിയറ്റു പോവില്ല എന്നുറപ്പു വരുത്താന്‍ പ്രകൃതി നമ്മോടു കാണിച്ച ഒരു വേലത്തരമാണു പ്രണയം” എന്ന സോമര്‍സെറ്റ്‌ മോമിന്‍റെ പ്രസ്താവനയെ ശരിവെക്കുന്നവയാണ്!


മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് പരാശ്രയം കൂടാതെ ജീവിക്കാനാവാന്‍ കൂടുതല്‍ കാലദൈര്‍ഘ്യം എടുക്കുന്നുണ്ട്. മാതാപിതാക്കള്‍ ഇരുവരുടെയും സ്നേഹവും സംരക്ഷണവും അവരുടെ ശരിയായ വളര്‍ച്ചക്ക് അത്യന്താപേക്ഷിതവുമാണ്. ഇത് ഉറപ്പുവരുത്താനായി നമ്മെയൊക്കെ ഏറെനാളത്തേക്ക് ഒരു പങ്കാളിയില്‍ത്തന്നെ ആകൃഷ്ടരാക്കി നിര്‍ത്താന്‍ പ്രകൃതിയൊരുക്കിയ ഒരു സൂത്രവിദ്യയാവാം പ്രണയം എന്നൊരു വാദമുണ്ട്. കുത്തഴിഞ്ഞ ലൈംഗികജീവിതം പകരംതരുന്ന ഗുഹ്യരോഗങ്ങള്‍ പ്രജനനശേഷി കുറയാനും ഭ്രൂണത്തിന് ക്ഷതങ്ങളേല്‍ക്കാനും പ്രസവം ക്ലേശകരമാവാനുമൊക്കെ ഇടയാക്കുകയും അതു വഴി വംശപ്പെരുപ്പത്തിന് വിഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നതും പ്രണയത്തിന്‍റെ ആവിര്‍ഭാവത്തിലേക്കു നയിച്ചിട്ടുണ്ടാവാം. നമ്മുടെ തലച്ചോറുകള്‍ അമിതസംയമനം കൈക്കൊണ്ട് പ്രത്യുല്‍പാദനചോദനകള്‍ക്ക് കടിഞ്ഞാണിടുന്നത് തടയുക എന്നതും പ്രണയത്തിന്‍റെ അവതാരോദ്ദേശങ്ങളില്‍ ഒന്നാവാം.


പരിണാമപ്രക്രിയ പ്രണയത്തെ യുക്തിക്കു നിരക്കാത്ത ഒരു പ്രതിഭാസമാക്കിത്തീര്‍ത്തതും ദീര്‍ഘദൃഷ്ടിയോടെത്തന്നെയാവാം. യുക്ത്യാനുസൃതമായി മാത്രം തന്‍റെ പങ്കാളിയെ തിരഞ്ഞെടുക്കുന്ന ഒരാള്‍ അതേ യുക്തിക്ക് കൂടുതല്‍ നല്ലതെന്നു തോന്നുന്ന മറ്റൊരാളെ കണ്ടുമുട്ടുമ്പോള്‍ ആദ്യപങ്കാളിയെ കയ്യൊഴിഞ്ഞേക്കാമല്ലോ. ദീര്‍ഘകാലബന്ധങ്ങളുടെ ഉന്മൂലനത്തിനു കളമൊരുക്കിയേക്കാവുന്ന അത്തരമൊരു സാഹചര്യത്തെ മുളയിലേ നുള്ളിക്കളയാനാവാം പ്രകൃതി യുക്തിരഹിതമായ പ്രണയത്തെ രംഗത്തിറക്കിയത്.

അമ്മമാര്‍ പിഞ്ചുകുഞ്ഞുങ്ങളെ നെഞ്ചോടണക്കുകയും ചുംബിക്കുകയും ആശ്ലേഷിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ആ കുട്ടികള്‍ തങ്ങള്‍ ഭ്രൂണാവസ്ഥയില്‍ ശ്രവിച്ചുകൊണ്ടിരുന്ന മാതൃഹൃദയത്തിന്‍റെ താളം വീണ്ടും കേള്‍ക്കുകയും അതുവഴി ഗര്‍ഭപാത്രത്തിനുള്ളില്‍ അനുഭവിച്ച കടുത്ത സുരക്ഷിതത്വത്തെക്കുറിച്ച് ഓര്‍മിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതേ സുരക്ഷിതത്വത്തെയാണ് നാം പ്രണയഭാജനങ്ങളുടെ ചുംബനങ്ങളിലും ആലിംഗനങ്ങളിലുമൊക്കെ നമ്മളറിയാതെ തേടുന്നത് എന്നാണ് നരവംശശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറിസിന്‍റെ അനുമാനം.

പ്രണയം വേവാന്‍ മൂന്ന്‍ അടുപ്പുകല്ലുകള്‍

“പ്രണയത്തിന് അവസരം കിട്ടാതെ പോകുന്നവര്‍ക്കു നല്‍കപ്പെടുന്ന സമാശ്വാസ സമ്മാനമാണ് ലൈംഗികസുഖം.” - ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്വേസ്
ഐകമത്യം, കാമം, പ്രതിജ്ഞാബദ്ധത എന്നിങ്ങനെ മൂന്ന്‍ അടിസ്ഥാനഘടകങ്ങളാണ് പ്രണയത്തിനുള്ളത്.


പ്രണയത്തിന്‍റെ ചേരുവകള്‍ എന്തൊക്കെ എന്നതിനെക്കുറിച്ച് പല വീക്ഷണങ്ങള്‍ നിലവിലുണ്ട്. ഇതില്‍ ഏറ്റവും സ്വീകാര്യത ലഭിച്ചിട്ടുള്ളത് റോബര്‍ട്ട് സ്റ്റേണ്‍ബര്‍ഗ് എന്ന മനശാസ്ത്രജ്ഞന്‍ അവതരിപ്പിച്ച സിദ്ധാന്തത്തിനാണ്‌. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍ ഐകമത്യം, കാമം, പ്രതിജ്ഞാബദ്ധത എന്നിങ്ങനെ മൂന്ന്‍ അടിസ്ഥാനഘടകങ്ങളാണ് പ്രണയത്തിനുള്ളത്. ‘ഐകമത്യം’ ബന്ധത്തിന്‍റെ തീക്ഷ്ണത, മനസ്സുകള്‍ തമ്മിലുള്ള ഇഴയടുപ്പം തുടങ്ങിയ വൈകാരികഘടകങ്ങളെയും, ‘കാമം’ ശാരീരികസാമീപ്യത്തിനും ലൈംഗികസംസര്‍ഗത്തിനുമുള്ള ചോദനകളെയും, ‘പ്രതിജ്ഞാബദ്ധത’ താന്‍ ഇന്നയാളെ പ്രണയിക്കുന്നുണ്ട്, ഈ ബന്ധം നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നൊക്കെയുള്ള മനസ്സറിഞ്ഞുള്ള തീരുമാനങ്ങളെയുമാണ് ദ്യോതിപ്പിക്കുന്നത്.



ഇതില്‍ ഏതൊക്കെ ഘടകങ്ങളാണ് ഒരു ബന്ധത്തില്‍ സന്നിഹിതമായിട്ടുള്ളത് എന്നു പരിശോധിച്ച് നമുക്ക് ആ ബന്ധത്തിന്‍റെ സ്വഭാവം തിരിച്ചറിയാം. ചില ബന്ധങ്ങളില്‍ ഇവയില്‍ ഏതെങ്കിലും ഒരു ഘടകം മാത്രമാവാം സന്നിവേശിക്കപ്പെട്ടിട്ടുള്ളത്‌. മിക്ക സൗഹൃദങ്ങളും ഐകമത്യം മാത്രം ഉള്‍ക്കൊള്ളുന്നവയാണ്. ‘ആദ്യദര്‍ശനത്തിലെ പ്രണയ’ങ്ങള്‍ പലതും കാമം മാത്രം പേറുന്നവയുമാണ്. അറേഞ്ച്ഡ് വിവാഹങ്ങളുടെ ആദ്യനാളുകളില്‍ നവദമ്പതികളുടെ അടുത്തിടപെടലുകള്‍ പലപ്പോഴും പ്രതിജ്ഞാബദ്ധതയില്‍ മാത്രം അധിഷ്ഠിതമാവാം. വര്‍ഷങ്ങളായി ഒന്നിച്ചുകഴിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും ചിലപ്പോള്‍ കാമവും മറ്റു വികാരങ്ങളുമൊക്കെ എരിഞ്ഞുതീര്‍ന്ന് പല കാരണങ്ങളാല്‍ തൂത്തെറിയാനാവാതെ കിടക്കുന്ന പ്രതിജ്ഞാബദ്ധത മാത്രമാവാം ബാക്കിനില്‍ക്കുന്നത്.


ഇനിയും ചില ബന്ധങ്ങളില്‍ ഏതെങ്കിലും രണ്ടു ഘടകങ്ങളുടെ സാന്നിദ്ധ്യമുണ്ടാവാം. ഐകമത്യവും കാമവും മാത്രമുള്ള അടുപ്പങ്ങളെ വൈകാരികപ്രണയങ്ങള്‍ എന്നു വിളിക്കാം. പ്രതിജ്ഞാബദ്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത നമ്മുടെ പല കാമ്പസ്പ്രേമങ്ങളെയും ഈ ഗണത്തില്‍പ്പെടുത്താം. കാമവും പ്രതിജ്ഞാബദ്ധതയും മാത്രമുള്ള സംബന്ധങ്ങള്‍ മൂഢപ്രണയങ്ങള്‍ എന്നു വിളിക്കപ്പെടുന്നു. മാനസികൈക്യം പരിഗണിക്കാതെ കേവലം ലൈംഗികാഭിനിവേഷം മാത്രം കണക്കിലെടുത്ത് ഒന്നിച്ചുകഴിയാന്‍ തീരുമാനിക്കുന്നവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇത്തരം ബന്ധങ്ങള്‍ ഏറെനാള്‍ നിലനില്‍ക്കാനുള്ള സാദ്ധ്യത തുച്ഛമാണ്. ലൈംഗികാകര്‍ഷണം തേഞ്ഞുമാഞ്ഞുപോയ ദീര്‍ഘകാലദാമ്പത്യങ്ങള്‍ ഐകമത്യവും പ്രതിജ്ഞാബദ്ധതയും മാത്രമുള്ള ബന്ധങ്ങളുടെ ഉദാഹരണങ്ങളാണ്.


മൂന്നു ഘടകങ്ങളും ഒരുപോലെ ഒത്തിണങ്ങുമ്പോള്‍ മാത്രമാണ് മിക്കവരും ഒരുപാടു മോഹിക്കുന്ന സമ്പൂര്‍ണപ്രണയം സംജാതമാകുന്നത്. മുകളില്‍ പറഞ്ഞ നാനാതരം ബന്ധങ്ങളില്‍ ഏതിനേക്കാളും തീവ്രതയും ഈടുറപ്പും സമ്പൂര്‍ണപ്രണയങ്ങള്‍ക്ക് കൈവശമുണ്ടായിരിക്കും. എന്നാല്‍ ഇത്തരം പ്രണയങ്ങള്‍ നേടിയെടുക്കുന്നതും നിലനിര്‍ത്തിക്കൊണ്ടു പോവുന്നതും ക്ലേശകരമാണെന്നും അതുകൊണ്ടുതന്നെ അവ അപൂര്‍വമാണെന്നും സ്റ്റേണ്‍ബര്‍ഗ് അഭിപ്രായപ്പെടുന്നുണ്ട്.

ഓരോ ഹൃദയത്തിലും ഓരോ പ്രണയകഥകള്‍

“വസന്തം ചെറിമരങ്ങളോടു ചെയ്യുന്നത് എനിക്ക് നിന്നോടു ചെയ്യണം.” - പാബ്ലോ നെരൂദ


കുട്ടിക്കാലം തൊട്ടുള്ള നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ നമ്മുടെയൊക്കെ ഉള്‍ച്ചുമരുകളില്‍ പ്രണയത്തിന്‍റെ രൂപഭാവങ്ങളെക്കുറിച്ച് പല ധാരണകളും കോറിയിടുന്നുണ്ട്. പുസ്തകങ്ങളും ദൃശ്യമാധ്യമങ്ങളും തൊട്ട് അയല്‍പക്കങ്ങളിലെ രഹസ്യബാന്ധവങ്ങളും കുളിക്കടവുകളിലെ ചര്‍ച്ചകളും വരെ എന്താണു പ്രണയമെന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നമുക്ക് പകര്‍ന്നു തരുന്നുണ്ടായിരുന്നു. ഈയനുഭവങ്ങളൊക്കെ നമ്മുടെയുള്ളില്‍ പ്രണയത്തെക്കുറിച്ചുള്ള ചില കഥകള്‍ രൂപപ്പെടുത്തുന്നുണ്ട് എന്നും, അവിടുന്നങ്ങോട്ട് ആ കഥകള്‍ക്കനുസൃതമായ പ്രണയമാണ് നമ്മുടെ ജീവിതങ്ങളിലും നാം തേടുന്നത് എന്നും സ്റ്റേണ്‍ബര്‍ഗിന്‍റെ തന്നെ ഒരു ഉപസിദ്ധാന്തം പറയുന്നു.

ചില പ്രമേയങ്ങള്‍ പലരുടെയും കഥകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നു എന്ന്‍ പഠനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “പ്രണയം രഹസ്യാത്മകമായിരിക്കണം; തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരിക്കലും മുഴുവനായി വെളിപ്പെടുത്തിപ്പോവരുത്.”, “ഞങ്ങള്‍ക്കിടയില്‍ എന്തൊക്കെ സംഭവിക്കുന്നുവെന്നത് മനസ്സിലോ മറ്റെവിടെയെങ്കിലുമോ കുറിച്ചുവെക്കേണ്ടത് അത്യാവശ്യമാണ്.”, “കാര്യങ്ങള്‍ അതിന്റേതായ ചില ചിട്ടവട്ടങ്ങളോടെ ചെയ്‌താല്‍ മാത്രമേ ഒരു ബന്ധം വിജയിക്കുകയുള്ളൂ. ചെറിയ പിഴവുകള്‍ പോലും പ്രേമത്തെ തകര്‍ത്തു കളഞ്ഞേക്കാം.” തുടങ്ങിയവ ഉദാഹരണങ്ങളാണ്.


ചില പ്രമേയങ്ങള്‍ ബന്ധങ്ങളെ സുദൃഢമാക്കുമ്പോള്‍ വേറെ ചിലവ അസ്വാരസ്യങ്ങള്‍ക്കുള്ള ഉല്‍പ്രേരകങ്ങളായി വര്‍ത്തിച്ചേക്കാം. രണ്ടുപേരുടെയും ഉള്‍ക്കഥകള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ടാവുന്നത് ബന്ധത്തിന്‍റെ വിജയത്തെ സഹായിക്കും. “എന്‍റെ കഥയനുശാസിക്കുന്ന പ്രണയമാണ് ഉല്‍കൃഷ്ടം” എന്ന മുന്‍വിധി പങ്കാളിക്കോ നമുക്കു തന്നെയോ പ്രസ്തുതസങ്കല്‍പങ്ങള്‍ക്ക് അനുസൃതമായി വര്‍ത്തിക്കാനാവാതെ പോയാല്‍ അത് വല്ലാത്ത ന്യൂനതയാണെന്ന അനുമാനത്തിനു വഴിവെച്ചേക്കാം. നമ്മുടെ മനസ്സില്‍ ഇങ്ങനെച്ചില കഥകള്‍ കുടികൊള്ളുന്ന വിവരം നാം പോലും അറിയാതെ പോവുകയും ചെയ്യാം.

പ്രണയാഗ്നിയുടെ അവസ്ഥാന്തരങ്ങള്‍

“നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ, അത്രതന്നെ തരം പ്രണയങ്ങളുമുണ്ട്.” - ജെയ്ന്‍ ഓസ്റ്റന്‍
വികാരതീവ്രം, സാനുകമ്പം എന്നിങ്ങനെ രണ്ടുതരം പ്രണയബന്ധങ്ങളുണ്ട്.


എലൈന്‍ ഹാറ്റ്ഫീല്‍ഡ് എന്ന മനശാസ്ത്രജ്ഞയുടെ വീക്ഷണത്തില്‍ വികാരതീവ്രം, സാനുകമ്പം എന്നിങ്ങനെ രണ്ടുതരം പ്രണയബന്ധങ്ങളുണ്ട്. ഭാവതീക്ഷ്ണത, ലൈംഗികാകര്‍ഷണം, പങ്കാളിയുടെ സാമീപ്യം സൃഷ്ടിക്കുന്ന ശാരീരിക ഉണര്‍വ്, ബന്ധത്തെക്കുറിച്ചുള്ള അനിതരമായ ഉത്ക്കണ്ഠ തുടങ്ങിയവയാണ് വികാരതീവ്രബന്ധങ്ങളുടെ മുഖമുദ്രകള്‍. ഈ വികാരതീവ്രത ക്ഷണഭംഗുരമായിരിക്കുമെന്നും ഏകദേശം ഒരാറുമാസം തൊട്ട് പരാമാവധി അഞ്ചു വര്‍ഷം വരെയൊക്കെയേ നിലനില്‍ക്കൂ എന്നും തന്‍റെ ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ ഹാറ്റ്ഫീല്‍ഡ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. വികാരതീവ്രപ്രണയം വളരെയേറെ സമയവും ഊര്‍ജവും ആവശ്യപ്പെടുന്നുണ്ടെന്നതും അത് ഏറെനാള്‍ നിലനില്‍ക്കുന്നത് പങ്കാളികളുടെ മനസ്വൈര്യത്തിനും കുട്ടികളെ ശ്രദ്ധിക്കുന്നതടക്കമുള്ള മറ്റുത്തരവാദിത്തങ്ങളുടെ ശരിയായ നിര്‍വഹണത്തിനും ഹാനികരമായേക്കാമെന്നതും കൊണ്ടാവാം പ്രകൃതി അതിനെ പതിയെപ്പതിയെ കെടുത്തിക്കളയുന്നത്.



കാര്യങ്ങള്‍ നേരേചൊവ്വേ നീങ്ങുകയാണെങ്കില്‍ കാലക്രമത്തില്‍ വികാരതീവ്രപ്രണയം കൂടുതല്‍ ചിരസ്ഥായിയായ സാനുകമ്പപ്രണയത്തിനു വഴിമാറുകയാണ് ചെയ്യുക. പരസ്പരബഹുമാനം, നല്ല മാനസികൈക്യം, പങ്കാളിയിലുള്ള അതിരറ്റ വിശ്വാസം, തക്കയളവിലുള്ള പരസ്പരാശ്രിതത്വം തുടങ്ങിയവയാണ് സാനുകമ്പപ്രണയങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുക.


വികാരതീവ്രതയുടെ ഗാംഭീര്യത്തോടൊപ്പം സാനുകമ്പബന്ധങ്ങളുടെ ദൃഢതയും സുരക്ഷിതത്വവും കൂടി എക്കാലവും ഒരുമിച്ചനുഭവിച്ചു കൊണ്ടിരിക്കാന്‍ പലരും വ്യാമോഹിച്ചേക്കാമെങ്കിലും അത് അപൂര്‍വമായേ സാദ്ധ്യമാവാറുള്ളൂ.

ആരോടാണു നമുക്ക് ഇഷ്ടം തോന്നിപ്പോവുന്നത്?

“കമിതാക്കള്‍ ഒരു നാള്‍ പരസ്പരം കണ്ടുമുട്ടുകയല്ല ചെയ്യുന്നത്. അവരിരുവരും എക്കാലവും മറ്റേയാളെ ഉള്ളില്‍പ്പേറുന്നുണ്ടായിരുന്നു.” - ജലാലുദ്ദീന്‍ റൂമി


എങ്ങനെയുള്ളവരോടാണ് നാം വശംവദരായിപ്പോവുന്നത് എന്നന്വേഷിച്ച ഗവേഷകര്‍ പരിണാമസിദ്ധാന്തവുമായി പൊരുത്തപ്പെടുന്ന ചില വിശദീകരണങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രൂപഭംഗി, മുഖത്തിന്‍റെ ഇടതും വലതും ഭാഗങ്ങള്‍ തമ്മിലുള്ള അനുപാതപ്പൊരുത്തം എന്നീ പൊതുവെ വിലമതിക്കപ്പെടുന്ന ഗുണങ്ങള്‍ രണ്ടും നല്ല ജീനുകളുടെ ബഹിര്‍സ്ഫുരണങ്ങളാണെന്നും ഈ വിശേഷതകളുള്ളവരെ തിരഞ്ഞെടുക്കുക വഴി ഭാവിതലമുറകള്‍ക്ക് നല്ല ജനിതകഘടന ഉറപ്പുവരുത്തുകയാണ് നാം ചെയ്യുന്നത് എന്നുമാണ് വിദഗ്ദ്ധമതം. സ്ത്രീസൌന്ദര്യത്തിന്‍റെ ലക്ഷണങ്ങളായി വാഴ്ത്തപ്പെടാറുള്ള മൃദുവായ ചര്‍മം, തിളക്കമാര്‍ന്ന നീണ്ട മുടി, ഒതുങ്ങിയ അരക്കെട്ട്, നിറഞ്ഞ മാറിടം തുടങ്ങിയവ നല്ല ആരോഗ്യത്തിന്‍റെയും പ്രത്യുല്‍പാദനക്ഷമതയുടെയും വ്യംഗ്യസൂചനകള്‍ കൂടിയാണ്.


ആകാരത്തിലും വ്യക്തിത്വത്തിലും പെരുമാറ്റരീതികളിലും നമ്മോടോ മാതാപിതാക്കളോടോ സദൃശരായവരോട് നമുക്ക് കൂടുതല്‍ ആകര്‍ഷണം തോന്നാം. ബുദ്ധിശക്തി, ഉയരം, സംഭാഷണപാടവം തുടങ്ങിയവയില്‍ നമ്മോടടുത്തു നില്‍ക്കുന്നവര്‍ക്കും നാം മുന്‍ഗണന കൊടുത്തേക്കാം. ഇങ്ങിനെയുള്ളവരെ വരിക്കുക വഴി പങ്കാളിയുമായുള്ള ജനിതകസാദൃശ്യം വര്‍ദ്ധിപ്പിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇത് ഗര്‍ഭങ്ങള്‍ അലസിത്തീരാനുള്ള സാദ്ധ്യത കുറയാനും ആരോഗ്യപൂര്‍ണരായ സന്തതികളുടെ ജനനത്തിനും വഴിയൊരുക്കുന്നുണ്ട്.


നിരന്തരം കണ്ടുമുട്ടുന്നവരോടും ഇടക്കിടെ ഇടപഴകുന്നവരോടും തൊട്ടടുത്ത് താമസിക്കുകയോ ജോലിക്കിരിക്കുകയോ മറ്റോ ചെയ്യുന്നവരോടും നമുക്ക് താല്‍പര്യം ജനിക്കാനും നമ്മെ ഇഷ്ടപ്പെടുന്നു എന്ന ഒറ്റക്കാരണം കൊണ്ട് നമുക്കൊരാളോട് മനച്ചായ്^വു തോന്നാനും സാദ്ധ്യത കൂടുതലാണെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.


നാം കൊതിക്കുന്ന, എന്നാല്‍ നമുക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചില ഗുണങ്ങള്‍ കൈവശമുള്ളവരോടും നമുക്ക് പ്രതിപത്തി തോന്നാം. എന്നാല്‍ ഈ രീതിയില്‍ പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുന്ന ദമ്പതികള്‍ കൂടുതല്‍ സംതൃപ്തരാണ് എന്ന്‍ ചില പഠനങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ ഇത്തരം ബന്ധങ്ങള്‍ക്ക് സമാനതയിലധിഷ്ഠിതമായ ദാമ്പത്യങ്ങളെക്കാള്‍ ആയുസ്സ് കുറവാണ് എന്നൊരു മറുവാദവും നിലവിലുണ്ട്.

ആണ്‍പ്രണയങ്ങളും പെണ്‍പ്രണയങ്ങളും

“ഓരോ ആണും തന്‍റെ പെണ്ണിന്‍റെ ആദ്യകാമുകനായിരിക്കാന്‍ ആശിക്കുന്നു. സ്ത്രീകള്‍ മോഹിക്കുന്നതോ, തന്‍റെയാളുടെ അവസാനകാമുകിയാവാനും.” - ജെന്നിഫര്‍ വില്‍കിന്‍സണ്‍
പുരുഷന്മാര്‍ കാമപൂര്‍ത്തിക്കായി പ്രേമം നടിക്കാനുള്ള സാദ്ധ്യത കൂടുതലുള്ളപ്പോള്‍ സ്ത്രീകള്‍ പ്രണയപ്രാപ്തിക്കു വേണ്ടി ലൈംഗികതയെ ഉപയോഗിക്കാനുള്ള സാദ്ധ്യതയാണു കൂടുതല്‍.


പങ്കാളികള്‍ക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതാമാനദണ്ഡങ്ങളിലും പ്രണയത്തോടുള്ള മറ്റു സമീപനങ്ങളിലും സ്ത്രീപുരുഷന്മാര്‍ തമ്മില്‍ വലിയ അന്തരങ്ങളുണ്ട്. ഗര്‍ഭത്തിന്‍റെയും പ്രസവത്തിന്‍റെയും പീഢകള്‍ സഹിക്കേണ്ടതും കുട്ടികളുടെ സംരക്ഷണത്തിന്‍റെ മുഖ്യഉത്തരവാദിത്തം ശിരസാവഹിക്കേണ്ടതും സ്ത്രീകളാണ് എന്ന വസ്തുതയാണ് ഈ വ്യതിരിക്തതകള്‍ക്കു മൂലകാരണമായത്.



ഇണയെ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നത് പൊതുവെ സ്ത്രീകളാണ്. യാഥാര്‍ത്ഥ്യബോധത്തിലൂന്നിയും പ്രായോഗികവശങ്ങള്‍ കണക്കിലെടുത്തും പ്രേമപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതും സാമൂഹ്യനിലവാരത്തിനും സാമ്പത്തികസ്ഥിതിക്കുമൊക്കെ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതും അവരാണ്. പങ്കാളി എത്രത്തോളം പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്നുണ്ട് എന്നതിന് കൂടുതല്‍ പരിഗണന കൊടുക്കുന്നതും സ്ത്രീകളാണ്. മറ്റൊരാളുടെ ശരീരഭാഷയെ വ്യാഖ്യാനിച്ചെടുക്കാനുള്ള ജന്മസിദ്ധമായ കഴിവ് അധികമായുള്ളതും അവര്‍ക്കു തന്നെയാണ്. മറിച്ച് ബാഹ്യരൂപത്തിന് കൂടുതല്‍ പ്രാമുഖ്യം കല്‍പിക്കുന്നതും ആദ്യദര്‍ശനത്തിലെ അനുരാഗത്തിന് എളുപ്പത്തില്‍ വശംവദരായിപ്പോകുന്നതും ആദര്‍ശനിഷ്ഠയുടെയോ പരക്ഷേമകാംക്ഷയുടെയോ പുറത്ത് ബന്ധങ്ങളിലേക്ക് എടുത്തുചാടുന്നതും ഏറെയും പുരുഷന്മാരാണ്.


അടുത്തു പരിചയമുള്ള രണ്ടുപേര്‍ക്കിടയില്‍ പ്രണയം എന്ന വികാരം ആദ്യം നാന്ദികുറിക്കുന്നത് മിക്കവാറും പുരുഷന്‍റെ ഹൃദയത്തിലായിരിക്കും. എന്നാല്‍ “ഈ ബന്ധം ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ല” എന്ന് ആദ്യം നിശ്ചയിക്കുന്നത് മിക്കപ്പോഴും സ്ത്രീകളാണ്. ഉള്ളിലെയിഷ്ടം തുറന്നുകാണിക്കാന്‍ പുരുഷന്മാര്‍ സമ്മാനങ്ങള്‍, ശാരീരികമായ സഹായങ്ങള്‍ തുടങ്ങിയ ചെയ്തികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രണയത്തിന്‍റെ ക്രയവിക്രയങ്ങള്‍ വാക്കുകളിലൂടെയാവാനാണു സ്ത്രീകളുടെ താല്പര്യം.


തങ്ങള്‍ പ്രണയത്തിലല്ലാത്തവരുമായി കിടക്ക പങ്കിടാന്‍ വൈമനസ്യം കുറവുള്ളത് പുരുഷന്മാര്‍ക്കാണ്. മിക്ക സ്ത്രീകളും പ്രണയത്തെയും ലൈംഗികതയെയും ഒന്നിച്ചു കൂട്ടിക്കലര്‍ത്തി മാത്രം സമീപിക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് രണ്ടിനെയും രണ്ടായിട്ടു തന്നെ കാണാന്‍ അത്ര വൈഷമ്യമില്ല എന്നര്‍ത്ഥം. സ്ത്രീകള്‍ പ്രണയത്തെ വീക്ഷിക്കുന്നത് വൈകാരികപ്രതിബദ്ധതയുടെയും സുരക്ഷിതത്വത്തിന്‍റെയും മാനങ്ങളിലൂടെയാണെങ്കില്‍ പുരുഷന്മാര്‍ ചാരിത്ര്യം, ലൈംഗികസുഖം തുടങ്ങിയ വശങ്ങള്‍ക്കാണ് പ്രാഥമ്യം കല്‍പിക്കുന്നത്. പുരുഷന്മാര്‍ കാമപൂര്‍ത്തിക്കായി പ്രേമം നടിക്കാനുള്ള സാദ്ധ്യത കൂടുതലുള്ളപ്പോള്‍ സ്ത്രീകള്‍ പ്രണയപ്രാപ്തിക്കു വേണ്ടി ലൈംഗികതയെ ഉപയോഗിക്കാനുള്ള സാദ്ധ്യതയാണു കൂടുതല്‍.


വംശവര്‍ദ്ധനവില്‍ പുരുഷന്‍റെ പങ്കാളിത്തം മുഖ്യമായും ശാരീരികവും സാമ്പത്തികവുമായ പിന്തുണകളിലൂടെയാണ്. ഇവക്ക് ലൈംഗികതയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. എന്നാല്‍ സന്താനോല്‍പാദനത്തിനുള്ള സ്ത്രീകളുടെ പ്രധാന മൂലധനങ്ങളായ ഗര്‍ഭപാത്രവും സ്തനങ്ങളും ലൈംഗികതയുമായി കൂടിപ്പിണഞ്ഞാണു കിടക്കുന്നത്. ആണ്‍മനസ്സുകളില്‍ ലൈംഗികതയോട് താരതമ്യേന കൂടുതല്‍ പ്രതിപത്തി ഉടലെടുത്തത് ഇക്കാരണത്താലാവാം.

ചൊട്ടയിലെ അനുഭവങ്ങള്‍ ബന്ധങ്ങള്‍ക്കു ചുടലയൊരുക്കുമ്പോള്‍

“ഒരാണ്‍കുട്ടിയുടെ ഏറ്റവുമടുത്ത സുഹൃത്ത് അവന്‍റെ അമ്മയായിരിക്കും.” - ഹിച്ച്കോക്കിന്‍റെ സൈക്കോ എന്ന സിനിമയിലെ മനോവൈകല്യമുള്ള, കൊലപാതകിയായ നായകകഥാപാത്രം


പങ്കാളി തന്നെ സ്നേഹിക്കാതാവുമോ, ഉപേക്ഷിച്ചു പോയേക്കുമോ എന്നൊക്കെയുള്ള നിരന്തരസന്ദേഹങ്ങളെ ‘ആകുലത’ എന്നും ആരെങ്കിലും തന്നോടടുക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അസ്വസ്ഥത അനുഭവപ്പെടുന്നതിനെ ‘വിമുഖത’ എന്നും വിളിക്കാറുണ്ട്. ആകുലതയോ വിമുഖതയോ സന്നിഹിതമാണോ അല്ലയോ എന്നതിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തിബന്ധങ്ങളോടുള്ള ഓരോരുത്തരുടെയും സമീപനങ്ങളെ താഴെ വിശദീകരിച്ചിട്ടുള്ള രീതിയില്‍ നാലായി തരംതിരിക്കാം. ഇതില്‍ ഏതു ശൈലിയാണ് ഒരാളില്‍ രൂപപ്പെടുക എന്നു നിര്‍ണയിക്കുന്നത് കുട്ടിക്കാലത്ത് ആ വ്യക്തിക്ക് തന്‍റെ രക്ഷകര്‍ത്താക്കളുമായുണ്ടായിരുന്ന ബന്ധത്തിന്‍റെ രീതിവിശേഷങ്ങളാണ് എന്ന് ജോണ്‍ ബൌള്‍ബി എന്ന മനോരോഗവിദഗ്ദ്ധന്‍ മുന്നോട്ടുവെച്ച സിദ്ധാന്തം പറയുന്നു.


ലവലേശം ആകുലതയോ വിമുഖതയോ കൂടാതെ മറ്റുള്ളവരുമായി അടുക്കുന്ന ശീലമുള്ളവര്‍ക്കു മാത്രമാണ് ആരോഗ്യകരമായ ദീര്‍ഘകാലബന്ധങ്ങള്‍ കൈവരിക്കാനാവുക. കുട്ടികളുടെ ആവശ്യങ്ങളോട് തക്കസമയത്ത് അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുക പതിവാക്കിയവരുടെ മക്കളിലാണ് ഈ ശീലം രൂപപ്പെടാറുള്ളത്.


ചില നേരങ്ങളില്‍ മക്കളെ ഉചിതമായ രീതിയില്‍ സ്നേഹിക്കുകയും എന്നാല്‍ മറ്റു ചില വേളകളില്‍ അവരെ അകാരണമായ നിര്‍വികാരതയോടെ അവഗണിക്കുകയും ചെയ്യുക എന്ന സ്ഥിരതയില്ലാത്ത പെരുമാറ്റം പ്രകടിപ്പിക്കുന്നവരുടെ മക്കളില്‍ ആകുലത കൂടുതലായി കണ്ടുവരാറുണ്ട്. ഇക്കൂട്ടര്‍ അരക്ഷിതത്വബോധം, കടുത്ത സ്വയംവിമര്‍ശനം, പങ്കാളിയാല്‍ തിരസ്കരിക്കപ്പെടുമോയെന്ന നിരന്തരമായ ഉത്ക്കണ്ഠ തുടങ്ങിയവയില്‍ ഉഴറുന്നവരായി വളര്‍ന്നുവരാം.


കുട്ടികളെ ആപത്തുവേളകളില്‍ പോലും ഗൌനിക്കാതിരിക്കുകയും ചെറുപ്രായത്തിലേ സ്വയംപര്യാപ്തരാവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നവരുടെ മക്കള്‍ വളര്‍ന്നു വരുന്നത് ഒരുപാട് വിമുഖതയുമായാവാം. ഇങ്ങിനെയുള്ളവര്‍ ഭാവിയില്‍ മറ്റുള്ളവരുടെ വികാരവായ്പുകള്‍ക്കു മുന്നില്‍ മനസ്സിളകാത്തവരും ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും കൊടുക്കാത്തവരും ആയിമാറാം.


രക്ഷകര്‍ത്താക്കളുടെ ക്രൂരപീഢനങ്ങള്‍ക്കു വിധേയരാവുന്ന കുട്ടികളെ മുതിര്‍ന്നു കഴിയുമ്പോള്‍ ആകുലതയും വിമുഖതയും ഒരുപോലെ പിടികൂടാം. ഇവര്‍ വൈകാരികമായ അടുപ്പങ്ങളെ ഒരേസമയം തന്നെ ആഗ്രഹിക്കുകയും ഭയക്കുകയും ചെയ്യുന്നവരായിത്തീരാം. ഇത്തരക്കാര്‍ അകപ്പെടുന്ന ബന്ധങ്ങള്‍ നാടകീയതയും വികാരവിക്ഷുബ്ധതകളും പ്രവചനാതീതമല്ലാത്ത പെരുമാറ്റങ്ങളുമൊക്കെ നിറഞ്ഞാടുന്നവയായിരിക്കും.


ഇപ്പറഞ്ഞതില്‍ ഏതു ശൈലിയാണ് താന്‍ സ്വാംശീകരിച്ചിട്ടുള്ളത്‌ എന്നു തിരിച്ചറിയുന്നത് ബന്ധങ്ങളിലേര്‍പ്പെടുമ്പോള്‍ തക്കതായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നമ്മെ പ്രാപ്തരാക്കും. മുതിര്‍ന്നു കഴിഞ്ഞുണ്ടാകുന്ന അനുഭവങ്ങള്‍ക്കും ഒരാളുടെ വ്യക്തിബന്ധശൈലിയെ സ്വാധീനിക്കാനാവുമെന്നും തക്കതായ മനശാസ്ത്രചികിത്സകള്‍ വഴി ചെറുപ്പത്തില്‍ രൂപപ്പെട്ട മോശം ശൈലികളെ പൊളിച്ചുപണിയാന്‍ സാധിക്കുമെന്നും സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

പ്രണയം ശാശ്വതമാവാന്‍ ചില ഒറ്റമൂലികള്‍

“ബാധിതരാരും വിടുതിയാഗ്രഹിക്കാത്ത ഒരു രോഗമാണ് പ്രണയം.” - പൌലോ കൊയ്‌ലോ


അടുപ്പത്തിന്‍റെ തുടക്കകാലങ്ങളില്‍ത്തന്നെ പരസ്പരസംവേദനത്തിലുള്ള ചെറിയ പോരായ്മകള്‍ പോലും തിരിച്ചറിയുകയും, അവയെ ക്രിയാത്മകമായി പരിഹരിക്കുകയും, ഫലപ്രദമായ ആശയവിനിമയരീതികള്‍ വളര്‍ത്തിയെടുക്കുകയും, ഇതൊക്കെ വഴി തങ്ങള്‍ നല്ല മനപ്പൊരുത്തമുള്ളവരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് ബന്ധത്തിന്‍റെ ആത്യന്തികവിജയത്തെ സഹായിക്കും. ഇതിനൊന്നും മിനക്കെടാതെ നേരെ ലൈംഗികബന്ധത്തിലേക്കു നീങ്ങുന്ന കാമുകീകാമുകന്മാര്‍ക്ക് ഭാവിയില്‍ തലപൊക്കുന്ന പ്രശ്നങ്ങളെ ഒന്നിച്ചു തരണം ചെയ്യാനുള്ള കഴിവ് ദുര്‍ബലമായിരിക്കും.


അനശ്വരപ്രണയം കൈവരിക്കാന്‍ കൊതിക്കുന്നവര്‍ ബന്ധം പുരോഗമിച്ചു കഴിഞ്ഞാലും പരസ്പരം മനസ്സുകള്‍ തുറന്നു കൊണ്ടേയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കേവലം വാര്‍ത്തകളും വസ്തുതകളും മാത്രം ചര്‍ച്ചക്കെടുക്കാതെ തന്‍റെ ആഗ്രഹങ്ങളും ആവശ്യങ്ങളും വികാരങ്ങളുമൊക്കെക്കൂടി പ്രേമഭാജനത്തോട് പങ്കുവെച്ചുകൊണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്. ഇരുവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ള വിഷയങ്ങള്‍ തിരിച്ചറിയുന്നതും ഒരുമിച്ചു സമയം ചെലവഴിക്കാന്‍ അവസരങ്ങള്‍ തരുന്ന പുതിയ പുതിയ വിനോദങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നതും എക്കാലവും അന്യോന്യം പറഞ്ഞുകൊണ്ടിരിക്കാനുള്ള പുതുപുത്തന്‍വിശേഷങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കാന്‍ സഹായിക്കും.


ദൈനംദിനവ്യവഹാരങ്ങളില്‍ ഇരുവര്‍ക്കും ഒരേ പ്രാധാന്യം ലഭിക്കേണ്ടതും അത്യാവശ്യമാണ്. ഓരോരോ കാര്യത്തിലും രണ്ടുപേരുടെയും അഭിപ്രായങ്ങള്‍ക്ക് തുല്യപരിഗണന കൊടുത്തുകൊണ്ടിരിക്കണം എന്നല്ല ഇതിനര്‍ത്ഥം. മറിച്ച് ദീര്‍ഘകാലാനുഭവങ്ങളെ കണക്കിലെടുക്കുമ്പോള്‍ രണ്ടിലൊരാള്‍ക്ക് താന്‍ തീരെ പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നലുളവാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട് എന്നാണ്.


അനുരാഗത്തിന്‍റെ ആദ്യനാളുകളില്‍ സാമ്പത്തികവും മറ്റുമായ ചെലവുകള്‍ തത്തുല്യമായി വഹിച്ച് താന്‍ പങ്കാളിയുടെ ഔദാര്യത്തില്‍ ജീവിച്ചു പോവാനാഗ്രഹിക്കുന്ന വ്യക്തിയല്ല എന്ന് അന്യോന്യം ബോദ്ധ്യപ്പെടുത്താന്‍ ഇരുവരും ശ്രദ്ധിക്കുന്നത് സ്വാഭാവികമാണ്. അടുപ്പം ഗഹനമാകുന്നതിനനുസരിച്ച് പക്ഷേ ഇങ്ങിനെ ഓരോ കാര്യത്തിലും തുല്യത നോക്കുന്നത് നിര്‍ത്തലാക്കുകയും, പകരം ബന്ധത്തിലേക്കുള്ള സംഭാവനകളുടെയും ബന്ധം കൊണ്ടുള്ള ലാഭനഷ്ടങ്ങളുടെയും ആകെത്തുകകള്‍ ഇരുവര്‍ക്കും ഏറെക്കുറെ സമമായിരിക്കുവാന്‍ ശ്രദ്ധിക്കുകയുമാണു വേണ്ടത്. ഉദാഹരണത്തിന് ഒരാള്‍ പണവും മറ്റേയാള്‍ കുറേയേറെ സമയവും ബന്ധത്തിന്‍റെ ആവശ്യകതകള്‍ക്കായി ചെലവഴിക്കുന്ന സാഹചര്യം രണ്ടുപേര്‍ക്കും തൃപ്തികരമാവേണ്ടതാണ്. അടുപ്പം പിന്നെയും തീവ്രമാകുമ്പോള്‍ ചില വിഷയങ്ങളിലെങ്കിലും കണക്കുനോട്ടങ്ങള്‍ക്ക് പൂര്‍ണവിരാമമിടാവുന്നതാണ്. എന്നിരുന്നാലും നിസ്വാര്‍ത്ഥത വിളയാടേണ്ട ഈയൊരു ഘട്ടത്തില്‍ പോലും ഒരാള്‍ത്തന്നെ എല്ലാം ഒരുക്കുകയും മറ്റേയാള്‍ക്ക് തന്‍റേതായ സംഭാവനകളൊന്നും പങ്കുവെക്കാനുള്ള അവസരങ്ങളില്ലാതെ പോവുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.


FAQs



ആദ്യദര്‍ശനത്തിലെ അനുരാഗം എന്നൊന്ന് ശരിക്കും ഉണ്ടോ?




ഉണ്ട്. ഒരാളുടെ ആകര്‍ഷണീയതയുടെ അളവെടുക്കാന്‍ നമുക്ക് ശരാശരി 0.13 നിമിഷങ്ങള്‍ മതിയെന്നും രണ്ടുപേര്‍ ഒന്നിച്ചു ചെലവിടുന്ന ആദ്യമിനിട്ടുകള്‍ തന്നെ അവരുടെ ബന്ധത്തിന്‍റെ ഭാവിയെ നിര്‍ണയിക്കുന്നുണ്ട് എന്നും ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.


എന്നാല്‍ ഒരാളുടെ രൂപഭംഗിയും സൌന്ദര്യമുള്ളവര്‍ സല്‍ഗുണസമ്പന്നരായിരിക്കും എന്ന മുന്‍വിധിയും ആണ് നാം ഒറ്റനോട്ടത്തിലേ ചിലരില്‍ ആകൃഷ്ടരായിപ്പോവാന്‍ നിമിത്തമാകുന്നത് എന്നോര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒന്നാംകാഴ്ചയില്‍ നാം കല്‍പിച്ചുകൊടുത്ത നല്ല ഗുണങ്ങളൊന്നും സത്യത്തില്‍ ആ വ്യക്തിക്ക് ഇല്ല എന്ന് പിന്നീട് തെളിയിക്കപ്പെട്ടാല്‍ ഇത്തരം ബന്ധങ്ങള്‍ താറുമാറായിപ്പോവാനുള്ള സാദ്ധ്യത ഏറെയാണ്‌.

വിരഹം പ്രണയത്തിന്‍റെ തീവ്രത കൂട്ടുമോ?

അത് ഒരാളുടെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും. അന്തര്‍മുഖരില്‍ വിരഹം പ്രണയത്തെ ശക്തിപ്പെടുത്തും. എന്നാല്‍ ഏവരോടും അങ്ങോട്ടുകയറി ഇടപെടുന്ന ശീലമുള്ളവരില്‍ വിരഹം വിപരീതഫലമാവാം സൃഷ്ടിക്കുക.

പ്രണയം നമ്മളറിയാതെ സംഭവിച്ചു പോകുന്നതാണോ?

അല്ല. ഐകമത്യം, കാമം, പ്രതിജ്ഞാബദ്ധത എന്നിവയില്‍ കാമം മാത്രമാണ് തീരെ നമ്മുടെ നിയന്ത്രണത്തിലല്ലാതുള്ളത്. ഒരാളോട് പ്രതിജ്ഞാബദ്ധത പുലര്‍ത്താന്‍ നാം നിശ്ചയിക്കുന്നത് പൂര്‍ണമായും സ്വയമറിഞ്ഞു തന്നെയാണ്. ഒരു ബന്ധത്തില്‍ എത്രത്തോളം ഐകമത്യം പ്രകടമാക്കണം എന്നതും ഒരു പരിധി വരെ നമുക്ക് തീരുമാനിക്കാന്‍ കഴിയും.


ഇതേ കാരണത്താല്‍ പ്രതിജ്ഞാബദ്ധത, ഐകമത്യം എന്നിവയില്‍ തക്കതായ ശ്രദ്ധ ചെലുത്തുക വഴി നേടിയെടുത്തു കഴിഞ്ഞ ഒരു പ്രണയം മാഞ്ഞുപോകാതെ സൂക്ഷിക്കാനും നമുക്കു പറ്റും.

ഒരേസമയം ഒന്നിലധികം പേരെ പ്രണയിക്കാനാവുമോ?

ഐകമത്യവും കാമവും പ്രതിജ്ഞാബദ്ധതയും തികഞ്ഞ സമ്പൂര്‍ണപ്രണയത്തിന്‍റെ കാര്യമാണ് ഉദ്ദേശിച്ചതെങ്കില്‍ സാദ്ധ്യമല്ല എന്നാണുത്തരം. അതിനു ശ്രമിക്കുന്നത് കടുത്ത അന്തഃസംഘര്‍ഷങ്ങള്‍ക്കു വഴിവെക്കുകയും ആ ആന്തരികകലഹങ്ങള്‍ ക്രമേണ ബന്ധങ്ങളുടെ വിനാശത്തിന് ഇടയാക്കുകയും ചെയ്യും.


വികാരതീവ്രപ്രണയം, സാനുകമ്പപ്രണയം എന്നിവയില്‍ ഏതെങ്കിലുമൊരെണ്ണം മാത്രമേ തന്‍റെ പങ്കാളിക്കു തരാനാവുന്നുള്ളൂ എന്ന നിഗമനത്തിലെത്തുന്നവര്‍ കിട്ടാതെ പോവുന്നയാ പ്രണയത്തിനു വേണ്ടി മറ്റൊരു പങ്കാളിയെ കണ്ടെത്തിയേക്കാം. പക്ഷേ കാലക്രമത്തില്‍ അതിലൊരാളോടു പുലര്‍ത്തുന്ന വികാരതീവ്രപ്രണയം എരിഞ്ഞടങ്ങി അതും സാനുകമ്പപ്രണയത്തിനു വഴിമാറുമ്പോള്‍ കാര്യങ്ങള്‍ ദുഷ്കരമാകും. രണ്ടു പ്രേമഭാജനങ്ങളോട് മനസ്സറിഞ്ഞിടപഴകാന്‍ അയാള്‍ക്ക് രണ്ട് വ്യത്യസ്തമുഖങ്ങള്‍ കൈക്കൊള്ളേണ്ടതായി വരും. ഇത്തരം ദ്വൈതവ്യക്തിത്വങ്ങള്‍ ഏറെനാള്‍ നിലനിര്‍ത്തിക്കൊണ്ടു പോവുക അതീവക്ലേശകരമായിരിക്കും. ഇതു സൃഷ്ടിക്കുന്ന മനോയാതന രണ്ടിലൊരാളിലേക്ക് ഒതുങ്ങിക്കൂടാന്‍ അയാളെ നിര്‍ബന്ധിതനാക്കുകയും ചെയ്യും.

പ്രണയത്തിനു തീവ്രത കൂടുതലുള്ളത് പ്രേമവിവാഹങ്ങളിലാണോ?

രാജസ്ഥാന്‍ സര്‍വ്വകലാശാലയിലെ ചില ഗവേഷകര്‍ ഈ വിഷയത്തെ പഠനവിധേയമാക്കുകയുണ്ടായി. മധുവിധുവേളയില്‍ കൂടുതല്‍ ഉല്‍ക്കടമായ പ്രണയം ദൃശ്യമായത് പ്രേമവിവാഹങ്ങളില്‍ത്തന്നെയായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ പ്രേമവിവാഹങ്ങളില്‍ പ്രണയം ദുര്‍ബലമായിപ്പോവുമ്പോള്‍ അറേഞ്ച്ഡ് വിവാഹങ്ങളില്‍ അത് പതിയെപ്പതിയെ സുദൃഢമായിത്തീരുന്നതായാണു കാണപ്പെട്ടത്. വിവാഹത്തിന്‍റെ പത്താം വാര്‍ഷികത്തില്‍ അറേഞ്ച്ഡ് വിവാഹങ്ങളിലെ പ്രണയത്തിന്‍റെ തീക്ഷ്ണത പ്രേമവിവാഹങ്ങളിലേതിനേക്കാള്‍ ഏകദേശം ഇരട്ടിയായിരുന്നു! പ്രേമവിവാഹങ്ങളുടെ തുടക്കത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന കാമം ക്രമേണ എരിഞ്ഞടങ്ങുന്നതും അറേഞ്ച്ഡ് വിവാഹങ്ങളില്‍ ആദ്യനാളുകളില്‍ ദുര്‍ബലമായ ഐകമത്യം ക്രമേണ ദൃഢതയാര്‍ജിക്കുന്നതുമാണ് ഈ സ്ഥിതിഭേദങ്ങള്‍ക്കു നിമിത്തമാകുന്നത്.

പ്രണയത്തിനൊരുങ്ങുന്നവര്‍ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണം ഏത്?

ഇന്ത്യയടക്കമുള്ള മുപ്പത്തിയേഴ് രാജ്യങ്ങളിലെ പതിനായിരത്തോളം സ്ത്രീപുരുഷന്മാരോട് പതിമൂന്നിനങ്ങളുള്ള ഒരു പട്ടികയില്‍ നിന്ന്‍ തങ്ങളുടെ ജീവിതപങ്കാളിയില്‍ കാണാനാഗ്രഹിക്കുന്ന മൂന്നു ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെടുകയുണ്ടായി. സ്ത്രീകളുടെയും പുരുഷന്മാരുടെയും മുന്‍ഗണനകളില്‍ പല വ്യത്യാസങ്ങളും തെളിഞ്ഞുവന്നെങ്കിലും കരുണ എന്ന ഗുണം ദേശഭേദമന്യേ ഇരുലിംഗങ്ങളുടെയും പട്ടികകളില്‍ മുന്നിട്ടുനിന്നു.
വിവാഹപ്രായത്തിനു ശേഷം പലരുടെയും സര്‍ഗാത്മകത വറ്റിവരണ്ടുപോകുന്നത് എന്തുകൊണ്ട്?


ജെഫ്രി മില്ലര്‍ എന്ന മനശാസ്ത്രജ്ഞന്‍റെ അഭിപ്രായത്തില്‍ ചിത്രം വരക്കാനോ, പാട്ടുപാടാനോ, തമാശ പറയാനോ, കായികാഭ്യാസങ്ങള്‍ നടത്താനോ ഒക്കെ ചിലര്‍ക്കുള്ള കഴിവുകള്‍ അനുയോജ്യരായ ഇണകളുടെ മനസ്സിളക്കാന്‍ വേണ്ടി മാത്രം ഉരുത്തിരിഞ്ഞു വന്നവയാണ്. മറ്റുള്ളവരിലെ ഇത്തരം യോഗ്യതകളെ തിരിച്ചറിയാനും വിവിധ കലാകായികരൂപങ്ങളെ ആസ്വദിക്കാനും വിലയിരുത്താനുമൊക്കെയുള്ള പാടവം നമ്മുടെ തലച്ചോറുകളില്‍ രൂപപ്പെട്ടത് യോഗ്യരായ പങ്കാളികളെ വേര്‍തിരിച്ചറിയുകയെന്ന ജോലി ആയാസരഹിതമാകാന്‍ വേണ്ടിയുമാണ്.

അടുത്ത രക്തബന്ധത്തിലുള്ളവരോടു നമുക്ക് പൊതുവെ പ്രണയം തോന്നാത്തത് എന്തു കൊണ്ട്?


രക്തബന്ധമുള്ളവര്‍ക്കു ജനിക്കുന്ന സന്തതികള്‍ക്ക് ജനിതകവൈകല്യങ്ങള്‍ പിടിപെടാന്‍ സാദ്ധ്യത കൂടുതലാണ്. ഇതൊഴിവാക്കാനാണ് പ്രകൃതി നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് ഇങ്ങിനെയുള്ളവരോടുള്ള പ്രണയാസക്തി എടുത്തുമാറ്റിയത്. എന്നാല്‍ ഇത് എങ്ങിനെ സാദ്ധ്യമാകുന്നു എന്നതിന്‍റെ വിശദാംശങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ബാല്യശൈശവങ്ങളില്‍ നിരന്തരം നേരില്‍ക്കാണുന്നവരോടാണ് മുതിര്‍ന്നുകഴിയുമ്പോള്‍ നമുക്ക് ലൈംഗികവൈമുഖ്യം രൂപപ്പെടുന്നത് എന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെയൊക്കെയുള്ളില്‍ അറപ്പ് എന്ന വികാരം ആവിര്‍ഭവിച്ചതിന്‍റെ ഒരു പ്രധാന ഉദ്ദേശവും ഇതാവാം എന്നും സൂചനകളുണ്ട്.







(2014 ഫെബ്രുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്.)

ലൈംഗികപരിജ്ഞാനം അളക്കാം


ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓരോന്നും ശരിയോ തെറ്റോ എന്നു പറയൂ:
  1. ലിംഗത്തിനു വലിപ്പക്കുറവുള്ള പുരുഷന്മാര്‍ക്ക് സ്ത്രീകളെ തൃപ്തിപ്പെടുത്താനാവില്ല. (ഉത്തരം)
  2. പതിനെട്ടു വയസ്സു കഴിഞ്ഞാല്‍ ആണ്‍കുട്ടികളുടെ ലിംഗം പിന്നെ വളരില്ല. (ഉത്തരം)
  3. മുഴുവന്‍ ജീവിതകാലത്തേക്കും വേണ്ടത്ര അണ്ഡങ്ങൾ ജനനസമയത്തു തന്നെ പെണ്‍കുഞ്ഞുങ്ങളുടെയുള്ളില്‍ രൂപപ്പെട്ടിരിക്കും. (ഉത്തരം)
  4. സംഭോഗത്തിലേർപ്പെട്ട ഒരു സ്ത്രീക്ക് മാസമുറയുണ്ടായിക്കണ്ടാല്‍ അവര്‍ ഗര്‍ഭിണിയായിട്ടില്ല എന്നുറപ്പിക്കാം. (ഉത്തരം)
  5. സ്ഖലനത്തിനു തൊട്ടുമുൻപ് പുരുഷലിംഗത്തില്‍ നിന്നു സ്രവിക്കപ്പെടുന്ന നിറമില്ലാത്ത ദ്രാവകം യോനിയില്‍ വീണതുകൊണ്ടു ഗർഭമുണ്ടാവില്ല. (ഉത്തരം)
  6. പങ്കാളിയെ ഗര്‍ഭിണിയാക്കണമെന്നാഗ്രഹമുള്ള കാലങ്ങളില്‍ പുരുഷന്മാര്‍ സ്വയംഭോഗം ഒഴിവാക്കുന്നതാണു നല്ലത്. (ഉത്തരം)
  7. മാസമുറ സമയത്തെ സംഭോഗം ഗര്‍ഭത്തിനിടയാക്കില്ല. (ഉത്തരം)
  8. സംഭോഗങ്ങളില്‍ ഏര്‍പ്പെടുന്നത് ആയുസ്സു കൂട്ടും. (ഉത്തരം)
  9. സംഭോഗസമയത്ത് ചില പ്രത്യേക പൊസിഷനുകള്‍ അവലംബിക്കുക വഴി ഗര്‍ഭസാദ്ധ്യത കുറക്കാം. (ഉത്തരം)
  10. ഒരേ കോണ്ടം ഒന്നിലധികം തവണ ഉപയോഗിക്കാം. (ഉത്തരം)
  11. കോണ്ടം ധരിക്കുമ്പോള്‍ കൈ അതിന്‍റെ തുമ്പത്തു തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. (ഉത്തരം)
  12. കൂടുതല്‍ സുരക്ഷിതത്വം വേണമെന്നുള്ളപ്പോള്‍ രണ്ടു കോണ്ടങ്ങള്‍ ഒരുമിച്ചു ധരിക്കുന്നതു നല്ലതാണ്. (ഉത്തരം)
  13. സംഭോഗശേഷം വെള്ളം ചീറ്റിയോ മറ്റോ യോനി നന്നായിക്കഴുകുന്നത് ഗര്‍ഭസാദ്ധ്യത കുറക്കും. (ഉത്തരം)
  14. ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചാല്‍ ലൈംഗികതൃഷ്ണ കുറയാം. (ഉത്തരം)
  15. എയിഡ്സ് ചുംബനത്തിലൂടെ പകരില്ല. (ഉത്തരം)
  16. ഒരേ ലൈംഗികരോഗം പിടിപെട്ട പങ്കാളികള്‍ തമ്മില്‍ ബന്ധപ്പെടുമ്പോള്‍ സുരക്ഷാമാര്‍ഗങ്ങളൊന്നും ഉപയോഗിക്കേണ്ട കാര്യമില്ല. (ഉത്തരം)
  17. ലൈംഗികരോഗം ബാധിച്ചവരില്‍ പ്രത്യക്ഷത്തില്‍ ഒരു ലക്ഷണവും കണ്ടില്ലെന്നും വരാം. (ഉത്തരം)
  18. ഗുഹ്യഭാഗങ്ങളില്‍ വ്രണങ്ങള്‍ വല്ലതുമുണ്ടോ എന്നുനോക്കി പങ്കാളിക്ക് എയിഡ്സ് ബാധിച്ചിട്ടുണ്ടോ ഇല്ലേ എന്നുറപ്പു വരുത്താം. (ഉത്തരം)
  19. ലൈംഗികരോഗം ബാധിച്ചവരുപയോഗിച്ച ടോയ്ലറ്റുകളില്‍ പോയെന്നുവെച്ച് ആ രോഗം പകര്‍ന്നുകിട്ടില്ല. (ഉത്തരം)
  20. ലൈംഗികരോഗങ്ങള്‍ക്കെതിരെ സുരക്ഷ തരുന്ന ഏക ഗര്‍ഭനിരോധനോപാധി കോണ്ടം മാത്രമാണ്. (ഉത്തരം)
  21. സ്വപ്നസ്ഖലനങ്ങള്‍ അമിതമായ ലൈംഗികത്വരയുടെ ബഹിര്‍സ്ഫുരണമാണ്. (ഉത്തരം)
  22. പുരുഷന്മാര്‍ക്ക് ഉദ്ധാരണശേഷി നഷ്ടമാവുന്നത് ഹൃദ്രോഗത്തിന്‍റെ മുന്നോടിയാവാം. (ഉത്തരം)
  23. ചുംബനം കൊണ്ട് ആരോഗ്യപ്രശ്നങ്ങളൊന്നും വരില്ല. (ഉത്തരം)
  24. ലൈംഗികപ്രശ്നങ്ങള്‍ക്ക് കൌണ്‍സലിങ്ങിനു പോവുമ്പോള്‍ പങ്കാളിയെ കൂടെക്കൂട്ടാതിരിക്കുന്നതാണ് നല്ലത്. (ഉത്തരം)
  25. മൊബൈലിലും കമ്പ്യൂട്ടറിലുമൊക്കെ നിരന്തരം നീലച്ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് സ്വന്തം പങ്കാളികളെ കൂടുതലായി സന്തോഷിപ്പിക്കാനാകും. (ഉത്തരം)

ഉത്തരങ്ങള്‍

  1. തെറ്റ്. ചെറിയൊരു വിരല്‍ അകത്തുകടത്തുമ്പോള്‍പ്പോലും ടൈറ്റായിത്തന്നെയിരിക്കുന്ന വിധമാണ് യോനിയുടെ നിര്‍മിതി. പുരുഷലിംഗത്തിന്‍റെ സാന്നിദ്ധ്യം സ്ത്രീക്ക് അനുഭവവേദ്യമാക്കുന്ന നാഡികള്‍ ഭൂരിഭാഗവും നിലകൊള്ളുന്നത് യോനീകവാടത്തില്‍ത്തന്നെയാണു താനും. അതുകൊണ്ടുതന്നെ നീളക്കൂടുതലുള്ള ലിംഗത്തിന് കൂടുതലാഴത്തില്‍ച്ചെന്ന് യോനിക്ക് അത്യുത്തേജനം പകരാനാവുമെന്ന അനുമാനം അടിസ്ഥാനരഹിതമാണ്. (അടുത്ത ചോദ്യം)
  2. ശരി. പ്രായപൂര്‍ത്തിയെത്തുന്നതോടെ മറ്റവയവങ്ങളുടേതു പോലെ ലിംഗത്തിന്‍റെയും വളര്‍ച്ച പൂര്‍ണമാകുന്നുണ്ട്. ഇത് പതിമൂന്നു മുതല്‍ പതിനെട്ടു വരെ വയസ്സിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. (അടുത്ത ചോദ്യം)
  3. ശരി. ഇരുപതു ലക്ഷത്തോളം — ഏകദേശം നാല്‍പത് ചെറുപട്ടണങ്ങളിലെ ജനാവലികള്‍ക്കു ജന്മംനല്‍കാന്‍ വേണ്ടത്ര — അണ്‌ഡങ്ങളുമായാണ് ഓരോ പെണ്‍കുട്ടിയും ജനിക്കുന്നത്. എന്നാല്‍ മറുവശത്ത് പുരുഷന്മാര്‍ ജീവിതകാലത്തുടനീളം പുതുതായി ബീജാണുക്കളെ ഉത്പാദിപ്പിക്കുന്നുണ്ട്. (അടുത്ത ചോദ്യം)
  4. തെറ്റ്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഇത് ശരിയാവാമെങ്കിലും എപ്പോഴും അങ്ങനെയല്ല. ചില സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനു ശേഷവും ക്രമം തെറ്റിയ, ലഘുവായ രക്തസ്രാവം കാണപ്പെട്ടേക്കാം. (അടുത്ത ചോദ്യം)
  5. തെറ്റ്. അതില്‍ ചിലപ്പോള്‍ പുരുഷബീജാണുക്കള്‍ ഉണ്ടാവാം. (അടുത്ത ചോദ്യം)
  6. ശരി. തുടര്‍ച്ചയായ സ്വയംഭോഗം ബീജാണുക്കളുടെയെണ്ണത്തില്‍ ചെറിയ കുറവിനു നിമിത്തമാവുകയും അങ്ങിനെ ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യതക്കു മങ്ങലേല്‍ക്കുകയും ചെയ്യാം. (അടുത്ത ചോദ്യം)
  7. തെറ്റ്. ഗര്‍ഭധാരണസാദ്ധ്യത ഏറ്റവും കുറവുള്ള സമയമാണ് ആര്‍ത്തവവേള എന്നതു ശരിയാണ്. എന്നാല്‍ ആ നേരത്തും ഗര്‍ഭമുണ്ടാവാന്‍ ഏകദേശം രണ്ടു ശതമാനത്തോളം സാദ്ധ്യത ബാക്കിനില്‍ക്കുന്നുണ്ട്. (അടുത്ത ചോദ്യം)
  8. ശരി. ആരോഗ്യദായകങ്ങളായ പല ഹോര്‍മോണുകളും രതിവേളകളില്‍ സ്രവിക്കപ്പെടുന്നുണ്ട്. ഹൃദ്രോഗം, കാന്‍സര്‍, മാനസികസമ്മര്‍ദ്ദം തുടങ്ങിയവക്കെതിരെ വേഴ്ചകള്‍ നല്ലൊരു പ്രതിരോധവുമാണ്. ആഴ്ചയില്‍ മൂന്നുപ്രാവശ്യത്തോളംവെച്ചു ബന്ധപ്പെടുന്നവര്‍ക്ക് ശരാശരി മൂന്നുവര്‍ഷത്തെ അധികായുസ്സു ലഭിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. (അടുത്ത ചോദ്യം)
  9. തെറ്റ്. (അടുത്ത ചോദ്യം)
  10. തെറ്റ്. (അടുത്ത ചോദ്യം)
  11. തെറ്റ്. കോണ്ടം ധരിക്കുമ്പോള്‍ അതിന്‍റെ അഗ്രഭാഗത്തു ഞെക്കി ഉള്ളിലെ വായു പുറത്തുകളയേണ്ടതുണ്ട്. അല്ലാത്തപക്ഷം ശുക്ലം വന്നുതിങ്ങുമ്പോള്‍ കോണ്ടം പൊട്ടിപ്പോയേക്കാം. (അടുത്ത ചോദ്യം)
  12. തെറ്റ്. വേഴ്ചാനേരത്ത് അവ അന്യോന്യമുരസി പൊട്ടിപ്പോവാന്‍ ഏറെ സാദ്ധ്യതയുണ്ട്. (അടുത്ത ചോദ്യം)
  13. തെറ്റ്. വേഴ്ച തീര്‍ന്നയുടന്‍ ഇങ്ങിനെ ചെയ്യുന്നത് ശുക്ലത്തെയും ബീജാണുക്കളെയും കൂടുതലകത്തേക്കു തള്ളിവിടുകയും അങ്ങിനെ ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യത ഏറ്റുകയും പോലും ചെയ്യാം. (അടുത്ത ചോദ്യം)
  14. ശരി. ചിലരില്‍ ഇങ്ങിനെ സംഭവിക്കാം. (അടുത്ത ചോദ്യം)
  15. ശരി. ഉമിനീരില്‍ എയിഡ്സ് വൈറസ് കാണപ്പെട്ടേക്കാം — എന്നാല്‍ മറ്റൊരാളിലേക്കു രോഗം പടര്‍ത്താന്‍ വേണ്ടതിലും എത്രയോ കുറഞ്ഞ അളവില്‍ മാത്രം. (അടുത്ത ചോദ്യം)
  16. തെറ്റ്. ഒരു രോഗാണുവിന്‍റെ തന്നെ വ്യത്യസ്ത ഇനങ്ങളാവാം പങ്കാളികള്‍ രണ്ടുപേരെയും ബാധിച്ചിട്ടുള്ളത്. തന്മൂലം ഒരാളില്‍ നിന്നു മറ്റേയാളിലേക്ക് രോഗത്തിന്‍റെ പുതിയ വകഭേദങ്ങള്‍ സംക്രമിക്കുകയും ഇത് ചികിത്സ ദുഷ്ക്കരമാക്കുകയും ചെയ്യാം. (അടുത്ത ചോദ്യം)
  17. ശരി. നിങ്ങളുടെ പങ്കാളിക്കു വല്ല ലൈംഗികരോഗങ്ങളുമുണ്ടെങ്കില്‍ അക്കാര്യം ആ വ്യക്തിക്കു പോലും അജ്ഞമായിരിക്കാം. ഉദാഹരണത്തിന്, എയിഡ്സ് ബാധിച്ചവരില്‍ ഒരു പത്തു വര്‍ഷത്തേക്കൊക്കെ ഒരു ലക്ഷണവും കണ്ടേക്കണമെന്നില്ല. (അടുത്ത ചോദ്യം)
  18. തെറ്റ്. (അടുത്ത ചോദ്യം)
  19. ശരി. ലൈംഗികരോഗങ്ങളുണ്ടാക്കുന്ന അണുക്കള്‍ക്കൊന്നും പൊതുവെ മനുഷ്യശരീരങ്ങള്‍ക്കു വെളിയില്‍ അധികനേരം ജീവനോടിരിക്കാനാവില്ല. (അടുത്ത ചോദ്യം)
  20. ശരി. (അടുത്ത ചോദ്യം)
  21. തെറ്റ്. ബഹിര്‍ഗമനമാര്‍ഗമൊന്നും കിട്ടാതെ ശരീരത്തില്‍ കെട്ടിക്കിടക്കുന്ന ശുക്ലത്തെ ശരീരം പുറത്തുകളയുന്ന ഒരു സ്വാഭാവികപ്രക്രിയ മാത്രമാണ് സ്വപ്നസ്ഖലനങ്ങള്‍. (അടുത്ത ചോദ്യം)
  22. ശരി. ഹൃദ്രോഗം സംജാതമാവുന്നത് ഹൃദയപേശികളിലേക്കുള്ള രക്തക്കുഴലുകള്‍ വിവിധ കാരണങ്ങളാല്‍ അടഞ്ഞുപോവുമ്പോഴാണ്. ഇതേ പ്രക്രിയ ലിംഗത്തിലെ രക്തക്കുഴലുകളെ താറുമാറാക്കിത്തുടങ്ങിയതിന്‍റെ സൂചനയാവാം ഒരുപക്ഷേ ഉദ്ധാരണപ്രശ്നങ്ങള്‍. (അടുത്ത ചോദ്യം)
  23. തെറ്റ്. സിഫിലിസ്, ഹെര്‍പ്പിസ് തുടങ്ങിയ രോഗങ്ങള്‍ ചുംബനത്തിലൂടെ പകര്‍ന്നുകിട്ടാം. (അടുത്ത ചോദ്യം)
  24. തെറ്റ്. രണ്ടു പേര്‍ക്കും അനുയോജ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും ഇരുവരും അവ നടപ്പിലാക്കുകയും ചെയ്യേണ്ടത് ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്ക എന്നിങ്ങനെ മിക്ക ലൈംഗികപ്രശ്നങ്ങളുടെയും കൌണ്‍സലിംഗിനു ഫലംകിട്ടാന്‍ അത്യന്താപേക്ഷിതമാണ്. (അടുത്ത ചോദ്യം)
  25. തെറ്റ്. മറിച്ച് ഇവയുളവാക്കുക ദാമ്പത്യത്തിലെ വൈകാരികാംശങ്ങളെ നശിപ്പിക്കുക, നിത്യജീവിതത്തിലെ ലൈംഗികതാല്‍പര്യത്തെ ദുര്‍ബലപ്പെടുത്തുക തുടങ്ങിയ ദോഷഫലങ്ങളാണ്.
(2015 ഒക്ടോബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)
Image courtesy: Vladimir Kozma

യോനിയില്‍ നനവ് ......


27 വയസ്സുള്ള വിവാഹിത. 10 വയസ്സായ മകളുണ്ട്. ഭര്‍ത്താവ് ഗള്‍ഫിലാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ വരും, ആറു മാസം നില്‍ക്കും. ആര്‍ത്തവം എല്ലാ മാസവും കൃത്യമാണ്. ബന്ധപ്പെട്ടുക്കൊണ്ടിരിക്കുമ്പോള്‍ യോനിയില്‍നിന്ന് പെട്ടെന്ന് മൂത്രംപോലെ വെള്ളം വരുന്നു. കിടക്ക നനയും. അതു കഴിഞ്ഞിട്ടും ബന്ധപ്പെട്ടാല്‍ ലൈംഗികസുഖം ശരിയായി അനുഭവപ്പെടുന്നുണ്ട്. ഇതു തുടങ്ങിയിട്ട് ഏഴു വര്‍ഷത്തോളമായി. ഇതെന്തുകൊണ്ടാണ്? എന്താണ് ചികിത്സ? പിന്നീട് ഞാന്‍ ഗര്‍ഭിണിയായിട്ടില്ല. ഡോക്ടറെ കാണിച്ചിരുന്നു. ബന്ധപ്പെടുമ്പോള്‍ യോനിക്ക് മുറുക്കം കിട്ടാന്‍ എന്താണ് മാര്‍ഗം?
സീന, പാലാ

ലൈംഗികവേഴ്ചാസമയത്ത് ചില സ്ത്രീകള്‍ക്ക് സ്ഖലനം പോലെയുള്ള ഈ അനുഭവം ഉള്ളതായി പഠനങ്ങളും സര്‍വെകളും തെളിയിച്ചിട്ടുണ്ട്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് വാത്സ്യായനന്റെ കാമസൂത്രത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അമേരിക്കയില്‍ നടത്തിയ പഠനങ്ങളില്‍ അഞ്ചു മുതല്‍ 50 ശതമാനം സ്ത്രീകള്‍ക്കും 'സ്ഖലനം' അനുഭവപ്പെട്ടതായി കണ്ടെത്തി. നല്ലപോലെ ലൈംഗിക ഉത്തേജനം സംഭവിക്കുമ്പോള്‍ യോനിയില്‍ അമിതമായി കിനിയുന്ന ദ്രാവകം ചിലരില്‍ തുള്ളികളായി തെറിക്കുന്നു. ഇത് മൂത്രനാളിയുടെ അരികില്‍നിന്നും പുറത്തുവരുന്നതായിട്ടാണ് ചില ഗവേഷകര്‍ കണ്ടെത്തിയത് .
നേരെ മറിച്ച് ചില ഗവേഷകര്‍ ഇത് മൂത്രത്തിന്റെ ചില തുള്ളികള്‍ ഉത്തേജന സമയത്ത് പുറത്തുവരുന്നതാണ് എന്നും അഭിപ്രായപ്പെടുന്നു. രണ്ടിലേതായാലും ഇതിനെക്കുറിച്ച് ആലോചിച്ചു വിഷമിക്കാനില്ല. ഇത് രോഗാവസ്ഥയല്ല. യോനിയിലെ പേശികള്‍ക്കു മുറുക്കം വരുത്താന്‍ കെഗല്‍സ് വ്യായാമം പോലുള്ള ചെറിയ വ്യായാമങ്ങള്‍ ചെയ്താല്‍ മതിയാകും. നിങ്ങള്‍ ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് കുടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുക. അപൂര്‍വം കേസ്സുകളില്‍ പ്രസവാനന്തരം സംഭവിക്കുന്ന മുറിവുകാരണം അമിത അയവു വന്നതാണെങ്കില്‍ ചെറിയ ശസ്ത്രക്രിയകൊണ്ട് പരിഹരിക്കാവുന്നതാണ്.

ഭാര്യക്കിഷ്ടം

ദാമ്പത്യത്തില്‍ ലൈംഗികബന്ധത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഇരുപങ്കാളികള്‍ക്കും ഒരുപോലെ ആസ്വദിയ്‌ക്കാന്‍ കഴിയുന്നതാവണം ലൈംഗികബന്ധം. പുരുഷനാണെങ്കിലും സ്‌ത്രീയാണെങ്കിലും കിടപ്പറയില്‍ ആഗ്രഹിയ്‌ക്കുന്ന ചില കാര്യങ്ങളുണ്ട്. ചിലര്‍ അതു തുറന്ന് പരയും. എന്നാല്‍ ചിലര്‍ തുറന്ന് പറയാന്‍ വിമുഖത കാണിക്കും. പ്രത്യേകിച്ചും സ്ത്രീകളാണ് കിടപ്പറയിലെ തങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം തുറന്നു പറയാന്‍ വിമുഖതകാണിക്കാറുള്ളത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പുരുഷന്‍ അറിഞ്ഞു ചെയ്യുന്നത് അവരെ സന്തോഷിപ്പിപ്പിക്കും. ഇത്തരത്തില്‍ സ്‌ത്രീ ആഗ്രഹിയ്‌ക്കുന്നതും എന്നാല്‍ തുറന്നു പറയാത്തതുമായ ചില കാര്യങ്ങള്‍ നോക്കൂ


പുരുഷന്മാരായിരിക്കും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി അമിതമായ താല്പര്യം കാണിക്കുന്നത്. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് കുറച്ച് സമയം ആവശ്യമാണ്. ആദ്യമായി തങ്ങളുടെ പുരുഷനില്‍ നിന്നുള്ള ലാളനയാണ്‌ സ്ത്രീകള്‍ ആഗ്രഹിയ്‌ക്കുന്നത്‌. ഒരേ രീതിയില്‍ തന്നെയുള്ള ലൈംഗിക ബന്ധം സ്ത്രീകളില്‍ മടുപ്പുളവാക്കും. തന്റെ പുരുഷന്‍ ഇക്കാര്യത്തില്‍ പുതിയ രീതികള്‍ പരീക്ഷിക്കണമെന്നാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യം അവര്‍ തുറന്നു പറയുകയും ചെയ്യില്ല.


ആശയവിനിമയമാണ് സെക്‌സില്‍ സ്‌ത്രീയ്‌ക്ക്‌ പ്രധാനം. തന്റെ പങ്കാളി തന്നോടു കാര്യങ്ങള്‍ തുറന്നു സംസാരിക്കണമെന്നും തന്റെ പ്രണയം വാക്കാല്‍ പ്രകടിപ്പിക്കണമെന്നുമെല്ലാം സ്‌ത്രീ ആഗ്രഹിക്കും. അതുപോലെ സെക്‌സില്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കു കൂടി പങ്കാളികള്‍ മുന്‍ഗണന നല്‍കണമെന്നും തങ്ങളുടെ താല്‍പര്യങ്ങള്‍ ചോദിച്ചറിഞ്ഞു ചെയ്യണമെന്നും അവര്‍ ആഗ്രഹിക്കും. പുരുഷന്മാര്‍ കാണിക്കുന്ന തിടുക്കം സ്‌ത്രീകളെ അലോസരപ്പെടുത്തും. സ്‌ത്രീകള്‍ക്ക് ഈ മൂഡിലേക്കെത്താന്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സമയം ആവശ്യമാകുന്നതാണ് ഇതിന് കാരണം

കിടപ്പറയില്‍ സെക്സ് കഴിഞ്ഞാല്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു

രാത്രിയില്‍ ആവേശകരമായ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അത് കഴിഞ്ഞ ഉടന്‍ തന്നെ നിങ്ങളുടെ പങ്കാളി വായനക്കോ പഠനത്തിനോ പോകുകയോ അല്ലെങ്കില്‍ തിരിഞ്ഞുകിടന്ന് ഉറങ്ങുകയോ ചെയ്യാറുണ്ടോ? എങ്കില്‍ സെക്സ് തീര്‍ന്നയുടന്‍ മറ്റ് ചില ജോലികള്‍ ചെയ്യാനായി പങ്കാളി കാത്തിരിക്കുകയാണെന്നും അല്ലെങ്കില്‍ സെക്സിനിടയിലും പങ്കാളിയുടെ മനസില്‍ മറ്റ് ചില കാര്യങ്ങളാണുള്ളതെന്നുമാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ നിങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് സെക്സിന്‍റെ ആഹ്ലാദം നീണ്ടുനില്‍ക്കാന്‍ സഹായിക്കില്ല. എന്തെല്ലാം കാര്യങ്ങളാണ് സെക്സിലേര്‍പ്പെട്ട് കഴിഞ്ഞയുടന്‍ ചെയ്യാന്‍ പാടില്ലാത്തതെന്ന് നോക്കാം

പങ്കാളികളിലൊരാളോ അല്ലെങ്കില്‍ രണ്ടു പേരുമോ സെക്സ് കഴിഞ്ഞയുടനേ ഉറക്കത്തിലേക്ക് വീണുപോകാറുണ്ട്. സെക്സിന്‍റെ ഭംഗി തന്നെ കെടുത്തിക്കളയുന്ന ഒരു കാര്യമാണിത്. ഒരുമിച്ച് ഷവറില്‍ കുളിക്കുകയെന്നത് ഒരു നല്ല രതിപൂര്‍വ്വ കേളിയാണ്. സെക്സിനിടയില്‍ പങ്കാളികളുടെ മേല്‍ അഴുക്ക് പുരളുന്നത് സാധാരണമാണ്. അത് വൃത്തിയാക്കുന്നതിനും പ്രശ്നമില്ല. എന്നാല്‍ സെക്സ് കഴിഞ്ഞയുടന്‍ തന്നെ ബാത്ത്‍റൂമിലേക്ക് ഓടുന്നത് ഒരു ശരിയായ കാര്യമല്ല. നിങ്ങളുടെ പങ്കാളി സെക്സിന്‍റെ മൂഡിലായിരിക്കുമ്പോള്‍ ഇത്തരത്തില്‍ കഴുകാനായി പോകുന്നത് ഒഴിവാക്കേണ്ട ഒരു കാര്യമാണ്.

കാമാസക്തിയുണ്ടാക്കുന്ന തരത്തിലുള്ള ഭക്ഷണം സെക്സിന് മുമ്പായി പങ്കാളിക്കൊപ്പം കഴിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ സെക്സിന് ശേഷം കഴിക്കാനായി അടുക്കളയിലേക്ക് പോകുന്നത് ഒഴിവാക്കേണ്ടതാണ്. കൂടാതെ സെക്സ് ആസ്വദിക്കേണ്ട സയത്ത് മൊബൈല്‍ ഫോണില്‍ മെസ്സേജോ മിസ്സ്ഡ് കോളോ കാത്തിരിക്കുന്നത് ശരിയായ കാര്യമല്ല. ചില പങ്കാളികള്‍ക്ക് മാറിക്കിടന്ന് ഉറങ്ങുന്ന ശീലമുണ്ടാകാറുണ്ട്. എന്നാല്‍ സെക്സിന് ശേഷം പതിവായി തലയിണയും വിരിപ്പുമെടുത്ത് മറ്റൊരു മുറിയിലേക്ക് ഉറങ്ങാന്‍ പോകുന്നത് ഒഴിവാക്കേണ്ട കാര്യമാണ്. സെക്സിന്‍റെ നിമിഷങ്ങള്‍ ആസ്വദിക്കുക. ഇത് സെക്സിന് ശേഷമുള്ള നിമിഷങ്ങളും ആസ്വാദ്യകരമാക്കുന്നതിന് ഉപകരിക്കും.

സ്ത്രീയെ ഉത്തേജിപ്പിക്കാം

സ്ത്രീകൾ സ്പർശനം ആഗ്രഹിക്കുന്നവരാണ്. അവർ പുരുഷന്മാരേക്കാൾ സ്പർശനം ആസ്വദിക്കുന്നു . അത് കൊണ്ട് തന്നെയാണ് അവർ അധികവും പുരുഷന്മാരെ കാണുമ്പോൾ അകന്നു നിൽക്കുന്നത്. ആണുങ്ങൾ കണ്ണ് കൊണ്ട് വികാരതർ ആകുമ്പോൾ , സ്ത്രീയെ വികരഭാരിതയാക്കാൻ കാഴ്ചകൾ പര്യാപ്തമല്ല . അവളിലെ വികാരം കാഴ്ചയ്ക്ക് പുറമേ സൗമ്യത കൊണ്ടും സ്പര്ശനം കൊണ്ടും സ്നേഹം കൊണ്ടും മാത്രമേ ഉണരുകയുള്ളൂ . അതിൽ സ്പർശനത്തിന് പ്രാധാന്യം ഏറെയാണ് . സെക്സിൽ സ്പർശനത്തിൽ പ്രധാനം യോനീ സ്പർശനമാണ്‌. അവളുടെ ഹൃദയം കീഴടക്കാൻ , കൃത്യമായ യോനീ സ്പർശനത്തിലൂടെ സാധിക്കും . ഈ പറയുന്ന രീതി പിന്തുടർന്നാൽ നിങ്ങൾകും ഇതിൽ വിദഗ്ദനാകാം.


1. അവളുടെ ഇഷ്ടങ്ങൾ അറിയുക



എല്ലാ സ്ത്രീകളും അവരുടെ വ്യത്യസ്ത ശാരീരിക അവസ്ഥകൾക്ക് അനുസരിച്ച് വ്യത്യസ്ത രീതികൾ ഇഷ്ടപെടുന്നവരാണ് . അവരുടെ ഇന്ദ്രിയങ്ങളുടെ വികാരകേന്ദ്രങ്ങൾ വ്യത്യസ്തമായിരിക്കും . അതിനനുസരിച്ചാണ് അവരുടെ ഇഷ്ടങ്ങൾ രൂപപ്പെടുക . ചില സ്തീകൾ ആഴത്തിൽ ലിങ്കപ്രവേശം ഇഷ്ടപെട്മ്പോൾ , ചിലർക്ക് അഗ്രഭാഗത്ത് കൂടുതൽ ചെയുന്നതാണ് ഇഷ്ടം. ക്ലിടോരിസ് അഥവാ യൊനീചദമാനു സ്ത്രീക്ക് ഉത്തേജനം നല്കുന്ന പ്രദാന ഭാഗം. അവൾ സ്വയം ഭോഗം ചെയ്യുമ്പോൾ അവിടം ഉത്തേജിപിക്കുന്നത് അത് കൊണ്ട് തന്നെ . ചിലർക്ക് മാറിടവും നിതംബവുമാകാം ഉത്തേജന കേന്ദ്രം . എന്ത് തന്നെ ആയാലും സെക്സിൽ ഏർപെടുന്നതിന് മുൻപ് അവളോട് ഇഷ്ടങ്ങള്‍ ചോദിക്കേണ്ടത് ആവശ്യമാണ്‌ .

2. പതിയെ തുടങ്ങുക


അവളുടെ യോനിയെ പതിയെ സ്പർശിക്കുക. അതിൽ ദൃതിയോ വേഗതയോ കാണിക്കരുത് . അവളെ മെല്ലെ പൂർണവികാരതയിലെക്ക് എത്തിക്കുക . അവളുടെ ശരീര ഭംഗിയെ പുകഴ്ത്തുക . വിരല്‍സ്‌പര്‍ശം അവളുടെ യോനിയിൽ നിന്ന് മുലയിലേക്കും തുടയിലേക്കും ചന്തിയിലേക്കും വ്യാപിക്കിക്കുക. അവളുടെ ശരീരം ചുംബിക്കുക . പൊക്കിൾ കുഴിയിലും കാൽ കൈകളിലും ചുംബനങ്ങളും സ്പർശന സുഖവും നല്കുക . ഇത് അവളെ പൂർണ വികാരതയിൽ എത്തിക്കും . ഇത് അവളുടെ യോനിയെ നിങ്ങളുടെ വിരലുകൾ സ്വീകരിക്കാൻ തയാറാക്കും ,


3. മൃദുസ്പർശം


അവൾ വികാരവതിയായാൽ , അവളുടെ യോനി ദ്രവമയമാകും . ഇനി നിങ്ങൾക്ക് അവളുടെ യോനീ ഭിത്തിയിൽ മൃദുവായി തലോടാം . യോനീ നാളത്തിന്റെ അറ്റം മുതൽ മൃദുവായി തലോടുക . മൃദ്വായി വിരൽ ഉള്ളിൽ കയറ്റുക, അവളുടെ വികാര മാറ്റം നോക്കി , വികാരകേന്ദ്രത്തിൽ വിരൽ ഉരസി കൊണ്ടിരിക്കാം . അവളുടെ മൂളൽ ഉയരും വരെ ഇത് തുടരുക. വികാരം അവളുടെ അരകെട്ട് ഉയര്തുന്നത് നിങ്ങള്ക്ക് കാണാം . അവൾ നിങ്ങളോട് വിരലോ ലിംഗാമോ ഇടാൻ ആവശ്യപെട്ടെക്കം. സൗമ്യത കൈവെടിയാതെ തുടരുക . അവളെ ഇനിയും വികാരവതിയാക്കുക , നിങ്ങളെ എന്നെന്നും മനസ്സിലെറ്റാൻ.


4. വിരൽ പ്രയോഗം


അവൾ നല്ല രീതിയിൽ ഉത്തേജിതയായി എന്ന ഉറപ്പ് വന്നാൽ, അവളുടെ യോനി നല്ല പോലെ നനന്നു എന്ന് വന്നാൽ നിങ്ങളുടെ വിരൽ യോനിയിൽ പ്രവേശിപ്പിക്കുക . ആദ്യം ചൂണ്ടുവിരല്‍ മാത്രം തുടങ്ങി , അവളുടെ ഇഷ്ടം പോലെ രണ്ടോ മൂന്നോ വിരലുകൾ ഉപയോഗിച്ച് തടവാം . പ്രായം ചെന്ന സ്ത്രീകളിൽ കൈ തന്നെ കേറിയെന്ന് വരാം . അവളുടെ സുഖം ചോദിച്ചറിയാം . വിരലിന്റെ ചലനങ്ങൾ മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക . ഇതിന് പുറമേ യോനിയിൽ ചുംബനവും കൂടി നൽകിയാൽ അവളെ വികാരത്തിന്റെ കൊടുമുടിയിൽ എത്തിക്കാം .


5. ജി സ്പോട്ട് ഉത്തേജനം viral1
ജി സ്പോട്ട് ആണ് മിക്കവാറും സ്ത്രീകളെ വികാരമൂർചയ്ക്ക് സഹായിക്കുന്നത് . എല്ലാ സ്ത്രീകളിലും ഇത് കാണാറില്ലെങ്കിലും , ജി സ്പോടിന്റെ ഉത്തേജനം അവൾക്ക് വികാര കൊടുമുടിയാണ് . യോനിയിൽ കൈ പ്രവേശിപിച്ച് മുകലിലൊട്ട് കൈ ചലിപിച്ചാൽ മറ്റുള്ള ബാഗങ്ങളിളി നിന്നും വ്യതസ്തമായി ഒരു തടിപ്പ് കാണപെടും. ഇതാണ് മിക്കവരിലും ജി സ്പോട്ട് . ഇവിടം ലിംഗം കൊണ്ടും വിരൽ കൊണ്ടും സ്പർശിക്കുമ്പോൾ അവൾ മൂര്ച്ചയിലെക്ക് അടുക്കുന്നു .

6. വായ്‌ പ്രയോഗം
വായ്‌ പ്രയോഗം പുരുഷനെന്ന പോൽ സ്തീകൾക്കും സുഗപൂരിതമാണ് . വിരൽ പ്രയോഗത്തിനിടയിൽ വായ കൊണ്ട് ക്രിസരിയിൽ ഊമ്പി വലിക്കുന്നതും നാവു കൊണ്ട് ഉത്തെജിപിക്കുന്നതും സുഖം വർധിപിക്കും. യോനീ നാളത്തിൽ നാവു കൊണ്ട് സ്പർശനം അവളിൽ മറക്കാൻ പറ്റാത്ത സുഖം നല്കും . അവളുടെ യോനീ കവാടത്തിൽ ആണിന്റെ രോമാപൂരിതമായ മുഖം അമർത്തി വെക്കാൻ കൊതിക്കുന്നവാരാണ് സ്ത്രീകളിൽ അധികവും .

പ്രെഗ്നൻസി സെക്സ് പൊസിഷൻ

എളുപ്പത്തിൽ പ്രെഗ്നൻസി കു ഹെല്പ് ചെയ്യുന്ന ചില പൊസിഷനുകൾ

ബന്ധം ശരിയാകുന്നില്ല

കൂട്ടുകാരിക്കു വേണ്ടിയാണ് ഈ കത്ത്. അവള്‍ ആറു മാസം മുമ്പ് വിവാഹിതയായി. 18 വയസ്സ്. ജോലിസ്ഥലം ദൂരെയായതിനാലും അജ്ഞതമൂലവും ലൈം ഗികബന്ധം രണ്ടു മാസത്തോളം ഭാഗികമായി മാത്രം. ഭര്‍ത്താവിന്റെ ലിംഗത്തിന് വലിപ്പക്കൂടുതലുള്ളതിനാല്‍ മൂന്നു മാസത്തോളം വിരല്‍ യോനിയില്‍ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. പിന്നീട് പലപ്പോഴായി ലിംഗം യോനിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വേദന അനുഭവപ്പെടുന്നു. ഇതുവരെ രക്തം പുറത്തുപോയിട്ടുമില്ല. പലപ്പോഴും മാസമുറ കൃത്യമായി ഉണ്ടാവാറില്ല. വെള്ളപോക്കിന് രണ്ടുമാസത്തിലധികമായി ആയുര്‍വദേ ചികിത്സ തുടരുന്നു. ഉത്തേജിപ്പിക്കാനായി ഭര്‍ത്താവ് ശ്രമിക്കാറുണ്ടെങ്കിലും മൂന്നര മാസത്തിനുശേഷം ഒരിക്കല്‍മാത്രമാണ് രതിസുഖം അനുഭവപ്പെട്ടത്. മറ്റൊരിക്കല്‍ ഭാഗികമായും അനുഭവപ്പെട്ടിരുന്നു. യോനീദ്രാവകം വേണ്ടത്ര ഉണ്ടാവാറില്ലെന്നാണ് തോന്നുന്നത്. ബന്ധപ്പെടുമ്പോഴെല്ലാം ഭര്‍ത്താവിന്റെ ലിംഗത്തിന്മേല്‍ വളയത്തിനു തൊട്ടുമുന്നിലായി വലതുവശത്ത് തൊലിയിളകി മുറിവാകാറുണ്ട്. ശുക്ലം യോനിയില്‍ എത്തിക്കഴിഞ്ഞാല്‍ പുകച്ചിലും നീറ്റലും അനുഭവപ്പെടാറുമുണ്ട്. രതിസുഖം അനുഭവിക്കാന്‍ എന്താണ് ചെയ്യേണ്ടത്? ഇത് വന്ധ്യതയുടെ അടയാളമാണോ?

നിങ്ങളുടെ കൂട്ടുകാരിക്ക് വയസ്സു 18 മാത്രം. വിവാഹം കഴിഞ്ഞ് മൂന്നു മാസമേ ആയിട്ടുള്ളൂ. ഭര്‍ത്താവാണെങ്കില്‍ ജോലി കാരണം ഇടയ്ക്കു മാത്രം വരുന്ന വ്യക്തിയും. സംതൃപ്തമായ ലൈംഗികബന്ധം ആയി വരാന്‍ അല്‍പ സമയം വേണമെന്നുള്ളത് സ്വാഭാവികം മാത്രം. വേഴ്ചാസമയത്ത് വേദന അനുഭവപ്പെടുന്നത് ഡിസ്​പറേണിയ എന്നു പറയും. ഇതിനു ശാരീരികമായ കാരണങ്ങളും മനസ്സിലെ ഭയവും കാരണമാകാം. യോനീദ്രാവകം വേണ്ടത്ര ഉണ്ടാകാറില്ല എന്ന് എഴുതിയല്ലോ? വേണ്ടത്ര ഉത്തേജനം ലഭിക്കാതെ വേഴ്ചയിലേക്ക് ഇവര്‍ ധൃതിയില്‍ ഏര്‍പ്പെടുന്നുണ്ടോ? വിരല്‍ പ്രവേശിപ്പിക്കുമ്പോഴും ഈ വേദന അനുഭവപ്പെടുന്നുണ്ടോ? കൃത്യമല്ലാത്ത മാസമുറയും വെള്ളപോക്കും ഉണ്ടെന്നു പറയുന്നു. അടിവയറ്റില്‍ രോഗമുണ്ടോ എന്നു പരിശോധന നടത്തിയിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ക്കു മറുപടി കിട്ടാതെ നിര്‍ദേശങ്ങള്‍ പറയാന്‍ പ്രയാസമാണ്. ആദ്യം ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പരിശോധന നടത്തുക. ശാരീരിക പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ സുഗമമായ വേഴ്ചയ്ക്ക് മനസ്സില്‍ എന്തൊക്കെയാണ് തടസ്സങ്ങള്‍ എന്നു അറിയാന്‍ ഒരു സൈക്കോളജിസ്റ്റിന്യോ സൈക്യാട്രിസ്റ്റിനേയൊ സമീപിക്കുക. 

എട്ട് വര്‍ഷമായി ബന്ധമില്ല

ഞാന്‍ 28 വയസ്സുള്ള വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. കല്യാണം കഴിഞ്ഞ് 10 വര്‍ഷമായി. എട്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്. എന്നാല്‍ പ്രസവത്തിനു ശേഷം ഞങ്ങള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഭര്‍ത്താവിന് തീരെ ഇഷ്ടമില്ല. പുറത്തു പറയാനുള്ള വിഷമം കാരണം വീട്ടുകാരോടുപോലും ഇതുവരെ പറഞ്ഞിട്ടില്ല. ഒരു കുട്ടികൂടി വേണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹത്തോടു പറഞ്ഞാലൊന്നും മറുപടി പറയില്ല. ഇതുമാറി പഴയ കുടുംബജീവിതം തിരിച്ചുകിട്ടാന്‍ എന്തു ചെയ്യണം  

നമ്മുടെ നാട്ടിലെ സ്ത്രീകളുടെ സഹനശക്തിക്ക് നിങ്ങള്‍ ഒരു നല്ല ഉദാഹരണമാണ്. വിവാഹശേഷം ഒരു കുട്ടി ജനിച്ചു. വര്‍ഷം എട്ടായി. ഇപ്പോഴാണ് ഒരു കുട്ടികൂടി വേണമെന്നും ലൈംഗികബന്ധം പുനഃസ്ഥാപിക്കണമെന്നും നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ഇത്രയും കാലം ശാരീരികബന്ധത്തിന് നിങ്ങള്‍ക്കും വലിയ ആവശ്യം തോന്നിയിരുന്നില്ല എന്നാണോ? അദ്ദേഹത്തിന് ഇങ്ങനെ താല്‍പര്യം കുറയാന്‍ കാരണമെന്താണ്? സെക്‌സ് തെറാപ്പി ചെയ്യുന്ന ഒരു മനോരോഗവിദഗ്ദ്ധ നെയോ സൈക്കോളജിസ്റ്റിനേയൊ സമീപിച്ച് നിങ്ങളുടെ പ്രശ്‌നങ്ങള്‍ വിശദമായി വിലയിരുത്തണം.

ചില പുരുഷന്മാരില്‍ സ്വവര്‍ഗാനുരാഗം മനസ്സില്‍ പതുങ്ങിക്കിടപ്പുള്ള കാരണം അവര്‍ സാമൂഹികാവശ്യങ്ങള്‍ക്കായി വിവാഹം ചെയ്ത് പേരിനു വല്ലപ്പോഴും ബന്ധപ്പെട്ടു സന്താനോല്‍പാദനവും നടത്തി പിന്നെ രതിയില്‍നിന്ന് തീരെ പിന്മാറി നില്‍ക്കുന്നതു കാണാറുണ്ട്. നിങ്ങളുടെ ഭര്‍ത്താവ് ആ തരത്തില്‍പ്പെട്ട ആളാണോ എന്നും അന്വേഷിക്കേണ്ടതുണ്ട്. 

യോനിയില്‍ ചൊറിച്ചില്‍

എന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമായി. ഭര്‍ത്താവിന് 25 വയസ്സുണ്ട്. എന്റെ യോനീഭാഗത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ഭര്‍ത്താവുമായി ബന്ധപ്പെട്ടതിനുശേഷം ചൊറിച്ചില്‍ കഠിനമാവുന്നു. രണ്ടു പ്രാവശ്യം ആര്‍ത്തവവും കഴിഞ്ഞു. അതിനുശേഷമാണ് ഇങ്ങനെ സംഭവിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

വിവാഹം കഴിഞ്ഞ ആദ്യമാസങ്ങളില്‍ യോനീഭാഗത്ത് അല്‍പം ചൊറിച്ചിലും പുകച്ചിലും പല സ്ത്രീകളിലും കാണാറുണ്ട്. കൂടുതല്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കില്‍ പൂപ്പല്‍ബാധയോ അണുബാധയോ ഉണ്ടോ എന്നന്വേഷിക്കണം. ലൈംഗികബന്ധശേഷം മാത്രമാണ് ചൊറിച്ചിലെങ്കില്‍ ഭര്‍ത്താവിനും ചൊറിച്ചിലുണ്ടോ എന്ന് ചോദിക്കണം. ട്രൈക്കോമോണസ് എന്ന രോഗാണു കാരണം ഉണ്ടാകുന്ന അസുഖം പുരുഷന്മാരില്‍ നിന്ന് സ്ത്രീയിലേക്കും സ്ത്രീയില്‍ നിന്ന് പുരുഷന്മാരിലേക്കും മാറി മാറി പകരുന്നു. രണ്ടുപേര്‍ക്കും ചികിത്സ വേണ്ടിവരും.
ചില സ്ത്രീകള്‍ക്ക് ശുക്ലത്തോട് അലര്‍ജി ഉള്ളതായി കണ്ടിട്ടുണ്ട്. ലൈംഗികവേഴ്ച കഴിഞ്ഞ ഉടനെ ചൊറിച്ചിലനുഭവപ്പെടും. ഉറ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചിലുണ്ടാവില്ല. ഇത് ചികിത്സിച്ച് മാറ്റാവുന്നതാണ്. എല്ലാ സമയത്തും ചൊറിച്ചിലുണ്ടെങ്കില്‍ പ്രശ്‌നത്തിന് കാരണം പൂപ്പല്‍ ബാധയാണോ അടിവസ്ത്രമാണോ സോപ്പാണോ വേറെ വസ്തുക്കളാണോ എന്ന് വിശദമായി പരിശോധിക്കണം. ഒരു ഗൈനക്കോളജിസ്റ്റിന്‍ സമീപി

അയഞ്ഞ പേശികള്‍

എനിക്ക് 22 വയസ്സായി. എന്റെ യോനിയ്ക്ക് തീരെ മുറുക്കമില്ല. ഇതു ശരിയാക്കാന്‍ എന്തോ ശസ്ത്രക്രിയ ഉണ്ടെന്ന് കേട്ടു. ഇതു ശരിയാണോ? ഞാന്‍ സ്വയംഭോഗം ചെയ്യാറുണ്ട്. ഇതുകൊണ്ടാണോ യോനിയിലെ പേശി അയഞ്ഞിരിക്കുന്നത്? അയല്‍ക്കാരനുമായി ഒന്നുരണ്ടു പ്രാവശ്യം ഉറ ഉപയോഗിച്ച് ബന്ധപ്പെട്ടിരുന്നു. സ്വയംഭോഗം ചെയ്താല്‍ കന്യാചര്‍മ്മം പൊട്ടുമോ? ആഴ്ചയില്‍ എത്ര പ്രാവശ്യം സ്വയം ഭോഗം ചെയ്യാം.
Ans: ഒന്നിലധികം പ്രസവങ്ങള്‍ക്കുശേഷം യോനിയില്‍ വരുന്ന അയവു ചില സ്ത്രീകളില്‍ ലൈംഗിക പ്രശ്‌നം സൃഷ്ടിക്കുന്നു. വേഴ്ച സമയത്തു മുറുക്കമില്ലായ്മ അവരുടെ ലൈംഗിക പങ്കാളിക്കു അസംതൃപ്തിയുളവാക്കുന്നു. അടിവയറ്റിലെ പേശികള്‍ക്കു ബലം കൂട്ടാനും അതുവഴി യോനിയില്‍ മുറുക്കം പുനഃസ്ഥാപിക്കാനും കെഗല്‍സ് എക്‌സര്‍സൈസ് എന്ന വ്യായാമം ശീലിക്കാം. പ്രസവത്തിലുണ്ടാവുന്ന ക്ഷതം കാരണം മുറുക്കം നഷ്ടപ്പെടുമ്പോള്‍ ചെറിയ ശസ്ത്രക്രിയ ചെയ്ത് യോനിമുഖത്തിനു മുറുക്കം കൂട്ടാം. പക്ഷെ നിങ്ങളുടെ കത്തില്‍നിന്നും നിങ്ങള്‍ വിവാഹിതയല്ല എന്നാണു മനസ്സിലാകുന്നത്. ഈ ഘട്ടത്തില്‍ ഇതിനു ശസ്ത്രകിയ ചെയ്യേണ്ടതില്ല. ചില സ്വയംഭോഗ രീതികള്‍ കാരണം കന്യാചര്‍മം പൊട്ടാനിടയുണ്ട്. സ്വയംഭോഗം എത്രപ്രാവശ്യം ചെയ്യണമെന്നു നിശ്ചിത കണക്കുകളില്ല. താല്‍പര്യമില്ലാതെയും ശരീരത്തിനു വേദനയുണ്ടാകുന്ന രീതിയിലും സ്വയംഭോഗം പാടില്ല. ഇതുകൊണ്ട് യോനിയിലെ പേശികള്‍ക്ക് അയവു സംഭവിക്കാറില്ല.

ഗുദഭോഗം ശരിയോ?

30 വയസ്സുള്ള വിവാഹിതന്‍. ഭാര്യക്ക് 23 വയസ്സ്. ഒന്നര വര്‍ഷം കൂടുമ്പോള്‍ 70 ദിവസത്തെ ലീവിന് നാട്ടില്‍ വരും. ഭാര്യയുമായി ബന്ധപ്പെടുമ്പോള്‍ ഭാര്യക്ക് കൂടുതല്‍ താല്‍പര്യം ഗുദഭോഗത്തിനാണ്. അതുകൊണ്ട് തെറ്റുണ്ടോ? ഭാര്യയെ പിന്തിരിപ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ?

മലദ്വാരം ലൈംഗികബന്ധത്തിന് പറഞ്ഞതല്ല. അതുകൊണ്ട് ഗുദഭോഗം (സ്ത്രീയായാലും പുരുഷനായാലും) പ്രകൃതിവിരുദ്ധമാണ്. മലദ്വാരത്തിലെ പേശികള്‍ക്ക് അയവു സംഭവിച്ചാല്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ആരോഗ്യത്തിനും ഹാനികരമാണ്. അതുകൊണ്ട് വല്ലപ്പോഴും (ഉറയും ക്രീമും ഉപയോഗിച്ച്) ഒരു വ്യത്യസ്താനുഭവം എന്ന നിലയില്‍ മാത്രമേ ഈ രീതിയിലുള്ള വേഴ്ച പാടുള്ളൂ. ഭാര്യക്ക് സാധാരണ രീതിയിലുള്ള വേഴ്ചയില്‍ സുഖം കിട്ടുന്നില്ല എന്ന അവസ്ഥയാണെങ്കില്‍ അത് അന്വേഷിക്കേണ്ടതാണ്. സെക്‌സ് തെറാപ്പി ചെയ്യുന്ന ഒരു സൈക്കോളജിസ്റ്റിന്യോ സൈക്യാട്രിസ്റ്റിനേയൊസമീപിക്കുക.

ബന്ധപ്പെടലിന്റെ രീതി

എനിക്ക് 28 വയസ്സ്. വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമാകുന്നു. ഒരു കുട്ടിയുണ്ട്. വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ ഇല്ലാതിരുന്ന ഒരു പ്രശ്‌നം കാരണം ഇപ്പോള്‍ വല്ലാതെ വിഷമത്തിലാണ്. എനിക്ക് അത്യാവശ്യം തടിയുണ്ട്. ഭര്‍ത്താവുമായി സാധാരണ രീതിയില്‍ ബന്ധപ്പെടുമ്പോള്‍ ലിംഗം വഴുതിപോകുന്നു. ഇതുമൂലം ഭര്‍ത്താവിന് ദേഷ്യമാണ്. അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഞാന്‍ മുകളിലായ രീതിയില്‍ ബന്ധപ്പെടാറുണ്ട്. ഇത് അദ്ദേഹത്തിന് താല്‍പ്പര്യമാണ്. പക്ഷേ സാധാരണ രീതിയില്‍ നിന്ന് വേറെ ഏത് രീതി സ്വീകരിച്ചാലും എനിക്ക് ഒരു തൃപ്തിയും ലഭിക്കുന്നില്ല.

സാധാരണ രീതിയില്‍ തന്നെ ബന്ധപ്പെടുമ്പോള്‍ ശരിക്കും ഉള്ളിലേക്ക് ഇറങ്ങിയാല്‍ മാത്രമേ എനിക്ക് പൂര്‍ണതയില്‍ എത്താന്‍ സാധിക്കുന്നുള്ളൂ. ഭര്‍ത്താവിന് തടി കുറവായത് കാരണം ഇങ്ങനെ ബന്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന് ഭയങ്കര ബുദ്ധിമുട്ടാണ്. ബന്ധം കഴിയുമ്പോഴേക്ക് ആള്‍ ഭയങ്കര ക്ഷീണിതനാകും. തന്നെയുമല്ല ആള്‍ക്ക് നടുവേദനയും ഉണ്ടാകുന്നു. ഇത് കാരണം ഞങ്ങള്‍ ധര്‍മ്മ സങ്കടത്തിലാണ്. വദനസുരതം കൊണ്ട് അണുബാധയോ മറ്റോ ഉണ്ടാകുമോ?
മെലിഞ്ഞ ഭര്‍ത്താവും തടിച്ച ഭാര്യയും ശാരീരികബന്ധം പുലര്‍ത്തുമ്പോള്‍ സ്ത്രീ മുകളിലുള്ള രീതി ബുദ്ധിമുട്ടുണ്ടാക്കും. സാധാരണ രീതിയില്‍ ബന്ധപ്പെടണമെങ്കില്‍ സ്ത്രീ കട്ടിലില്‍ കിടന്നുകൊണ്ടും പുരുഷന്‍ കട്ടിലിന്റെ വക്കത്തുനിന്നുകൊണ്ടും ഇണയെ സമീപിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഇരുന്നും നിന്നും ചരിഞ്ഞും കിടന്നും പല രീതിയില്‍ പരീക്ഷിച്ചു നിങ്ങള്‍ക്ക് തൃപ്തികരമായ രീതി സ്വീകരിക്കുക. ശുചിത്വം പാലിച്ചാല്‍ വദനസുരതം വഴി അസുഖം വരാന്‍ സാദ്ധ്യതയില്ല.

സ്വയംഭോഗവും അണുബാധയും

വിദ്യാര്‍ത്ഥിനിയാണ്. 22 വയസ്സ്. 18 വയസ്സുള്ളപ്പോള്‍ മുതല്‍ തണുത്ത ഏതെങ്കിലും വസ്തുക്കള്‍കൊണ്ട് സ്വയം ഗുഹ്യഭാഗത്ത് ഉരക്കുമായിരുന്നു. അവ വൃത്തിയാക്കിയ ശേഷമാണ് ഉരച്ചതെങ്കിലും ഇപ്പോള്‍ എനിക്ക് പേടിതോന്നുന്നു. ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാവുമോ എന്നാണെന്റെ പേടി. പ്രത്യേകിച്ച് എച്ച്.ഐ.വി. പോലുള്ള അണുബാധ. സാധാരണയായുള്ള പൊടിയോ അഴുക്കോ അകത്തുചെന്നാല്‍ എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാവുമോ?

ഗുഹ്യഭാഗം ഉരക്കുന്നതും ലിംഗാകൃതിയിലുള്ള വസ്തുക്കള്‍ അകത്തു പ്രവേശിപ്പിക്കുന്നതും സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ സ്വീകരിക്കുന്ന രീതികളാണ്. ശരീരത്തിന്റെ അകത്തു പ്രവേശിപ്പിക്കുന്ന വസ്തുവില്‍ പൊടിയും വൃത്തികേടും ഉണ്ടെങ്കില്‍ അണുബാധയും ചൊറിച്ചിലുമൊക്കെയുണ്ടാവാന്‍ സാദ്ധ്യതയുണ്ട്. എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ ഈ രീതിയില്‍ ഉണ്ടാകാറില്ല. 

ലൈംഗിക പ്രശ്‌നങ്ങള്‍

24വയസ്സുള്ള വിവാഹിതയാണ്. അഞ്ചു വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. കുട്ടികളില്ല. എട്ടു മാസത്തോളമായി ലൈംഗികബന്ധത്തില്‍ സംതൃപ്തി കിട്ടുന്നില്ല. ഈ അവസ്ഥ തരണം ചെയ്യുവാന്‍ പറ്റുമോ. ഇതിന് ചികിത്സയുണ്ടോ. ഇത് ശാരീരിക പ്രശ്‌നമാണോ?

വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. സംഭോഗവേളയിലെ അസംതൃപ്തി എട്ടു മാസത്തോളമായി. അതായത് നാലു വര്‍ഷവും നാലു മാസവും തൃപ്തികരമായി ബന്ധപ്പെട്ട ശേഷം ഇപ്പോള്‍ പുതുതായി അനുഭവപ്പെടുന്ന പ്രശ്‌നം എന്നര്‍ഥം. ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങള്‍ സ്ത്രീലൈംഗിക സംതൃപ്തിയെ സ്വാധീനിക്കും. ദമ്പതികള്‍ക്കിടയിലുണ്ടാവുന്ന വൈകാരികപ്രശ്‌നങ്ങള്‍, സ്വരച്ചേര്‍ച്ചയില്ലായ്മ, കുടുംബാന്തരീക്ഷത്തിലെ കല്ലുകടികള്‍, ശാരീരികാസുഖങ്ങള്‍, പരിസരത്തു വരുന്ന മാറ്റങ്ങള്‍ മുതലായവ രതിസുഖത്തെ ബാധിക്കുന്നു. നിങ്ങളുടെ കാര്യത്തില്‍ എന്താണു സംഭവിച്ചതെന്നു വിശകലനം ചെയ്താല്‍ മാത്രമേ പ്രതിവിധി പറയാനൊക്കുകയുള്ളൂ. ഒരു സൈക്കോളജിസ്റ്റിനേയൊ മനോരോഗ ഡോക്ടറേയോ നേരിട്ടുകണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. 

ബലക്ഷയം

രണ്ടു വര്‍ഷം മുമ്പാണ് ഞങ്ങള്‍ വിവാഹിതരായത്.ഭര്‍ത്താവിന് 26 വയസ്സ്. അദ്ദേഹം ആസ്തമയുടെ ചികിത്സയിലാണ്. ഏമൃറലിറ 60 ഗുളിക എന്നും കഴിക്കാറുണ്ട്. ബന്ധപ്പെടുമ്പോള്‍ പെട്ടെന്ന് ബലക്ഷയം വരുന്നതാണ് ഭര്‍ത്താവിന്റെ പ്രശ്‌നം.?

പുരുഷ ലൈംഗിക പ്രതികരണങ്ങളുടെ കാതലായി നാല് ഘടകങ്ങളാണുള്ളത്- ആഗ്രഹം, ഉദ്ധാരണം, സംയോഗം, രതിമൂര്‍ച്ഛ. നിങ്ങളുടെ പങ്കാളിക്ക് ആഗ്രഹം ഉണ്ട്. പക്ഷേ ഉദ്ധാരണത്തിന്റെ ഘട്ടത്തില്‍ തളര്‍ന്നുപോകുന്നു. മരുന്നിന്റെ ഉപയോഗമോ മറ്റു മനഃശാസ്ത്രപരമായ സംഗതികളോ ആയിരിക്കാം കാരണം. ഭര്‍ത്താവ് കഴിക്കുന്ന മരുന്ന് അപസ്മാരത്തിനുള്ളതാണ്. ആസ്തമയ്ക്കുള്ളതല്ല. നല്ലൊരു ഡോക്ടറെ കണ്ട് ലൈംഗികശക്തിയെ ഹനിക്കാത്തതരം മരുന്നു മാറ്റി ഉപയോഗിക്കുക. 

ലൈംഗിക മരവിപ്പ്‌


മധുവിധുവിന്റെ മൂഡിലാണ് ഇപ്പോള്‍ ഞങ്ങള്‍. രണ്ടു മാസം മുമ്പായിരുന്നു വിവാഹം. എനിക്ക് അതിന് മുമ്പ് സെക്‌സിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഞാന്‍ കിടപ്പറയില്‍ മരവിച്ചതുപോലെ ആണെന്നാണ് അദ്ദേഹത്തിന്റെ പരാതി

കൊണ്ടും കൊടുത്തുമുള്ള രീതിയാണ് സെക്‌സില്‍ അഭികാമ്യം. പരസ്പരം ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിയുക. എന്താണ് ഭര്‍ത്താവിന് രസകരമാവുന്നതെന്നും തിരക്കുക. Talk എന്ന നാലക്ഷരങ്ങള്‍ക്ക് ലൈംഗികജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. സ്പര്‍ശനങ്ങളും പ്രധാനം തന്നെ. ചുംബനങ്ങളും ആലിംഗനങ്ങളും അത്യാവശ്യമാണ്. സെക്‌സില്‍ വിരല്‍ത്തുമ്പുകള്‍ക്ക് മാന്ത്രികത സൃഷ്ടിക്കാനാവും എന്നുകൂടി അറിയുക. 'ജോയ് ആന്റ് സെക്‌സ്' എന്ന അലക്‌സ് കംഫര്‍ട്ടിന്റെ പുസ്തകം ഇത്തരം സാഹചര്യങ്ങളില്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തരുന്നു.

'മൺസൂണിലെ റൊമാൻസ്' കിടിലൻ ടിപ്സ്

മൺസൂണിലെ റൊമാൻസ്' കിടിലൻ ടിപ്സ്

മഴയത്ത് ഇണചേരുന്നത് രതിയുടെ മാസ്മരിക അനുഭൂതിയാണ്. രതിയുടെ മായിക സൌന്ദര്യത്തിന് മാറ്റുകൂട്ടാന്‍ മഴയുടെ പശ്ചാത്തലത്തിന് കഴിയുന്നതെന്തുകൊണ്ടാണ്?

മൺസൂണിലെ സെക്സും പ്രണയവും ദമ്പതികൾ ആസ്വാദിക്കേണ്ടത് തന്നെയാണ്. മുറിക്ക് പുറത്ത് മഴ പെയ്യുമ്പോള്‍, അന്തരീക്ഷം മൂടിക്കെട്ടുമ്പോൾ ഇഷ്ടപ്പെട്ട ആൾ അടുത്തുണ്ടെങ്കിൽ വലിയ ആനന്ദമാണ്. മഴയത്തെ റൊമാൻസിന് ഇതാ ചില കിടിലൻ ടിപ്സ്.

ഹോട്ട് ചോക്ലേറ്റ് നുണഞ്ഞിരിക്കുന്നതും, ഒരുമിച്ച് ഒരു കോഫി കുടിച്ച് സല്ലപിക്കുന്നതും നിങ്ങളെ റൊമാൻസിൻ്റെ കൊടുമുടിയിലെത്തിക്കും

മഴ നനഞ്ഞുള്ള മൺസൂൺ യാത്രകൾ നിങ്ങളെ ഹരം പിടിപ്പിക്കും. കാറിൽ ലൈറ്റ് മ്യൂസികുമായി ചാറ്റൽ മഴയിലൊരു കാർ യാത്ര രസകരമാണ്. ദൂരയാത്രകൾ തിരഞ്ഞെടുക്കുക., പച്ചപ്പും, വെള്ളച്ചാട്ടങ്ങളുമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതാണ് മൺസൂണിൽ നല്ലത്.

മഴയ്ക്കൊപ്പം ഉണ്ടാകുന്ന ഇരുട്ടില്‍ പരസ്പരം പുണര്‍ന്നമരുമ്പോഴാണ് രതി തീയാകുന്നത്. ജോലിയിൽ നിന്ന് തിരക്കുകളിൽ നിന്നെല്ലാം വിട്ടൊഴിഞ്ഞ് മഴദിവസം മുഴുവൻ സെകസിലേർപ്പെട്ടാലോ

പാർട്ട്നർക്കൊപ്പം മഴ നനഞ്ഞൊരു ട്രെക്കിങ് നിങ്ങളെ ഉൗ‍ർജസ്വരാക്കും. മനോഹരമായ ഒരു റിസോ‍ർട്ടിലെ താമസവും, വൈകിട്ടുള്ള സെക്സും മഴയുടെ പശ്ചാത്തലത്തിലാണെങ്കിലോ ഗംഭിരമായിരിക്കും.

ഒരുമിച്ചുള്ള പാചകവും, മെഴുകുതിരി വെളിച്ചത്തലുള്ള ഡിന്നറും മണ്‍സൂണ്‍ സ്വർഗീയനുഭവമായിരിക്കും. 

ആദ്യരാത്രിയിൽ ബെഡിൽ റോസാപ്പൂക്കൾ വിതറുന്നതിനു കാരണം?

ആദ്യരാത്രി എന്നു പറയുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് പനിനീര്‍ പൂക്കള്‍ കൊണ്ടാലങ്കരിച്ച കട്ടിലിന്റെ ദൃശ്യമാകും. പനിനീര്‍ പൂക്കളുടെ ഇതളുകള്‍ വിതറിയ മെത്തയും മേശപ്പുറത്തെ പഴക്കൂടയും പാല്‍ ഗ്ലാസ്സുമായി വരുന്ന നവവധുവും എല്ലാം ഒരു സിനിമയിലെ രംഗം പോലെ മനസ്സിലേക്ക് വരുന്നുണ്ടോ. എങ്കില്‍ മറ്റൊരു സംഗതി പറയാം.

ഈ പനിനീര്‍ പൂക്കളും ആദ്യരാത്രിയും തമ്മില്‍ ചില ബന്ധങ്ങള്‍ ഉണ്ട് .അത് എന്തൊക്കെയാണെന്നു നോക്കാം. സംഗതി ഒരല്‍പം പൈങ്കിളി ആണെങ്കിലും പനിനീര്‍ പൂക്കളുടെ ഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

 

കല്യാണദിവസം എന്നാല്‍ ടെന്‍ഷന്റെ കൂടി ദിവസമാണ്. അപ്പോള്‍ ആ ടെന്‍ഷനുകളോടെയാകും വരനും വധുവും ആദ്യരാത്രിയില്‍ മുറിയില്‍ പ്രവേശിക്കുന്നത്. അവരെ ഒന്ന് റിലാക്സ് ആക്കാനുള്ള മരുന്നാണ് ഈ പൂക്കള്‍.  അതേ പനിനീര്‍ പൂക്കള്‍ക്ക് സമ്മര്‍ദം അകറ്റി നിങ്ങളെ ശാന്തരാക്കാനുള്ള കഴിവുണ്ട് എന്നാണു പറയുന്നത്.

നല്ല റൊമാന്‍സ് മൂഡ്‌ ഒക്കെ ഒന്ന് വരുത്താന്‍ ഈ പനിനീര്‍ സുഗന്ധം ഉത്തമമാണ്. ആളുകളുടെ ചിന്തകളെ ത്രസിപ്പിക്കാനും മനസ്സ് കുളിരണിയിക്കാനും ഇവയ്ക്കു കഴിയും. അരോമതെറാപ്പിയില്‍ പോലും പനിനീര്‍ പൂക്കള്‍ ഉപയോഗിക്കുന്നത് ഇതുകൊണ്ടാണ്.


പുരുഷനിലും സ്ത്രീയിലും സംയോഗാസക്തിയുണ്ടാക്കാന്‍ പനിനീര്‍ സുഗന്ധത്തിനു സാധിക്കും. അതായാത് പാല്‍ ഗ്ലാസ്സിനുള്ള അത്ര പ്രാധാന്യം ആദ്യരാത്രിയില്‍ പൂക്കള്‍ക്കും ഉണ്ടെന്നു സാരം. മാത്രമല്ല ചുവന്നു തുടുത്ത പനിനീര്‍ പൂക്കള്‍ കണ്ടാല്‍ തന്നെ മനസ്സില്‍ ഒരു രോമാഞ്ചം ഒക്കെ വരില്ലേ. പ്രണയത്തിന്റെ നിറം കൂടിയാണല്ലോ ചുവന്നറോസാപുഷ്പങ്ങള്‍.

ലൈംഗികബന്ധത്തിനു ശേഷം കുളിച്ചാൽ?


ലൈംഗികബന്ധത്തിനു ശേഷം കുളിക്കാമോ ? അതിനെന്താ എന്നു ചോദിക്കാന്‍ വരട്ടെ. ഈ കുളി പാടില്ലെന്ന് സെക്സ് വിദഗ്ധര്‍ പറയുന്നു. കുളിക്കുക എന്നതുതന്നെ മനുഷ്യര്‍ക്ക്‌ വലിയ ഉന്മേഷം നല്‍കുന്ന പ്രവര്‍ത്തിയാണ്. പക്ഷേ സെക്സിനുശേഷം ഉടനെയുള്ള കുളി തല്‍ക്കാലം വേണ്ടെന്നു വിദഗ്ധര്‍ പറയുന്നത്. സെക്സിനു ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില സംഗതികളുണ്ട്‌. അത് എന്തൊക്കെയാണു നോക്കാം.

സോപ്പ് തേച്ചുള്ള കുളി വേണ്ട
 
സോപ്പ് തേച്ചുള്ള കുളി അഴുക്കും പൊടിയും നീക്കി ശരീരത്തെ ശുദ്ധമാക്കും എന്നത് നമുക്കെല്ലാം അറിയാം. എന്നാല്‍ ലൈംഗികബന്ധത്തിനു ശേഷമുള്ള സോപ്പ്തേച്ചു കുളിയാണ് വേണ്ടെന്നു പറയുന്നത്. ലൈംഗികബന്ധത്തിനു ശേഷം പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലാകും. ഈ സമയം ഇവിടം അത്യധികം സെന്‍സിറ്റീവ് ആയിരിക്കും .ഈ അവസരത്തില്‍ സോപ്പ് തേച്ചു കുളിച്ചാല്‍ സോപ്പില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുളിച്ചേ മതിയാകൂ എന്നുണ്ടെങ്കില്‍ സോപ്പ് ഉപയോഗിക്കാതെ വെറും വെള്ളത്തില്‍ കുളിക്കാം.

ചൂടു വെള്ളത്തിലെ കുളി വേണ്ട

ചൂടു വെള്ളത്തില്‍ കുളിക്കാന്‍ എല്ലാവർക്കും ഇഷ്ടമാണ്. എന്നാല്‍ സെക്സിനു ശേഷം ഈ കുളി വേണ്ടേ വേണ്ട. ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയുടെ യോനീമുഖം അൽപം വികസിച്ചായിരിക്കും ഇരിക്കുന്നത്. ഈ സമയത്തെ ചൂടു വെള്ളത്തിലെ കുളി ചിലപ്പോള്‍ ഇവിടുത്തെ ചർമത്തിന് അണുബാധ ഉണ്ടാക്കാന്‍ കാരണമാകും.

ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാന്‍ ഏറ്റവും നല്ലത് പേപ്പര്‍ റോള്‍ അല്ലെങ്കില്‍ ടവല്‍ ആണ്. ലൈംഗികാവയവങ്ങള്‍ സാധാരണനിലയിലേക്ക് വരുന്നതു വരെ ഇങ്ങനെ ചെയ്യുന്നത് തന്നെയാണ് ഉചിതമെന്ന് വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ ഒരിക്കലും നനഞ്ഞ ടിഷ്യൂകള്‍ ഉപയോഗിക്കരുത്. ഇതിലെ സുഗന്ധത്തിനു ചേര്‍ക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ ഗുണത്തെക്കാള്‍ ദോഷമാകും ചെയ്യുക. ലൈംഗികബന്ധത്തിനു ശേഷം ഏറ്റവും നല്ല പ്രവര്‍ത്തി ഉടനെ മൂത്രമൊഴിക്കുക എന്നതാണ്. മറ്റു അണുബാധകളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കാനുള്ള ഉചിതമായ നടപടിയും ഇത്.

ഹണിമൂൺ കാലം എങ്ങനെ വേണം?

പണ്ടു കാലത്തേതിൽ നിന്നു വ്യത്യസ്തമായി കല്യാണം തീരുമാനിക്കുമ്പോൾതന്നെ ഹണിമൂൺ ട്രിപ്പ് എങ്ങോട്ടോന്ന് പ്ലാനും വിവാഹിതരാകാൻ പോകുന്നവർ തമ്മിൽ തീരുമാനിച്ചിട്ടുണ്ടാകും. ദാമ്പത്യത്തിന്റെ ആദ്യനാളുകളായ ഹണിമൂൺ ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്. നല്ല നിലയിൽത്തന്നെ പാസാവേണ്ട എൻട്രൻസ് പരീക്ഷയാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ ആരംഭം ഇവിടെനിന്നു തന്നെയാണ്. മനസ്സിൽ നിന്നു തുടങ്ങി ശരീരത്തിലാകെ ത്രസിച്ചു മനസ്സും ശരീരവും ഒന്നായിത്തീരുന്നതും അവനും അവളും നമ്മളായിത്തീരുന്നതും ഇവിടെയാണ്. അതിനാൽത്തന്നെ വിവാഹത്തിനു ശേഷമുള്ള ആദ്യ നാളുകൾ ദാമ്പത്യ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും.

ലൈംഗികതയിൽ രൂപം, ആകൃതി, ശരീരങ്ങൾ തമ്മിലുള്ള പൊരുത്തം എന്നിവ അവനു പ്രധാനമാണ്. അവൻ വഴി അവൾ എത്രമാത്രം സന്തോഷിക്കുന്നു എന്നതു അവനു പ്രധാനമാണ്. ഇതു പുരുഷനിൽ ലൈംഗിക ഉണർവുണ്ടാക്കും. അവളെ അപേക്ഷിച്ചു ലൈംഗികതയിൽ ഉണർവു നേരത്തെയെത്തുന്നതു അവനിലാണ്.

സാവധാനത്തിൽ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ഇഷ്ടങ്ങളും മറ്റും. അതിനുള്ള ദിനങ്ങളായി ഹണിമൂണിന്റെ ആദ്യകാല ഘട്ടത്തെക്കരുതാം. ആഗ്രഹങ്ങളും ബലഹീനതകളും രുചികളും തുറന്നുപറയുക. ആദ്യരാത്രിയിൽത്തന്നെ ലൈംഗികബന്ധവും രതിമൂർഛയും നേടാനാകാത്തതിൽ വിഷമിക്കേണ്ട. ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ.

എങ്ങനെ ലൈംഗികതയിൽ ഇടപെടുന്നു എന്നതിന്റെ അത്ര തന്നെ പ്രധാനമാണ് എവിടെ ലൈംഗികതയ്ക്കായി തിരഞ്ഞെടുക്കുന്നു എന്നതും, കാരണം ഓരോ വ്യക്തികൾക്കും വൈകാരിക ഉണർവു സമ്മാനിക്കുന്ന ഇടങ്ങൾ വ്യത്യസ്തമായിരിക്കും. എല്ലായ്പ്പോഴും അതു കിടപ്പറ തന്നെ ആയിരിക്കണമെന്നില്ല. ഹണിമൂണിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ വേറിട്ട പശ്ചാത്തലങ്ങളിലെ ലൈംഗികത ദമ്പതികൾക്ക് ആസ്വാദ്യകരമായ പുത്തൻ അനുഭൂതികൾ പകരും.