ബന്ധപ്പെടാൻ ഭയപ്പെട്ട പെൺകുട്ടി ...

വിവാഹം കഴിഞ്ഞ് മൂന്നു വർഷമായിയിട്ടും ഹരിപ്രസാദിനും നീനയ്ക്കും കുട്ടികളുണ്ടായില്ല. ആർക്കാണും പ്രശ്നം? ഡോക്ടറെ കണ്ടില്ലേ, ചികിത്സ നടത്തുന്നില്ലേ എന്നൊക്കെയുള്ള മാതാപിതാക്കളുടെയും നാട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ നിരന്തമായ ചോദ്യങ്ങളെ ഇരുവർക്കും നേരിടേണ്ടി വന്നു.

ഒടുവിൽ ഒരു വന്ധ്യതാചികിത്സാകേന്ദ്രത്തിൽ ഇരുവരും പോയി. പക്ഷേ ശാരീരിക പരിശോധന നടത്താൻ ഡോക്ടറെ നീന അനുവദിച്ചില്ല. നിർബന്ധപൂർവം പരിശോധിക്കാൻ നോക്കിയപ്പോൾ നീന ബലം പ്രയോഗിച്ച് അതിനെ എതിർക്കുകയും െചയ്തു. ഭയന്നു വിറച്ചാണ് നീന അന്നു ഡോക്ടറുെട അടുത്തു നിന്നു പോന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾ പതിവുപോലെ തുടർന്നു.

പിന്നീട് ഹരിയുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അമ്മയുടെ പ്രായമുള്ള പരിചയ സമ്പന്നയായ െെഗനക്കോളജിസ്റ്റിെൻറ അടുത്ത് പരിശോധനയ്ക്കു പോകാൻ നീന തയാറായി. പക്ഷേ പേടി കാരണം അന്നും ശാരീരിക പരിശോധന നടന്നില്ല. േമാള് പേടിക്കേണ്ട, രണ്ടു ദിവസം കഴിഞ്ഞു വന്നാൽ മതി, എന്നു സ്നേഹരൂപേണ പറഞ്ഞു ഡോക്ടർ അവരെ വിട്ടു.

രണ്ടാം തവണ അനസ്തേഷ്യ നൽകി മയക്കിയ ശേഷം ഡോക്ടർ നീനയെ പരിശോധിച്ചു. നീനയ്ക്ക് യാതൊരു വിധ ശാരീരിക പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. കന്യാചർമം ഉണ്ടായിരുന്നത് ഡോക്ടർ നീക്കം ചെയ്യുകയും ചെയ്തു. മൂന്നാഴ്ച കഴിഞ്ഞ് ശാരീരിമായി ബന്ധപ്പെടാൻ നിർദേശിച്ചു. പക്ഷേ എന്നിട്ടും ശ്രമങ്ങൾ പരാജയപ്പട്ടു. ബന്ധപ്പെടാൻ ശ്രമിക്കുേമ്പാഴെല്ലാം നീനയ്ക്ക് പേടി നിയന്ത്രിക്കൻ പറ്റുന്നില്ല. അവൾക്ക് പാനിക് അറ്റാക്ക് ഉണ്ടാകുന്നു.

ഒടുവിൽ ഒരു മന:ശാസ്ത്രജ്ഞനെ കണ്ടു. ഡോക്ടറോട് നീന മനസ്സു തുറന്നില്ല. ഒരു വർഷത്തോളം മരുന്നു കഴിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹിപ്നോട്ടിസം, ബാധ ഒഴിപ്പിക്കൽ നേർച്ച, വഴിപാട് ഒക്കെയായി ആറു വർഷങ്ങൾ കടന്നു പോയി.

നീനയ്ക്ക് മനോരോഗമാണന്നും കുട്ടികളുണ്ടാവില്ലെന്നുമുള്ള കാരണം പറഞ്ഞ് വിവാഹമോചനം നടത്താൻ ഹരിയുടെ വീട്ടുകാർ അയാളെ നിർബന്ധിക്കാൻ തുടങ്ങി. മാതാപിതാക്കളുടെ ഏക മകനായിരുന്നു ഹരി. കുട്ടികളുണ്ടായില്ലെങ്കിൽ തങ്ങളുടെ സന്തതിപരമ്പര ഹരിയോടു കൂടി അവസാനിക്കുമെന്ന മാതാപിതാക്കുളുടെ ആകുലത ഒടുവിൽ വിവാഹ മോചനത്തിലേക്ക് നീങ്ങാൻ ഹരിയെ പ്രേരിപ്പിച്ചു.


ശാരീരികമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല എന്നൊഴിച്ചാൽ ഹരിയും നീനയും തമ്മിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല, രണ്ടുപേർക്കും പരസ്പരം വളരെ സ്നേഹമുണ്ടെന്നു മനസ്സിലാക്കിയ വക്കീൽ അവസാന ശ്രമമെന്ന നിലയിൽ അദ്ദേഹത്തിനു പരിചയമുള്ള ഒരു വനിതാ െെസക്കോളജിസ്റ്റിനെ കാണാൻ നിർദേശിച്ചു.

വനിത ആയതുെകാണ്ട് അവരുടെ മുന്നിൽ നീന മനസ്സു തുറന്നു. ബന്ധപ്പെടാനുള്ള ഭയം മാത്രമാണ് നീനയുടെ പ്രശ്നമെന്നു മനസ്സിലാക്കിയ െെസക്കോളജിസ്റ്റാണ് നീനയെ എെൻറ ആശുപത്രിയിലേക്ക് റെഫറ് ചെയ്യുന്നത്.

വെെജെനിസ്മസ് (vaginismus) ആയിരുന്നു നീനയുടെ പ്രശ്നം. ഈ പ്രശ്നമുള്ളവരിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ യോനിയുടെ ഉപരിതലത്തിലുള്ള മൂന്നിലൊരു ഭാഗം സങ്കോചിക്കുകയും അതിെൻറ ഫലമായി യോനീനാളം അടഞ്ഞിരിക്കുകയും െചയ്യും. അതുെകാണ്ട് ലിംഗം ഉള്ളിലേക്ക് പ്രവേശിപ്പിക്കാൻ സാധിക്കില്ല. ബന്ധപ്പടാൻ ശ്രമിക്കുമ്പോൾ തുടകൾ ചേർത്ത് അമർത്തിപ്പിടിച്ച് പങ്കാളിയെ തള്ളിമാറ്റുകയോ പുറകിലേക്ക് സ്വയം മാറുകയോ ചെയ്യും ചിലർ. ഫോർപ്ലേ നന്നായി ആസ്വദിച്ച് ഒടുവിൽ‌ െെലംഗികബന്ധത്തിലേക്ക് കടക്കുമ്പോഴായിരിക്കും ചിലരിൽ ഭാവമാറ്റമുണ്ടാവുക. ചിലർ ഭയന്ന് നിലവിളിക്കും. വിരലു കെണ്ടു പോലും യോനീ ഭാഗത്ത് സ്പർശിക്കാൻ അനുവദിക്കില്ല.

മന:ശാസ്ത്രചികിത്സയിലൂടെ പ്രശ്നം പൂർണമായും പരിഹരിക്കാമെന്നു ഞാൻ ഉറപ്പു നൽകി. മൂന്നാഴ്ച ആശുപത്രിയിൽ താമസിച്ച് ചിട്ടയായ സെക്സ് തെറാപ്പിക്ക് ഇരുവരും വിധേയരായി. ആദ്യത്തെ ആഴ്ചയിലെ ചികിത്സകൊണ്ടു തന്നെ നീനയുടെ ഭയവും ഉത്കണ്ഠയും കുറയ്ക്കാൻ സാധിച്ചു. രണ്ടാമത്തെ ആഴ്ചയുടെ അവസാനമായപ്പോഴേക്ക് ശാരീരികബന്ധത്തോടുള്ള പേടിമാറി ഇഷ്ം തോന്നിത്തുടങ്ങി. മൂന്നാമത്തെ ആഴ്ച ബന്ധപ്പെടൽ വിജയകരമായി.

നീന ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ്. എറണാകുളത്തു വരുമ്പോഴെല്ലാം ഹരിയും നീനയും എന്നെ കാണാൻ വരാറുണ്ട്. പെരുകിക്കൊണ്ടിരിക്കുന്ന വിവാഹ മോചനങ്ങളുടെ പിന്നിൽ പലപ്പോഴും െെലംഗിക പ്രശ്നങ്ങളാവാം കാരണം. ചികിത്സയിലൂടെ പരിഹരിക്കാൻ പറ്റാവുന്നതാണ് പലതും. ഒരു വക്കീലിെൻറയും െെസക്കോളജിസ്റ്റിെൻറയും സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ നീനയും ഹരിപ്രസാദും ഒരു സെക്സോളജിസ്റ്റിെൻറ സഹായം തേടുകയില്ലായിരുന്നു, വിവാഹമോചനവും നടന്നിട്ടുണ്ടാകുമായിരുന്നു.


(എറണാകുളം പത്തടിപ്പാലത്തുള്ള ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്തിലെ സെക്സ് തെറാപ്പിസ്റ്റും ക്ലിനിക്കൽ െെസക്കോളജിസ്റ്റുമാണ് ലേഖകൻ)

@https://www.manoramaonline.com/health/sex/sex-related-problem-in-wife.html 

ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം?ടൈംടേബിള്‍വച്ച് ചെയ്യേണ്ട സംഗതിയാണോ ലൈംഗികത

ദമ്പതിമാര്‍ക്ക് സ്ഥിരം തോന്നുന്ന ഒരു സംശയമുണ്ട്. ദിവസം എത്ര തവണ സംഭോഗത്തിലേര്‍പ്പെടാം.ഇങ്ങനെയൊരു ചോദ്യത്തിന് സത്യം പറഞ്ഞാല്‍ പ്രസക്തിയില്ല. കാരണം ടൈംടേബിള്‍വച്ച് ചെയ്യേണ്ട സംഗതിയല്ല സംഭോഗം. പക്ഷെ ഒന്നറിയണം. പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്. ദിവസത്തിന്റെ ഏതു സമയത്ത് ബന്ധപ്പെടാനാണ് പങ്കാളി ആഗ്രഹിക്കുന്നത് ആ സമയത്ത് ചെയ്യണം. അത് വികാരം ജ്വലിപ്പിക്കും. പുരുഷന്റെ ഇഷ്ടങ്ങള്‍ സ്ത്രീയും സ്ത്രീയുടെ ഇഷ്ടങ്ങള്‍ പുരുഷനും അറിഞ്ഞിരിക്കണം.
സംഭോഗവിഷയത്തില്‍ ഒരാള്‍ മറ്റൊരാളില്‍ നിന്ന് വ്യത്യസ്തനായിരിക്കുമെന്ന നിഗമനത്തില്‍ എത്താമെന്നല്ലാതെ എത്രതവണ സംഭോഗത്തില്‍ ഏര്‍പ്പെടാമെന്ന് തീര്‍പ്പുകല്‍പ്പിക്കാനാവില്ല. വിവാഹ ജീവിതത്തിന്റെ ആദ്യഘട്ടത്തിലും അവധിക്കും മാത്രം കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളിലും ഭാര്യാഭര്‍ത്താക്കന്മാര്‍ കൂടുതല്‍ സംഭോഗപ്രിയരായി കാണപ്പെടുക സ്വാഭാവികമാകുന്നു. അവരവരുടെ താല്‍പര്യവും സന്ദര്‍ഭങ്ങളും നോക്കി ആരോഗ്യം അനുസരിച്ച് എത്രതവണ, എങ്ങനെ എന്നെല്ലാം അവരവര്‍ തന്നെ നിശ്ചയിക്കേണ്ടതാണ്.
പക്വത വന്ന ദമ്പതികള്‍ സംഭോഗത്തിന്റെ എണ്ണത്തിനല്ല പ്രാധാന്യം നല്‍കുന്നത്, പ്രത്യുത ഓരോ സംഭോഗത്തില്‍ നിന്നും കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സുഖാനുഭൂതിക്കാണ്.പുരുഷന്റെ ഇഷ്ടങ്ങള്‍: പുരുഷന് പകല്‍ വെളിച്ചത്തില്‍ ഭോഗിക്കാനാണിഷ്ടം. പകല്‍ വെളിച്ചത്തില്‍ കാണാനാകുന്ന ഇണയുടെ നഗ്‌നമേനി പുരുഷനെ കൂടുതല്‍ ഉത്തേജിപ്പിക്കും. ചിലര്‍ക്ക് അരണ്ട വെളിച്ചത്തില്‍ ബന്ധപ്പെടാനാണിഷ്ടം. എന്നാല്‍ സ്ത്രീകള്‍ക്ക് രാത്രിയുടെ സ്വകാര്യതയില്‍ ബന്ധപ്പെടാനാണ് താത്പര്യം. പകല്‍ വെളിച്ചത്തേക്കാള്‍ അവള്‍ക്കിഷ്ടം ഇരുട്ടോ അരണ്ട വെളിച്ചമോ ആയിരിക്കും.

മാസത്തില്‍ രണ്ടുതവണ സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും. ആര്‍ത്തവത്തിനു തൊട്ടുമുമ്പും ശേഷവുമാണ് ഇങ്ങനെയുണ്ടാകുന്നത്. പൊതുവെ ഇക്കാലത്ത് സ്ത്രീകള്‍ക്ക് ഭോഗതൃഷ്ണ കൂടുതലായിരിക്കും. പുതിയ സാഹചര്യങ്ങളും പുതിയ സ്ഥലങ്ങളുമാകാം ചിലരെ ലൈംഗിക ഉത്തേജനത്തിലേക്ക് നയിക്കുന്നത്. അത് പരസ്പരം മനസ്‌സിലാക്കി ചെയ്യുകയാണേല്‍ കൂടുതല്‍ നന്നായിരിക്കും.
രാത്രിയില്‍ ബന്ധപ്പെടുമ്പോള്‍: രാത്രി ഭക്ഷണം കഴിച്ചയുടനെ ബന്ധപ്പെടുന്നതാണ് ചിലര്‍ക്കിഷ്ടം. മറ്റുചിലര്‍ക്ക് ഒന്നുറങ്ങിക്കഴിഞ്ഞശേഷം ബന്ധപ്പെടാനാണ് താത്പര്യം.  ഇതില്‍ ഇണയുടെ ഇഷ്ടംകൂടി പരിഗണിച്ചുവേണം ബന്ധപ്പെടാന്‍. എന്നാല്‍ ഭക്ഷണം കഴിച്ച ഉടന്‍ സംഭോഗത്തില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിനു നല്ലതല്ല. ദഹനപ്രക്രിയയും ലൈംഗിക പ്രവര്‍ത്തനവും രക്തചംക്രമണ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഭക്ഷണം കഴിച്ചയുടന്‍ സംഭോഗത്തില്‍ ഏര്‍പ്പെടരുത്. ദഹനത്തിനാവശ്യമായ രക്തം ലഭിക്കാതെ വരും. ഇത് ഉദരസംബന്ധമായ തകരാറുകള്‍ക്കിടയാക്കും. രക്തം ലൈംഗികാവയവങ്ങളിലേക്ക് ഇരച്ചുകയറുകയും അവയുടെ പ്രവര്‍ത്തനത്തിന് ഉത്തേജനം നല്കുകയും ചെയ്യുന്ന സമയമാണ് സംഭോഗസമയം.

ആര്‍ത്തവകാലത്ത് സംഭോഗം: ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഈ ദിവസങ്ങളില്‍ മാനസികമായും ശാരീരികമായും സ്ത്രീകള്‍ അസ്വസ്ഥരായിരിക്കും. അണുസംക്രമണത്തിനിട വരുന്നതാണ് മറ്റൊരു കാരണം. ഗര്‍ഭകാലത്ത് സംഭോഗം നടത്തുന്നതില്‍ വലിയ അപാകതയില്ല. എന്നാല്‍ ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ ഏതാനും ആഴ്ചകളും പ്രസവത്തോടടുത്ത ഒന്നുരണ്ടു മാസവും ഒഴിവാക്കുന്നത് നല്ലതാണ്. എന്നാല്‍ ഈ സമയത്ത് ശ്രദ്ധയോടെ ബന്ധപ്പെടണം.
ഒരുദിവസം എത്ര സംഭോഗം നടത്താം, ഒരു സ്ഖലനത്തിനുശേഷം അടുത്തത് തുടങ്ങുന്നത് എപ്പോള്‍ എന്നത് ശരാശരി ആരോഗ്യമുള്ള ഒരു പുരുഷന് ഒരു ദിവസം ഒരു സംഭോഗമാണ് നല്ലത്. എന്നാല്‍ ചില ലൈംഗിക ശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ രണ്ടോ അതില്‍ കൂടുതലോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടാനാകും. ഇത് അയാളുടെ പല ബാഹ്യ ഘടകങ്ങളുമാണ് നിശ്ചയിക്കുന്നത്. അതുകൊണ്ട് പുരുഷന്റെ യഥാര്‍ത്ഥ സംഭോഗ സന്നദ്ധതയെ സംബന്ധിച്ച് വ്യക്തമായൊരു ധാരണയുണ്ടാകുക അസാധ്യമാണ്. ആഴ്ചയില്‍ രണ്ടുതവണ സംഭോഗം ചെയ്യുന്ന പുരുഷനും ശരാശരി ലൈംഗികക്ഷതയുള്ളവനാണ്. എന്നാല്‍ ഒരു രാത്രിയില്‍ തന്നെ മൂന്നോ അതില്‍ക്കൂടുതലോ തവണ ലൈംഗിക ക്രിയയില്‍ ഏര്‍പ്പെടുന്നത് നന്നല്ല. അമിത ഭോഗാസക്തനായിരിക്കും ഇയാള്‍. അതല്ലെങ്കില്‍ കേമനാണെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ശ്രമം.

സംഭോഗങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ പുരുഷന്റെ പ്രായം, സംഭോഗങ്ങള്‍ക്കിടയ്ക്കുള്ള കാലദൈര്‍ഘ്യം, ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കും. ഒരു മാസം സംഭോഗത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത ആരോഗ്യവാനായ യുവാവിന് ഒരു സംഭോഗത്തിനുശേഷം അതിശക്തമായ ലൈംഗികോത്തേജനം ലഭിക്കുകയാണെങ്കില്‍ 15-25 മിനിറ്റിനുശേഷം വീണ്ടും ഒരു സംഭോഗത്തിനുകഴിയും. എന്നാല്‍ എല്ലാദിവസവും സംഭോഗത്തിലേര്‍പ്പെടുന്ന പുരുഷന് ഒരു സംഭോഗത്തെ തുടര്‍ന്ന് മറ്റൊന്നിന് തയ്യാറാകുവാന്‍ ഏകദേശം ഒരു മണിക്കൂറോ അതില്‍ കൂടുതലോ സമയം വേണം. ശുക്‌ളസംഭരണം മൂലം ലൈംഗികാവയവങ്ങളിലുണ്ടാകുന്ന സമ്മര്‍ദ്ദത്തില്‍നിന്നും മുക്തനാകാനും മാംസപേശികളിലെ വലിവ് ക്രമീകരിക്കാനും ഇടയ്ക്കിടെ സംഭോഗം വേണമെന്ന കാഴ്ചപ്പാട് ശരിയല്ല.
ലൈംഗികാനുഭൂതിയും ആഹാരവും ഏകദേശം ഒരേ ഫലങ്ങളാണ് നല്കുക. വിശക്കുമ്പോള്‍ നാം ആഹാരം കഴിക്കുന്നു. അതുപോലെ ലൈംഗികദാഹമുണ്ടാക്കുമ്പോള്‍ സംഭോഗത്തിലേര്‍പ്പെടുന്നു. ഒരാഹാരം തന്നെ തുടര്‍ച്ചയായി കഴിച്ചാല്‍ ചെടിപ്പുണ്ടാകും. ആദ്യത്തെ തവണ അത് നന്നായി രുചിക്കും.

രണ്ടാമത്തെയും മൂന്നാമത്തെയും തവണ അത്ര രുചിച്ചെന്നു വരില്ല. അധികമായാലോ മനംപുരട്ടിയെന്നുമിരിക്കും. അതുപോലെയാണ് രണ്ടില്‍ കൂടുതലുള്ള സംഭോഗങ്ങള്‍.
ആഴ്ചയില്‍ ശരാശരി 3 തവണ സംഭോഗത്തിലേര്‍പ്പെടുന്നുണ്ടെന്നാണ് കണക്കുകൂട്ടല്‍. പ്രായംകൂടുന്തോറും പുരുഷന്റെ ലൈംഗികാഭിലാഷവും കുറയുന്നു. അന്‍പതുകളിലിത് ആഴ്ചയില്‍ ഒന്ന് ആകുന്നു. പ്രായമായാലും ബലവത്തായ ലൈംഗികവൃത്തി നിര്‍വ്വഹിക്കാന്‍ പുരുഷന് കഴിവുണ്ടെന്നാണ് പൊതുവെ ശാസ്ത്രീയ വിശ്വാസം.ദമ്പതികള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. സംഭോഗത്തിന് ടൈംടേബിള്‍വച്ച് ബന്ധപ്പെടാനാകില്ല. സംഭോഗതവണകള്‍ക്കും പ്രധാന്യമില്ല. പൂര്‍ണ്ണ സംതൃപ്തി പരസ്പരം പകര്‍ന്നു നല്കുക എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ ഇരുവരും ശ്രദ്ധിക്കുകയാണെങ്കില്‍ ദാമ്പത്യജീവിതവും ലൈംഗികജീവിതവും സംതൃപ്തവും ആനന്ദകരവുമാകും.

ആദ്യം സ്ത്രീയ്ക്കാകണം ഓര്‍ഗാസം,കാമസൂത്ര രഹസ്യം 

കാമസൂത്ര സെക്‌സിനെക്കുറിച്ച് ആധികാരികതയോടെ എഴുതപ്പെട്ട പുസ്തകമാണ്. സെക്‌സിനെക്കുറിച്ചു വിശദമായി പ്രതിപാദിയ്ക്കുന്ന ഒന്നാണിത്.

എന്നാല്‍ സെക്‌സിനെക്കുറിച്ചു മാത്രമല്ല, നല്ല ജീവിതരീതികളെക്കുറിച്ചും ഏതെല്ലാം വിധത്തില്‍ നല്ല രീതിയില്‍ പങ്കാളികള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്നുമെല്ലാം കാമസൂത്ര വിവരിയ്ക്കുന്നു.

സെക്‌സിനെക്കുറിച്ച് കാമസൂത്ര പറയുന്ന ചിലതിനെക്കുറിച്ചറിയൂ,




വിവാഹത്തിനു മുന്‍പു

സമൂഹം എന്തെല്ലാം പറഞ്ഞാലും കാമസൂത്ര എന്ന പുസ്തകം സ്ത്രീകള്‍ വിവാഹത്തിനു മുന്‍പു വായിച്ചിരിയ്ക്കണമെന്നാണ് ഇതെഴുതിയ വാത്സ്യായന്‍ പറയുന്നത്. ഇതില്‍ പറയുന്ന 64 കലകളെക്കുറിച്ചും സ്ത്രീകള്‍ അറിഞ്ഞിരിയ്ക്കണം. ഇത് സമൂഹത്തില്‍ നല്ല രീതിയില്‍ ജീവിയ്ക്കാന്‍ സ്ത്രീയെ സഹായിക്കും. സ്ത്രീകള്‍ കലകളിലും കിടപ്പറയിലും ലോകവിവരങ്ങളിലും കളികളിലുമെല്ലാം മിടുക്കരാകണമെന്ന് കാമസൂത്രയില്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ ഒത്തുചേരുന്നത് ഇവളെ മിടുക്കിയാക്കുന്നു.

ലിംഗവലിപ്പത്തിന്റെ അടിസ്ഥാനത്തില്‍

പുരുഷനെ ലിംഗവലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന കാമസൂത്ര മുയല്‍ എന്ന ഗണത്തിലും കുതിരയെന്ന ഗണത്തിലും പുരുഷനെ പെടുത്തുന്നു. എന്നാല്‍ പുരുഷലിംഗം സ്ത്രീയോനിയ്ക്കു ചേരുന്ന സൈസാകുന്നതാണ് ഏറ്റവും നല്ല സെക്‌സിന് സഹായിക്കുന്ന ഘടകമെന്നും കാമസൂത്രയില്‍ പറയുന്നു.

നല്ല ജീവിതരീതികളും സാഹചര്യങ്ങളും

നല്ല ജീവിതരീതികളും സാഹചര്യങ്ങളും സെക്‌സിനും ആരോഗ്യകരമായ ജീവിതത്തിനും സഹായിക്കുന്നവെന്ന് കാമസുത്രയില്‍ പറയുന്നു. പങ്കാളികള്‍ ദിവസവും വായ ശുചിയാക്കണം, കുളിയ്ക്കണം, പുരുഷന്മാര്‍ ദിവസവും ഷേവ് ചെയ്യണം, പങ്കാളികള്‍ ജീവിയ്‌ക്കേണ്ടത് സൂര്യപ്രകാശവും വായുവുമുള്ള വീട്ടില്‍ താമസിയ്ക്കണമെന്നും കാമസൂത്ര പറയുന്നു.

എങ്ങനെ സമീപിയ്ക്കണമെന്ന്

സ്ത്രീയെ ലൈംഗികാഗ്രഹത്തോടെ എങ്ങനെ സമീപിയ്ക്കണമെന്ന് കാമസൂത്രയില്‍ പറയുന്നു. സ്ത്രീയെ എങ്ങിനെ സ്പര്‍ശിയ്ക്കണമെന്നും കാമസൂത്ര പറയുന്നുണ്ട്. സ്ത്രീയുടെ തോളില്‍ സ്പര്‍ശിച്ചാല്‍ തങ്ങളുടെ ആഗ്രഹസൂചനയാകുമെന്നും ഇതുവഴി എങ്ങനെ സ്ത്രീയുടെ ആഗ്രഹം മനസിലാക്കാമെന്നും ഇതില്‍ പറയുന്നു.

ആലിംഗനങ്ങളെ

എട്ടു തരം ആലിംഗനങ്ങളെക്കുറിച്ചും കാമസൂത്രയില്‍ പറയുന്നുണ്ട്. ഫോര്‍പ്ലേ ആയി ആലിംഗനങ്ങളെ കണക്കാക്കാമെന്നും കാമസൂത്രയില്‍ പറയുന്നു.

ചുംബനങ്ങളെക്കുറിച്ചും

മൂന്നു തരം ചുംബനങ്ങളെക്കുറിച്ചും കാമസൂത്രയില്‍ വിശദമായി പറയുന്നുണ്ട്. ത്രോബിംഗ് കിസ്, മെഷ്വേഡ് കിസ്, ബ്രഷിംഗ് കിസ് എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ പെടുന്നു ഇത്.

64 രീതികളില്‍

എല്ലാ സെക്‌സ് പൊസിഷനുകളെക്കുറിച്ചും കാമസൂത്രയില്‍ പറയുന്നില്ല. എന്നാല്‍ സെക്‌സിനെ 64 രീതികളില്‍ കാമസൂത്രയില്‍ വിവരിയ്ക്കുന്നു.

നഖപ്പാടുകളെക്കുറിച്ചും

പുരുഷന് സെക്‌സിനിടയില്‍ സ്ത്രീ നഖപ്പാടുകളേല്‍പ്പിയ്ക്കണമെന്ന് കാമസൂത്രയില്‍ പറയുന്നു. എട്ടു തരം നഖപ്പാടുകളെക്കുറിച്ചും കാമസൂത്രയില്‍ പറയുന്നു. ഇതുപോലെ പുരുഷന് സ്ത്രീയില്‍ ദന്തക്ഷതമേല്‍പ്പിയ്ക്കാനും അവകാശമുണ്ടെന്നും പറയുന്നു.

രതിമൂര്‍ഛ

സ്ത്രീയ്ക്കാകണം ആദ്യം സെക്‌സില്‍ രതിമൂര്‍ഛയുണ്ടാകേണ്ടതെന്നാണ് കാമസൂത്രയില്‍ പറയുന്നു. ആദ്യം ഓര്‍ഗാസമുണ്ടായാലും സ്ത്രീയ്ക്കു പുരുഷന് രതിസുഖം നല്‍കാനാകും. എന്നാല്‍ പുരുഷന് ആദ്യം രതിമൂര്‍ഛയുണ്ടായാല്‍ അയാള്‍ക്കു പിന്നെ സ്ത്രീയെ തൃപ്തിപ്പെടുത്താനാകില്ല.





പുരുഷന്

പുരുഷന് രതിമൂര്‍ഛയാണ് സെക്‌സ് എന്നു കാമസൂത്രയില്‍ പറയുന്നു. എന്നാല്‍ സ്ത്രീയ്ക്ക ഇതല്ല, ഫോര്‍്‌പ്ലേയും ഓര്‍ഗാസവും അതിനു ശേഷമുള്ള ലാളനയുമെല്ലാം സെക്‌സില്‍ പെടുന്നതാണെന്നും അത് പുരുഷന്‍ മനസിലാക്കണമെന്നും കാമസൂത്രയില്‍ പറയുന്നു.









സ്ഖലനത്തില്‍ മാത്രമാണോ പുരുഷന് സുഖം?സെക്‌സിനെ കുറിച്ച് ആറു അന്ധവിശ്വാസങ്ങള്‍


സെക്‌സിനെ കുറിച്ച് അന്ധവിശ്വാസങ്ങള്‍ ഉണ്ടോ ? തുറന്ന ചര്‍ച്ച നടക്കാത്തതുകൊണ്ട് തന്നെ പലപ്പോഴും സെക്്‌സിനെ കുറിച്ച് ഭൂരിഭാഗം ആളുകളുടെ മനസ്സിലുള്ളതും അപൂര്‍ണമോ അവ്യക്തമോ ആയ ചിത്രങ്ങളാണ്. പലരുടെയും മനസ്സില്‍ സെക്‌സിനെ കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ തന്നെയുണ്ട്. പ്രായമായവര്‍ പോലും ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് സെക്‌സ്.സാധാരണക്കാരുടെ മനസ്സില്‍ സെക്‌സിനെ കുറിച്ചുള്ള ആറു അബദ്ധധാരണകള്‍.

സ്ഖലനത്തില്‍ മാത്രമാണ് പുരുഷന് സുഖം
സ്ഖലനത്തില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന ചില പുരുഷന്മാരുണ്ട്. എന്നാല്‍ അവന്റെ സന്തോഷത്തെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ചുംബനവും സ്വയംഭോഗവും കെട്ടിപ്പിടുത്തവുമെല്ലാം അവനെ കൂടുതല്‍ ആനന്ദിപ്പിക്കും. ഈ മൂഡ് ക്രിയേറ്റ് ചെയ്യണമെന്നു മാത്രം.

സെക്‌സ് പുരുഷന്റെതാണ്
സെക്‌സിന് ചുക്കാന്‍ പിടിയ്‌ക്കേണ്ടത് പുരുഷനാണെന്ന തെറ്റിദ്ധാരണ സജീവമാണ്. എന്നാല്‍ സെക്‌സിന്റെ നിയന്ത്രണം സ്ത്രീയേറ്റെടുത്തുവെന്നതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സെക്‌സിനിടയില്‍ ഇത്തരം കോംപ്ലക്‌സുകള്‍ നന്നല്ല

ആണിന്റെ പ്രകടനം മാത്രമാണ് മോശമാകുന്നത്
സെക്‌സ് നന്നാകാതിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആണിന്റെ കഴിവുകേടാണെന്ന ചിന്തയുണ്ട്. അവന്‍ നന്നായി പെര്‍ഫോം ചെയ്യാത്തതുകൊണ്ടാണ് സെക്‌സ് ആസ്വാദ്യമാകാത്തത് എന്നു ചിന്തിക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളും പലപ്പോഴും സെക്‌സിനെ പ്രതികൂലമായി ബാധിക്കും.

പോണ്‍ പുരുഷന്മാര്‍ക്കുള്ളതാണ്.
പോണ്‍ പുരുഷന്മാര്‍ മാത്രം കാണുന്ന സംഗതിയാണെന്ന തെറ്റിദ്ധാരണയുണ്ട്. ഒരു പക്ഷേ, പുരുഷന്മാരേക്കാള്‍ പോണ്‍ കാണുന്നത് സ്ത്രീകളാണ്. ഇത് തീര്‍ത്തും വ്യക്തിപരമാണ്. ലിംഗ വ്യത്യാസം ഇതിനില്ല.

ഓര്‍ഗാസത്തിലൂടെ മാത്രമേ സെക്‌സ് പരിപൂര്‍ണമാകൂ
സ്ത്രീ രതിമൂര്‍ച്ഛയില്‍ എത്തുന്നതോടെ മാത്രമേ സെക്‌സ് പരിപൂര്‍ണമാകൂവെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ആളുകള്‍ക്കനുസരിച്ച് വ്യത്യസ്തമാണ്. ആമുഖ ലീലകളാണ് വാസ്തവത്തില്‍ മികച്ച ഓര്‍ഗാസത്തിലേക്ക് നയിക്കുന്നത്.


ആര്‍ത്തവത്തിനു ശേഷം ലൈംഗിക താത്പര്യം ഉണ്ടാകില്ല.
തീര്‍ച്ചയായും പ്രായം ആവേശത്തില്‍ ഇത്തിരി കുറവ് വരും. എന്നാല്‍ സെക്‌സിന് പ്രായം ഒരു തടസ്സമേ അല്ല., ആര്‍ത്തവ വിരാമത്തിനു ശേഷവും നല്ല സെക്‌സ് ആസ്വദിക്കുന്ന സ്ത്രീകളുണ്ട്.

അവള്‍ക്കും താല്‍പര്യമുണ്ട് കിടപ്പറയിലെ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക്

സെക്‌സിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ സാഹസികത കുറഞ്ഞവരായിരിക്കുമെന്നാണ് പൊതുവേയുള്ള സങ്കല്‍പം. കൂടാതെ സ്ത്രീകള്‍ അവരുടെ നിലവിലെ ബന്ധത്തില്‍ അസംതൃപ്തരായതു കൊണ്ടാണ് മറ്റൊരു ബന്ധത്തിലേയ്ക്ക് പോകുന്നതെന്ന ആളുകള്‍ വിശ്വസിക്കുന്നു.

സ്ത്രീകള്‍ ചതിക്കുന്നത് ലൈംഗികതയ്ക്കു വേണ്ടിയല്ല സ്‌നേഹത്തിനു വേണ്ടിയാണെന്നാണ് സമൂഹം പൊതുവേ ചിന്തിക്കുന്നത്. എന്നാല്‍ ഇതൊക്കെ സമൂഹത്തിന്റെ ചില തെറ്റായ കാഴ്ച്ചപ്പാടുകളാണെന്നും സ്ത്രീകള്‍ തങ്ങളുടെ ലൈംഗികജീവിതത്തില്‍ പുരുഷന്മാര്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്യാറുണ്ടെന്നും വെനസ്‌ഡേ മാര്‍ട്ടിന്‍ എന്ന എഴുത്തുകാരി നടത്തിയ പഠനം കണ്ടെത്തി. 'അണ്‍ട്രൂ' എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയാണ് വെനസ്‌ഡേ മാര്‍ട്ടിന്‍. സ്ത്രീകളുടെ മോഹങ്ങളും ലൈംഗിക ജീവിതവുമൊക്കെ പ്രതിപാധിക്കുന്ന പുസ്തകമാണിത്.
സെക്‌സിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ സാഹസികത കുറഞ്ഞവരായിരിക്കുമെന്നാണ് പൊതുവേയുള്ള സങ്കല്‍പം. കൂടാതെ സ്ത്രീകള്‍ അവരുടെ നിലവിലെ ബന്ധത്തില്‍ അസംതൃപ്തരായതു കൊണ്ടാണ് മറ്റൊരു ബന്ധത്തിലേയ്ക്ക് പോകുന്നും ആളുകള്‍ വിശ്വസിക്കുന്നു. മറ്റൊരുബന്ധത്തില്‍ ചെന്നുപെടുന്നതോടെ സ്ത്രീകളുടെ വിവാഹജീവിതം തന്നെ അവസാനിക്കുകയാണ് പതിവ്. എന്നാല്‍ വെനസ്‌ഡേയുടെ പഠനത്തില്‍ പങ്കെടുത്ത വിവാഹിതരായ സ്ത്രീകളില്‍ നാലില്‍ മൂന്നുഭാഗവും ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നു വെളിപ്പെടുത്തുന്നു. മാത്രമല്ല ഇവരുടെ വിവാഹജീവിതം സന്തോഷകരമായി മുന്നോട്ട് പോകുകയും ചെയ്യുന്നു.

സ്ത്രീകള്‍ക്ക് നീണ്ടകാല ബന്ധങ്ങള്‍ക്കാണ് താല്‍പര്യം ഒരു രാത്രിയ്ക്കായുള്ള ബന്ധങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്നവാദവും ഇവര്‍ തങ്ങളുടെ പഠനത്തിലുടെ നിരാകരിക്കുന്നുണ്ട്. സ്ത്രീകളും പുരുഷന്മാര്‍ ആ്രഗഹിക്കുന്നപോലെ തന്നെ സെക്‌സില്‍ വ്യത്യസ്തതയും പുതുമയും ആഗ്രഹിക്കുന്നുണ്ട്. ലൈംഗികതയില്‍ സ്ത്രീകള്‍ എപ്പോഴും ഒരേരീതി തന്നെ പിന്തുടരുന്നവരാണെന്ന ചിന്തയും തെറ്റാണ്.  സ്ത്രീകള്‍ അവരുടെ 20 കളിലൊക്കെ ലൈംഗികതയില്‍ അങ്ങേയറ്റം സാഹസികതകള്‍ പരീക്ഷിക്കുന്നവരാണെന്ന്  ഇവര്‍ പറയുന്നു. 

വിവാഹജീവിതത്തില്‍ പതിവ്രത്യം സംരക്ഷിച്ച് നിര്‍ത്തുകയെന്നത് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും വെല്ലുവിളി നിറഞ്ഞതാണെന്ന് പഠനം പറയുന്നു. ദീര്‍ഘകാലബന്ധങ്ങളില്‍ മുന്നോട്ട് പോകുന്ന സ്ത്രീകള്‍ക്കു പോലും പുതിയ പങ്കാളിയില്‍ ആഗ്രഹം തോന്നാറുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത് പല സ്ത്രീകളും സമ്മതിച്ചു. ലൈംഗികമായി ഉത്തേജിപ്പിക്കുമ്പോള്‍ പുരുഷന്മരുടെ ശരീരം പ്രതികരിക്കുന്നതു പോലെ സ്ത്രീകളുടെ ശരീരം ഉത്തേജനങ്ങള്‍ക്ക് അനുകൂലമായി പ്രതികരിക്കുമെന്ന് വെനസ്‌ഡേ തന്റെ പഠനത്തില്‍ പറയുന്നു. വെനസ്‌ഡേയുടെ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ നിരാകരിക്കുന്നവയാണ്.
ഇത്തരം പഠനങ്ങള്‍ സ്ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങള്‍ കൂടുതല്‍ നന്നായി മനസിലാക്കാന്‍ സഹായിക്കുമെന്ന് ഗവേഷക പറയുന്നു. പഠനത്തില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം സ്ത്രീകളും ലൈംഗിക ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള പുതുമ പരീക്ഷിക്കാന്‍ ശ്രമിക്കുന്നവരാണെന്നും കണ്ടെത്തി. കൂടാതെ പുരുഷന്മാര്‍ തിരഞ്ഞെടുക്കുന്നതു പോലെ തന്നെ വ്യത്യസ്ഥമായ ലൈംഗികപരീക്ഷണങ്ങള്‍ക്ക് സ്ത്രീകള്‍ കൂടുതലായി താല്‍പര്യം കാണിക്കുന്നുണ്ട്. കിടപ്പറയില്‍ കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നതിനും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

കാമസൂത്ര പറയുന്നത്




ഇന്നും ഏറെ പ്രസക്തമായ ലൈംഗികസംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വാത്സ്യായനൻ എന്ന ഋഷിവര്യൻ എഴുതിയ കാമസൂത്ര ഒന്നു മറിച്ചു നോക്കുകയേ വേണ്ടൂ. ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടിൽ രചിച്ചതാണെങ്കിലും കാമസൂത്ര എന്ന രതിയുടെ ഇതിഹാസം പുതുകാലത്തോടും പുതുമചേരാത്ത മാർഗങ്ങളുമായി സംവദിക്കുന്നു. ശരീരങ്ങളിൽ നിന്നു തുടങ്ങുകയും ശരീരത്തിന്റെ ചുറ്റുവട്ടങ്ങളിൽ മാത്രം അവസാനിക്കുകയും ചെയ്യുന്ന പടിഞ്ഞാറൻ സങ്കൽപ്പങ്ങളിൽ നിന്നല്ല രതിയുടെ പാഠങ്ങൾ മനസിലാക്കേണ്ടത്. ലജ്ജാലുവാണ് അവളെങ്കിൽ ലൈംഗികതയിൽ അവൾക്ക് ധൈര്യം പകരുന്ന നിരവധി പൊസിഷനുകളുണ്ട്.

കൗമാരത്തിന്റെ കൗതുകങ്ങളിലേക്ക് ലൈംഗികതയെക്കുറിച്ചുള്ള അറിവുകൾ എവിടെ നിന്നൊക്കെയാണു പാറി വീഴുന്നത്. ഇന്റർനെറ്റ്, സെക്സ് പുസ്തകങ്ങൾ, മാസികകൾ, നീലച്ചിത്രങ്ങൾ, സുഹൃത്തുക്കൾ, ഇവയിൽ നിന്നെല്ലാം ശേഖരിച്ച അബദ്ധവും സുബദ്ധവുമായ അറിവുകളുമായാണു ലൈംഗികതയിലേക്കു അവർ കടക്കുന്നത്. അറിഞ്ഞതിൽ പാതിയും പതിരായിരുന്നു എന്നും പങ്കാളിയുടെ അനിഷ്ടമോ വെറുപ്പോ നേടിയതിനുശേഷം മാത്രം തിരിച്ചറിയുമ്പോൾ പിന്നെ ബാക്കി ലൈംഗികതയോടുള്ള മരവിപ്പു നിറഞ്ഞ നിസ്സംഗത മാത്രമായിരിക്കും.
പ്രേമവും കാമവും പകരുകയും പങ്കുവെയ്ക്കുകയും ചെയ്യാനുള്ള ഉത്തമ മാധ്യമമാണു സെക്സ്. ആണിനേയും പെണ്ണിനേയും ഇതിലുമേറെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന പ്രതിഭാസം മറ്റൊന്നില്ല. ‘ഒരാൾക്കു വേണ്ടി മാത്രം നിർമ്മിച്ചത്’എന്ന അവസ്ഥയിലുള്ള ദമ്പതികൾ വളരെക്കുറവ്. പരസ്പരമറിയാനും പങ്കുവെയ്ക്കാനും പാഠങ്ങളേറെ അറിയണം അവനും അവളും. എന്നാലിത് എവിടെ നിന്ന്? നീലച്ചിത്രങ്ങളുടേയും മഞ്ഞപ്പൂസ്തകങ്ങളുടെയും അയഥാർത്ഥ ലോകങ്ങളിൽ നിന്നോ?

രതിയുടെ ഇതിഹാസം

ശരീരങ്ങളിൽ നിന്നു തുടങ്ങുകയും ശരീരത്തിന്റെ ചുറ്റുവട്ടങ്ങളിൽ മാത്രം അവസാനിക്കുകയും ചെയ്യുന്ന പടിഞ്ഞാറൻ സങ്കൽപ്പങ്ങളിൽ നിന്നല്ല രതിയുടെ സങ്കൽപ്പങ്ങൾ മനസിലാക്കേണ്ടത്. മനസിൽ നിന്നു തുടങ്ങുകയും ശരീരത്തിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന അനുഭൂതിയാണു സെക്സ് എന്നു മനസിലാക്കാൻ ഭാരതീയർക്കു നിഷ്പ്രയാസം കഴിയും. കാരണം, ഇവിടെയാണു രതിയുടെ ഇതിഹാസം പിറന്നത്. അതും നൂറ്റാണ്ടുകൾക്കു മുമ്പ്.
ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ ആദ്യകാലങ്ങളിൽ മാസ്റ്റേഴ്സ് ആൻഡ് ജോൺസണും അതിനും മുമ്പു കിൻസിയുമൊക്കെ സർവേകളിലൂടെയും മറ്റും നടത്തിയ പഠനങ്ങളാണു ലൈംഗികതയുടെ സമ്പൂർണ അറിവുകൾ പാശ്ചാത്യ ലോകത്തിന്റെ മുന്നിൽ വിരിയിച്ചു കൊടുത്തത്. പക്ഷേ, അതിനും എത്രയോ മുമ്പു വാത്സ്യായന മുനി രതിയിലെ ശരീരത്തിന്റെ ദുർഗ്രഹതകളെ മനസിലാക്കിയിരുന്നു.

തുടക്കം എങ്ങനെ?

ആദ്യരാത്രിയിൽത്തന്നെ സെക്സ് ആകാമോ? ദാമ്പത്യത്തിലെ എല്ലാ തലമുറയും മനസിൽച്ചോദിച്ച ചോദ്യം. കാമസൂത്രയിൽ ഈ ചോദ്യത്തിനുത്തരമുണ്ട്. അഞ്ചു മുതൽ പത്തു ദിവസം വരെയെങ്കിലും ദമ്പതികൾ പരസ്പരം ശരീരത്തിന്റെ രഹസ്യങ്ങൾ മനസിലാക്കി എടുക്കാനായി വിനിയോഗിക്കുക. അതിനുശേഷമേ ലിംഗയോനീ സംയോഗമാകാവൂ.
ഇതിനെ ന്യായീകരിച്ചു കൊണ്ടു വാത്സ്യായനൻ പറയുന്നതിങ്ങനെ: പുരുഷൻ സ്ത്രീയെ നിർബന്ധപൂർവം ലൈംഗികതയ്ക്കായി പ്രേരിപ്പിക്കുന്നത് അവളിൽ സെക്സിനോടു വിരക്തിയും വൈരാഗ്യവും ഉണ്ടാക്കും. മാനസികമായും ശാരീരികമായും ഉൾക്കൊണ്ടതിനു ശേഷം മാത്രമേ അവളുമായി ലൈംഗികബന്ധം ആകാവൂ.
വിവാഹം കഴിഞ്ഞുള്ള ആദ്യ മൂന്നു ദിനങ്ങൾ ശരീരത്തോടും മനസിനോടും ഉള്ള പരസ്പര അനുരാഗ ദിനങ്ങളായി മാറട്ടെ. പതിഞ്ഞ സംഗീതം, സുഗന്ധം, കൺപീലികൾ ചേർത്തു വെച്ചു കൊണ്ടുള്ള ശലഭചുംബനം, ശരീരത്തിൽ പരസ്പരമുള്ള തഴുകലുകൾ എന്നിവയിലൂടെ രതിയിലേക്കും പോകാം.
വാത്സ്യായനൻ മറ്റൊന്നു കൂടി പറയുന്നു: നന്നായി സംസാരിക്കുകയും വാക്കുകളിലൂടെ സ്നേഹം പങ്കു വെയ്ക്കുകയും കൊച്ചുവർത്തമാനങ്ങളിൽ മുഴുകാതെയും ഇന്നോളം ഒരു പുരുഷനും സ്ത്രീയുടെ മനസു നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.

ആദ്യാനുഭവങ്ങൾ

സ്പർശം, രുചി, മണം, കാഴ്ച, കേൾവി. ഈ അഞ്ചുകാര്യങ്ങൾക്കു പ്രാധാന്യം നൽകണം. വധുവിനെ ഉണർത്താൻ സെക്സിനായി തിരഞ്ഞെടുക്കുന്ന ചുറ്റുപാടുകൾക്കു പോലും കഴിയും. അവളെ തഴുകിയുണർത്തുമ്പോൾത്തന്നെ അവളുടെ ലൈംഗികാവയവങ്ങളിലേക്കു രക്തമിരയ്ക്കുന്നതറിയാം. പിന്നീടു മതി കിടക്കയിലേക്കു പോകുന്നത്. വസ്ത്രങ്ങളോരോന്നായി അടർത്തി മാറ്റുമ്പോൾ അവന്റെ വിരലുകൾ അവളുടെ ശരീരത്തിൽ സംഗീതം തീർത്തുകൊണ്ടിരിക്കണം. ലിംഗപ്രവേശനത്തിനായി അവളൊരുങ്ങിക്കഴിഞ്ഞു എന്നു തിരിച്ചറിയേണ്ടതും അവൻ തന്നെ. യോനിയിൽ ലിംഗപ്രവേശനം സാധ്യമാക്കുന്ന സ്രവങ്ങളുണ്ടായിരിക്കുന്നു എന്നും തിരിച്ചറിയണം.
സെക്സിനു ശേഷം പങ്കാളിയുടെ തിരിഞ്ഞു കിടന്നുള്ള ഉറക്കമാണു സ്ത്രീക്ക് ഏറ്റവും കൂടുതൽ വെറുപ്പുണ്ടാക്കുന്നത്. രതിക്കു ശേഷവും ദമ്പതികൾ പരസ്പരം സ്നേഹം പങ്കുവെയ്ക്കുക. ചുംബിക്കുക. സംഭോഗത്തിൽ അവസാനിക്കുന്നതല്ല. സ്ത്രീപുരുഷബന്ധങ്ങളും മനസിന്റെ ആഗ്രഹങ്ങളും. സംസാരം, സ്പർശം, സമയം, സ്നേഹപൂർണമായ വിശ്വാസം, രതിയിൽ ഈ നാലുകാര്യങ്ങൾക്കു സുപ്രധാനമായ സ്ഥാനമുണ്ടെന്നു കൂടി തിരിച്ചറിയുക.

പുതിയ അനുഭൂതികൾ

പ്രകൃതി തന്നെയാണ് ഓരോരുത്തരിലും ലൈംഗികചോദനകളുണ്ടാക്കുന്നത്. എന്നാൽ ലൈംഗികത എങ്ങനെയായിരിക്കണം എന്ന് പ്രകൃതിയിൽ നിന്നും പഠിക്കാനാകില്ല. കാമകലയെന്നതു വാത്സ്യായനൻ വിശേഷിപ്പിക്കുന്നതിൽ തന്നെ ലൈംഗികത ആസ്വാദ്യകരമാക്കാൻ കലാഭ്യാസനം കൂടി വേണം എന്നു ധ്വനിപ്പിക്കുന്നുണ്ട്. സെക്സ് പരിശീലനം കൊണ്ടു കൂടുതൽ ആസ്വാദ്യകരമായി തീരുന്ന ഒന്നാണ്. ലൈംഗികതയെക്കുറിച്ചുള്ള അജ്ഞതകളുമായി ലൈംഗികതയിലേക്ക് കടക്കുന്നവർ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം.
ലൈംഗികതയിൽ ഭംഗിയായി ഇടപെടാനുള്ള ഏറ്റവും നല്ല മരുന്ന് ആത്മവിശ്വാസം ആർജ്ജിക്കുന്നതു തന്നെയാണെന്നു വാത്സ്യയനൻ പറയുന്നു.
പങ്കാളിയുടെ പ്രോത്സാഹനവും പ്രശംസയും വഴി വളർന്നു വരുന്ന ആത്മവിശ്വാസത്തിൽത്തന്നെയാണ് എന്നെന്നും ലൈംഗികതയുടെ ശക്തിവിശേഷങ്ങൾ ഒളിച്ചിരിക്കുന്നത്. സെക്സിൽ ഓരോതവണയും പുതുമകളുണ്ടാക്കാൻ കാമസൂത്ര നിർദ്ദേശിക്കുന്ന മാർഗങ്ങളിൽച്ചിലതു താഴെപറയുന്നു.
തുടക്കം നന്നായാൽ ഒടുക്കവും നന്നാകും. അതായതു നല്ല ആമുഖലീലയിൽ നിന്നു തുടങ്ങുക. സ്വാഭാവികമായും സംഭോഗവും പ്രതീക്ഷകൾക്കപ്പുറത്തേക്കു രസകരമാകുന്നതു കാണാം.
സ്ത്രീയിലെ ലൈംഗികാവയവങ്ങൾ സ്പർശം കൊണ്ടുണർത്തുമ്പോൾ അവയിൽ വിരലുകൾ ഉപയോഗിച്ച് വൃത്താകൃതിയിൽ ഉദ്ദീപിപ്പിക്കുക. അതായത് ക്ലോക്ക് വൈസ് ആയും ആൻറിക്ലോക്ക് വൈസ് ആയും കൈകളുടേയും വിരലുകളുടേയും ചലനങ്ങൾ ക്രമീകരിക്കുക.
യോനിയീലേക്കു ലിംഗം കടക്കുമ്പോൾ പങ്കാളിയെ ചുംബിക്കുകയോ പുണരുകയോ ചെയ്യുക.
യോനിയിൽ സ്രവങ്ങളുണ്ടായ ശേഷവും ലൈംഗികബന്ധത്തിൽ വേദന ഉണ്ടാകുന്നുവെങ്കിൽ രണ്ടുപേർക്കും സ്വീകാര്യമായ മറ്റൊന്നിലേക്കു പൊസിഷൻ ഉടൻ മാറ്റുക.
സംഭോഗത്തിലൂടെ സ്ത്രീ രതിമൂർച്ഛയിലേക്കു കടക്കാൻ വൈഷമ്യം അനുഭവിക്കുന്നെങ്കിൽ മറ്റു മാർഗങ്ങളിലൂടെ അവളെ രതിമൂർച്ഛയിലേക്കു നയിക്കാൻ അവൻ ശ്രമിക്കണം.
രതിമൂർച്ഛയിലും ‘ലേഡീസ് ഫസ്റ്റ്’എന്നാകട്ടെ. അവൾക്കു ഒന്നിലധികം രതിമൂർച്ഛകൾ കൈവരിക്കാൻ കഴിയും എന്നതിനാൽ സ്ത്രീയ്ക്കു പിന്നാലെ പുരുഷൻ രതിമൂർച്ഛ നേടിയെടുക്കുന്നതായിരിക്കും അഭിലഷണീയം.

രതിമൂർച്ഛയിലേക്ക്

വൈകി മാത്രമേ രതിമൂർച്ഛയിലേക്കു കടക്കാനാകുന്നുള്ളൂ എന്ന പരാതി പറയുന്ന സ്ത്രീകൾക്കു ലൈംഗികത ആസ്വാദ്യകരമാക്കാൻ കൂടി ചില മാർഗങ്ങൾ വാത്സ്യായനൻ കാമസൂത്രയിൽ പറയുന്നു:
അവൻ നിലത്തിരിക്കുകയും അവന്റെ മടിത്തട്ട് അവൾ ഇരിപ്പിടമാക്കുകയും ചെയ്യുന്ന സെക്സ് പൊസിഷൻ തിരഞ്ഞെടുക്കുക. ഈ പൊസിഷനിൽ പുരുഷനു കൂടുതൽ സമയം ഉദ്ധാരണം നിലനിർത്താനും അതേ സമയം ലൈംഗികതയിലെ നിയന്ത്രണങ്ങളെല്ലാം സ്ത്രീയ്ക്ക് ഏറ്റെടുക്കാനും കഴിയുന്നു. അവളുടെ രതിമൂർച്ഛയെ അവൾക്കു തന്നെ നേടിയെടുക്കാൻ ഇതുവഴി കഴിയും.
ആധുനിക സെക്സോളജിസ്റ്റുകൾ ഇതിനോടു ചേർത്തുവയ്ക്കുന്ന ആശയങ്ങൾ കൂടി കേൾക്കാം: സ്വയം രതിമൂർച്ഛ നേടിയേടുക്കേണ്ടതു സ്വന്തം ഉത്തരവാദിത്തം ആണെന്നു സ്ത്രീകൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. സെക്സ് പുരുഷന്റെ ജോലിയാണെന്നും എനിക്കു ലൈംഗികാനന്ദം പകരുന്നതു അവന്റെ മാത്രം ഉത്തരവാദിത്തമാണെന്നുമുള്ള സങ്കൽപ്പങ്ങൾ മനസിൽ നിന്നു പാടേ മാറ്റിക്കളഞ്ഞേക്കുക.
തന്റെ ശരീരം ഉണരുന്നതെങ്ങനെയാണെന്നും അതിനുള്ള മാർഗങ്ങളെന്തൊക്കെയാണെന്നും സ്വയം മനസിലാക്കുകയും അതു പങ്കാളിയെ അറിയിക്കുകയും ചെയ്യുക.
സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്. എന്തായാലും വാത്സ്യായനന്റെ കാലത്തു ലൈംഗികതയിൽ സ്ത്രീകൾ സത്യസന്ധരായിരുന്നു എന്നു വേണം കരുതാൻ.
അവൾ രതിമൂർച്ഛയിലേക്കു കടക്കുന്നു എന്നതിന്റെ ലക്ഷണങ്ങൾ കാമസൂത്രയിൽ വിവരിക്കുന്നതിങ്ങനെ:
രതിമൂർച്ഛയിലൂടെ കടന്നു പോകുമ്പോൾ സ്ത്രീ കിടക്കയിൽ അസ്വസ്ഥതയാകുന്നതു പോലെ കാണപ്പെടും. താൻ ആസ്വദിക്കുന്നു എന്നു വിളിച്ചറിയിക്കുന്ന ശബ്ദങ്ങൾ അവളിൽ നിന്നുണ്ടായേക്കാം. അവൾ കണ്ണുകൾ മെല്ലെ അടയ്ക്കുകയും അനുഭൂതികളുടെ ഭാവങ്ങൾ വിരിയുകയും ചെയ്യും.
രതിമൂർച്ഛയുടെ വേളയിൽ അവൾ അവനെ തന്റെ ശരീരത്തിലേക്കു പരമാവധി ചേർത്തു പിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും. അവളുടെ ചലനങ്ങൾ രതിമൂർച്ഛയോടെ മന്ദതാളത്തിലേക്കു നീങ്ങുന്നതു കാണാം. എന്നാൽ രതിമൂർച്ഛ നേടാനാകാത്ത സ്ത്രീയുടെ ചലനങ്ങൾ തുടർന്നു കൊണ്ടേയിരിക്കും.

നല്ല പൊസിഷനുകൾ

സെക്സിലെ തുടക്കക്കാർക്കും ഏതു പൊസിഷനാണു നല്ലത്? വാത്സ്യായനൻ ഉത്തരം പറയുന്നു: പുരുഷൻ സ്ത്രീക്കു അഭിമുഖമായി മുകളിലും സ്ത്രീ താഴെയുമായ പൊസിഷനിൽ നിന്നു തുടങ്ങുന്നതാണു തുടക്കക്കാർക്കു നല്ലത്. അവളുടെ അരക്കെട്ടിനു താഴെ ഒരു തലയണയും വെയ്ക്കാം.
സ്ത്രീയുടെ കാലുകൾ ഇരുവശത്തേക്കും മാറ്റി മടക്കി വെച്ചിരിക്കണം. യോനിയിലെ ഭഗശിശ്നികയില്ക്കു പുരുഷ ലിംഗത്തിന് മുകൾഭാഗത്തുള്ള പ്യൂബിക് എല്ല് ഉരസുന്ന വിധത്തിൽ വേണം ബന്ധപ്പെടാൻ.
സ്ത്രീ മുകളിലായുള്ള ലൈംഗികരീതി ലിംഗത്തെ യോനിയിൽ നിലനിർത്താനും രതിയുടെ താളം ഇരുവരും മനസിലാക്കിയ ശേഷവും പരീക്ഷിക്കുന്നതാണു നല്ലത്. ലജ്ജാലുവാണ് അവളെങ്കിൽ ലൈംഗികതയിൽ വളരെ ധൈര്യവതിയാക്കാൻ സഹായിക്കുന്ന പൊസിഷനാണ് ഇത്. യോനിയുടെ വിവിധ ഭാഗങ്ങളിലേക്കു ഉദ്ദീപനം ഏൽപ്പിക്കും വിധം രതിയിലെ ചലനങ്ങൾ ക്രമീകരിച്ചാൽ ഈ രണ്ടു പൊസിഷനുകളിൽ നിന്നു തന്നെ ധാരാളം വൈവിധ്യങ്ങൾ ഉണ്ടാക്കിയെടുക്കാനാവും.

ഉണർവിന്റെ മന്ത്രങ്ങൾ

ലൈംഗിക ഉണർവിന്റെ മാന്ത്രികത സ്ത്രീയും അറിഞ്ഞിരിക്കണം. സ്ത്രീയെ ഉദ്ദീപിപ്പിക്കുന്നതിനിടയിലും പുരുഷനും ചില ആമുഖലീലകൾക്കായി കൊതിക്കുന്നുണ്ടെന്നു സ്ത്രീ മനസിലാക്കണം. അവന്റെ ശരീരത്തിലെ വികരോത്തേജന കേന്ദ്രങ്ങളും അവൾ അറിഞ്ഞിരിക്കണം. വിരലുകൾ, സ്തനഞെട്ടുകൾ മറ്റു വികാരോത്തേജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉദ്ദീപിപ്പിക്കാനും അവൾ തയാറാകണം.

ചുണ്ടുകൾ, സ്തനങ്ങൾ തുടങ്ങിയവയിലൊക്കെയുള്ള സ്പർശിക്കുന്നതു സ്ത്രീയെ വികാരോത്തേജിതയാക്കുമെങ്കിൽ പങ്കാളി പുരുഷന്റെ ശരീരത്തിലെവിടെ സ്പർശിച്ചാലും പുരുഷൻ ലൈംഗികമായി ഉണരും.

ഓറല്‍ സെക്‌സ് അവളെ സ്വര്‍ഗം കാണിക്കും തീര്‍ച്ച


അവള്‍ക്കു വദനസുരതം ചെയ്തു കൊടുക്കുന്നത് നിങ്ങള്‍ക്കു എന്നും താല്‍പ്പര്യമാണ്. എന്നാല്‍, നിങ്ങള്‍ ഈ ചെയ്യുന്നത് സത്യത്തില്‍ അവള്‍ക്കു ഇഷ്ടപ്പെടുന്നുണ്ടോ എന്നാണ് നിങ്ങള്‍ക്കു സംശയമെങ്കില്‍ ഉണ്ട്.

തീര്‍ച്ചയായും ഉണ്ടെന്നാണ് ഉത്തരം. ബെഡില്‍ കിടന്നു അവളുടെ സ്വാകാര്യ ഭാഗം നാവു കൊണ്ടു തൊടുന്നതില്‍ അവള്‍ പൂര്‍ണ തൃപ്തയാണ്. ഫോര്‍പ്ലെയില്‍ നിര്‍ണായകമായ ഒരു കാര്യമാണ് ഈ ഓറല്‍. അതുകൊണ്ടു തന്നെ സ്വര്‍ഗം കാണുന്നതിനുള്ള അവസരം അവള്‍ക്കു എപ്പോഴും ഇഷ്ടമായിരിക്കും.

നല്ല പൊസിഷന്‍
പൊസഷനിങ് ഇക്കാര്യത്തില്‍ പ്രധാനമാണ്. അവളുടെ അരക്കെട്ടിനു താഴെ ഒരു തലയണ വെച്ചു അരഭാഗം അല്‍പ്പം ഉയര്‍ത്താം. ശരീരം സംസാരിക്കുന്നത് ശ്രദ്ധിക്കണമെന്നത് ചുരുക്കം. തലയണ വെക്കുന്നത് അവള്‍ക്കു കൂടുതല്‍ കംഫര്‍ട്ടായിരിക്കും. കാലുകള്‍ പരാമാവധി അകറ്റിവെക്കുന്നത് പുരുഷനു കൂടുതല്‍ സൗകര്യമായിരിക്കും.



നാക്കിനു എല്ലില്ല!
നേരിട്ടു അവിടേക്കു പോകാതെ തുടകളില്‍ നിന്നും ആരംഭിക്കാം. യോനിയുടെ അടുത്തേക്കു പോകുന്തോറും വേഗത കൂട്ടണം. നാക്കുകൊണ്ടു മുകളിലേക്കും താഴേക്കും ഒന്നു ലിക്ക് ചെയ്താല്‍ അവള്‍ നിങ്ങളിലേക്കായിക്കഴിഞ്ഞു.

കൈ 'വിടല്ലേ'
നാവു കൊണ്ടു പ്രവര്‍ത്തിക്കുമ്പോഴും കൈകള്‍ മറക്കരുത്. കൈകള്‍ കൊണ്ടു അവളെ തഴുകിത്തലോടി ഉണര്‍ത്തിക്കൊണ്ടിരിക്കണം. വേദനിപ്പിക്കാതെ നോക്കണമെന്നത് പറയേണ്ടതില്ലല്ലോ.

ഹോട്ടാകുമ്പോള്‍ കൂളാകാം
റൂമില്‍ എസിയോ ഫാനോ ഉണ്ടെങ്കില്‍ ഓറല്‍ ചെയ്യുന്ന സമയത്ത് അവളുടെ മുഖത്തേക്ക് തിരിച്ചു വെക്കാം. താഴെ ചൂടും മുഖളില്‍ തണുപ്പും. ഇത്രയും രസകരമായ അനുഭവം വേറെന്ത്.

മറ്റുള്ളവ മറക്കേണ്ട
യോനിയില്‍ മാത്രം ഓറല്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. മുലക്കണ്ണുകള്‍, അടിക്കഴുത്ത് തുടങ്ങിയ സ്ഥലങ്ങളിലും നാവു കൊണ്ടു കഥകള്‍ രചിക്കാം.


രുചിയുണ്ടാക്കാം
ഓറല്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഫ്‌ളേവറുകള്‍ യോനിയുടെ പരിസരച്ചു തേച്ചു ലിക്ക് ചെയ്തു നോക്കുക. പെട്ടെന്നുള്ള ലിക്കിങ് ഒഴിവാക്കി പതിയെ ചെയ്യുക.

ക്ഷമിക്കൂ

ഓറല്‍ സെക്‌സിലൂടെ ഒരു ശരാശരി സ്ത്രീക്കു രതിമൂര്‍ച്ച ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 20 മിനുട്ടെങ്കിലും എടുക്കും. അതുകൊണ്ട് നിങ്ങള്‍ക്കു ഇക്കാര്യത്തില്‍ ക്ഷമ നിര്‍ബന്ധമാണ്. എന്നു കരുതി താല്‍പ്പര്യമില്ലാതെ പിന്നെയും ചെയ്യരുത്. അതു ലൈംഗിക ജീവിതത്തെ മാനസികമായി ബാധിക്കും.

ശ്രദ്ധിക്കാം

അവളുടെ ശരീരത്തിന്റെ താളം ശ്രദ്ധിക്കൂ. അവളുടെ അരക്കെട്ടു ഉയരുന്നുണ്ടോ. നിങ്ങളുടെ പുറത്തു അവളുടെ നഖം അമര്‍ത്തുന്നുണ്ടോ. ഇതെല്ലാം ഓരോ സൂചനകളാണ്.

ഷവറിനടിയുള്ള സെക്‌സ്: ലൈംഗികതയിലെ പുത്തന്‍ പുതുമ







ഷവര്‍ സെക്‌സ് എനാണ് ഇതിനു പറയുക. അതായത്, ഷവറിനിടയിലുള്ള സെക്‌സ്. എല്ലാവര്‍ക്കും ഇതിനു അവസരം ലഭിക്കണമെന്നില്ല. എന്നാല്‍, അവസരം ലഭിച്ചു ഒരു തവണ ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല.


നിങ്ങള്‍ സ്വപ്‌നം കണ്ടു നടക്കുന്ന ആ ഷവര്‍ സെക്‌സ് എങ്ങനെ കിടു ആക്കാമന്നല്ലേ.






വെള്ളമാണെല്ലാം


കുത്തനെയുള്ള സ്ഥലത്തു നിന്നും ഉയര്‍ന്ന സമ്മര്‍ദത്തില്‍ ഒഴുകുന്ന വെള്ളം ലിംഗത്തിനു ദോഷം ചെയ്യും. ഷവര്‍ സെക്‌സ് ചെയ്യുന്നതിനു മുമ്പായി ഷവര്‍ പുരുഷന്റെ പിറകില്‍ നിന്നാണെന്ന് ഉറപ്പാക്കണം.






ഷവര്‍ ഡോഗി


ഷവറിനടിയില്‍ ഡോഗി പൊസിഷന്‍ വളരെ ലളിതമാണ്. കാലുകള്‍ രണ്ടും അകത്തി അവനെ പിന്നില്‍ നിന്നും പ്രവേശിക്കാന്‍ അനുവദിക്കുക. കാലുകള്‍ സ്ലിപ്പ് ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ക്രിസ് ക്രോസ്

അവന്റെ തുടകളിലൂടെ അരക്കെട്ടിലോ നിങ്ങളുടെ ഒരു കാല്‍ കയറ്റിവെച്ചുള്ള പൊസിഷനാണിത്. കയ്യില്‍ പിടിക്കാവുന്ന ഷവറാണെങ്കില്‍ കാര്യം ഒന്നുകൂടി രസകരമായിരിക്കും. സെക്‌സ് ചെയ്യുന്നതിനിടയില്‍ വെള്ളം തെറിപ്പിച്ചു ആനന്ദം കണ്ടെത്താം.


മുഖത്തോടു മുഖം

ഷവര്‍ സെക്‌സിലെ ചുംബിക്കാനും കാണാനും പറ്റിയ പൊസിഷനാണിത്. കുറച്ചു കായിക ബലം ഉള്ളവര്‍ക്കാണ് ഈ പൊസിഷന്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുക. നിങ്ങളുടെ കാലുകള്‍ അവന്റെ അരക്കെട്ടില്‍ ചുറ്റി അവന്‍ നിങ്ങളെ ഉയര്‍ത്തിയെടുക്കുന്ന രീതിയാണിത്. തെന്നി വീഴാതെ ശ്രദ്ദിക്കണം. ഇതിനായി റബര്‍ മാറ്റുകള്‍ ഇടാം.


രതിമൂര്‍ച്ച മറക്കാം

രതിമൂര്‍ച്ച മാത്രമല്ല സെക്‌സ്. ഫോര്‍പ്ലെയില്‍ രതിമൂര്‍ച്ച വരുത്താന്‍ ശ്രദ്ധിച്ചാല്‍ മതി. ഇതിനായി ഏറ്റവും നല്ലത് ഓറല്‍ സെക്‌സ് ആണ്.

പുലര്‍കാല സെക്‌സ് :അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ..

നല്ല ഉറക്കത്തിനും വിശ്രമത്തിനും ശേഷം രാവിലെ പുരുഷന്മാരില്‍ സ്‌ട്രെസ് ഹോര്‍മോണ്‍ കുറവായിരിയ്ക്കും. ഇത് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും. ഇതുവഴി സെക്‌സ് താല്‍പര്യം വര്‍ദ്ധിയ്ക്കും.ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ പുരുഷന്‍റെ സെക്സ് ഹോര്‍മോണ്‍ ഉയര്‍ന്ന അളവിലായിരിക്കുമ്പോള്‍ സ്ത്രീകളില്‍ കുറഞ്ഞിരിക്കും. ദിവസത്തിന്‍റെ അന്ത്യത്തില്‍ പുരുഷന്‍റെയും സ്ത്രീയുടെയും ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് എതിര്‍ ദിശകളിലായിരിക്കും.അതായത് രാത്രിയില്‍ പുരുഷന് സെക്‌സ് താല്‍പര്യം രാവിലെത്തെക്കാള്‍ കുറവാകും.പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ രാവിലെ സമയത്തു കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതു കൊണ്ടുതന്നെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഉദ്ധാരണവും സാധാരണയാണ്. ഇതും സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുന്നതിന് മുമ്പ് അണ്‌ങ്ങളിലെ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലായിരിക്കും. ഇത് മറ്റേത് സമയത്തേക്കാളും 25-50 ശതമാനം കൂടുതലായിരിക്കും.

പുരുഷലൈംഗിക ഹോര്‍മോണ്‍ ഉത്പാദനം നിയന്ത്രിക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥി രാത്രി സജീവമാകുകയും പ്രഭാതം വരെ സ്ഥിരമായി ഉയരുകയുംചെയ്യും.പഠനങ്ങളനുസരിച്ച് ഗാഡമായും, കൂടുതല്‍ സമയവും ഉറങ്ങുന്നതനുസരിച്ച് ടെസ്റ്റോസ്റ്റീറോണിന്‍റെ അളവും വര്‍ദ്ധിക്കും. അമേരിക്കല്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ജേര്‍ണല്‍ പറയുന്നത് അഞ്ച് മണിക്കൂറിലേറെ ഉറക്കം ലഭിക്കുന്നത് പുരുഷന്‍റെ ലൈംഗികോത്തേജനത്തെ 15 ശതമാനത്തോളം വര്‍ദ്ധിപ്പിക്കും എന്നാണ്.സായാഹ്ന സമയത്ത് പുരുഷനിലെ ടെസ്റ്റോസ്റ്റീറോണ്‍ താഴുകയും സ്ത്രീയിലേത് ക്രമബദ്ധമായി ഉയരുകയും ചെയ്യും.കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പഠനമനുസരിച്ച് വ്യായാമം ചെയ്യുന്ന പുരുഷന്മാരില്‍ ലൈംഗികതാല്പര്യം കൂടുതലാണ്.

പുലര്‍കാല സെക്‌സിനുണ്ട് ഗുണങ്ങൾ പലത്

സെക്‌സ് രാത്രി തന്നെ വേണമെന്നു നിര്‍ബന്ധമില്ല. രാത്രി ജോലിയുള്ളവര്‍ക്കും പകല്‍ ഒരുമിച്ചിരിക്കുന്ന ദമ്പതികള്‍ക്കും പുലര്‍ക്കാലങ്ങളിലും പകല്‍വേളകളിലും സെക്‌സ് ആസ്വദ്യകരമാക്കാവുന്നതാണ്.

സെക്‌സ് രാത്രി തന്നെ വേണമെന്നു നിര്‍ബന്ധമില്ല. രാത്രി ജോലിയുള്ളവര്‍ക്കും പകല്‍ ഒരുമിച്ചിരിക്കുന്ന ദമ്പതികള്‍ക്കും പുലര്‍കാലങ്ങളിലും പകല്‍വേളകളിലും സെക്‌സ് ആസ്വദ്യകരമാക്കാവുന്നതാണ്. വേണ്ടത് പങ്കാളികളുടെ മനസ്സു മാത്രമാണ്. കൂടാതെ സെക്‌സിന് ഏറ്റവും മികച്ച സമയം പകല്‍നേരമാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടും ഉണ്ട്. പകല്‍ സമയമുള്ള സെക്‌സിന് പ്രത്യേകിച്ച് പുലര്‍ക്കാല സെക്‌സിനു ഗുണങ്ങള്‍ ഏറെയാണ്.

1, ഏറ്റവും മികച്ച കാര്‍ഡിയോ വര്‍ക്കൗട്ടുകളില്‍ ഒന്നാണ് ഇത്

2, ജിമ്മിലെ വര്‍ക്കൗട്ടിന് തുല്ല്യമാണ് രാവിലെയുള്ള സെക്‌സ്.

3, രാവിലെ ലൈംഗികബന്ധത്തില്‍ ഏർപ്പെടുമ്പോള്‍ ഓക്‌സിടോക്സിന്‍ എന്ന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതു പങ്കാളികള്‍ക്കിടയിലെ അടുപ്പം തീവ്രമാക്കാന്‍ സഹായിക്കുന്നു. ഇത് ഇണയുമായി കൂടുതല്‍ ആത്മബന്ധം ഉണ്ടാക്കാന്‍ സഹായിക്കും.

4, ഹൃദയധമനികളിലെ രക്തചക്രമണം ശരിയായി നടക്കാന്‍ പ്രഭാത സെക്‌സ് സഹായിക്കുന്നു.

5, രക്തസമ്മര്‍ദ്ദം ശരിയായ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കും എന്നതു മറ്റൊരു ഗുണമാണ്.

6, കൂടാതെ അതിരാവിലെയുള്ള സെക്‌സ് രോഗപ്രതിരോധശേഷി കൂട്ടും.സാംക്രമികരോഗങ്ങളെയും അണുബാധയേയും തടയും.

7, ലൈംഗികബന്ധത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്‌സിടോസിന്‍ ശരീരത്തിലെ സ്വഭാവിക വേദന സംഹാരികളായ എന്‍ഡോര്‍ഫിനുകളുടെ അളവ് വര്‍ധിപ്പിക്കും. അതുവഴി തലവേദന, ആര്‍ത്തവ അസ്വസ്ഥത, സന്ധിവേദന എന്നിവ കുറയ്ക്കും.

8, സംത്യപ്തി പകരുന്നതില്‍ ഡോപ്പമിന്‍ എന്ന രാസവസ്തുവിന് വലിയ പങ്കുണ്ട്. പ്രഭാതത്തില്‍ ഡോപ്പമിന്‍ വലിയ അളവില്‍ ഉത്പാദിപ്പിക്കുണ്ട്.

9, തലമുടിയും ചര്‍മ്മവും തിളങ്ങാന്‍ പ്രഭാതത്തിലെ സെക്‌സ് സഹായിക്കും. ഇൗസ്ട്രജന്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ ഉത്പാദം വര്‍ധിക്കുന്നതു കൊണ്ടാണിത്.
(മാതൃഭൂമി ആരോഗ്യ മാസികയില്‍ പ്രസിദ്ധീകരിച്ചത്) 

പ്രണയികളുടെ മനശ്ശാസ്ത്രം

പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധുനികമനശാസ്ത്രത്തിന് ഈ വിഷയത്തിലുള്ള കാഴ്ചപ്പാടുകളും അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രണയമെന്ന നാട്യത്തിലുള്ള ലൈംഗികപീഡനങ്ങളും ദാമ്പത്യങ്ങളിലെ മോഹഭംഗങ്ങളും സുലഭമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ പ്രണയത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധത്തിന് ചെറുതല്ലാത്ത പ്രസക്തിയുണ്ട്. തന്‍റെ പ്രണയസങ്കല്‍പങ്ങളില്‍ പിഴവുകളുണ്ടോ, തനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത് യഥാര്‍ത്ഥസ്നേഹമാണോ എന്നൊക്കെയുള്ള തിരിച്ചറിവുകള്‍ ലഭിക്കാന്‍ പ്രണയത്തെപ്പറ്റിയുള്ള ശാസ്ത്രീയ ഉള്‍ക്കാഴ്ചകള്‍ നമ്മെ സഹായിക്കും. പ്രണയത്തെ സംബന്ധിച്ചുള്ള പ്രധാന ശാസ്ത്രസിദ്ധാന്തങ്ങളെയും അതിന്‍റെ അടിസ്ഥാനസ്വഭാവങ്ങളുടെ സൂക്ഷ്മാവലോകനം വിഷയമാക്കിയ ഒട്ടനവധി പഠനങ്ങള്‍ തരുന്ന പുത്തനറിവുകളെയും ഒന്നു പരിചയപ്പെടാം.



പ്രണയത്തിന് ഒരു നിര്‍വചനം

“പ്രണയം കാറ്റിനെപ്പോലെയാണ്. കാണാനാവില്ല, അനുഭവിക്കാനേ പറ്റൂ.” - നിക്കോളാസ് സ്പാര്‍ക്ക്സ്
ലൈംഗികതയുള്‍ക്കൊള്ളുന്നതും പങ്കാളിയെ ആദര്‍ശവല്‍ക്കരിക്കുന്നതും തുടര്‍ന്നുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതുമായ ഏതൊരു തീക്ഷ്ണമായ ആകര്‍ഷണത്തെയും പ്രണയം എന്നു വിളിക്കാം.
സരളമായ നിര്‍വചനങ്ങള്‍ക്കു പിടികൊടുക്കാത്തത്ര കുഴഞ്ഞുമറിഞ്ഞ ഒരു പ്രതിഭാസം തന്നെയാണു പ്രണയം. സൂക്ഷ്മവിശദാംശങ്ങളില്‍ ഏറെ വൈജാത്യങ്ങളുള്ള അനേകതരം ബന്ധങ്ങള്‍ പ്രണയം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നുണ്ട്. അവയില്‍ നിന്നും യഥാര്‍ത്ഥ പ്രണയത്തിനുള്ള വ്യതിരിക്തതകളെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ജാന്‍കോവിയാക്ക്, ഫിഷര്‍ എന്നീ ഗവേഷകര്‍ മുന്നോട്ടുവെച്ച നിര്‍വചനത്തിനാണ് ഇന്ന് ഏറ്റവും പൊതുസമ്മതി ലഭിച്ചിട്ടുള്ളത്. അവരുടെ നിഗമനത്തില്‍ ലൈംഗികതയുള്‍ക്കൊള്ളുന്നതും പങ്കാളിയെ ആദര്‍ശവല്‍ക്കരിക്കുന്നതും തുടര്‍ന്നുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതുമായ ഏതൊരു തീക്ഷ്ണമായ ആകര്‍ഷണത്തെയും പ്രണയം എന്നു വിളിക്കാം. സൌഹൃദം, കാമാസക്തി, ക്ഷണികമായ വശീകരിക്കപ്പെടലുകള്‍ തുടങ്ങിയവയില്‍ നിന്ന്‍ പ്രണയത്തെ വേര്‍തിരിച്ചു കാണിക്കാന്‍ ഈ നിര്‍വചനത്തിനാവുന്നുണ്ട്.

പ്രണയം ഉരുത്തിരിഞ്ഞതിനു പിന്നില്‍

“സൂചിക്ക് തുള വേണം. ഹൃദയത്തിന് പ്രണയവും” - സുഡാനിലെ ഒരു പഴമൊഴി


പ്രണയത്തിന് മനുഷ്യഹൃദയങ്ങളില്‍ ഇത്ര പ്രാമുഖ്യം ലഭിച്ചതെങ്ങനെ എന്നതിന് പരിണാമസംബന്ധിയായ പല വിശദീകരണങ്ങളും നിലവിലുണ്ട്. അവയെല്ലാം തന്നെ “വംശം കുറ്റിയറ്റു പോവില്ല എന്നുറപ്പു വരുത്താന്‍ പ്രകൃതി നമ്മോടു കാണിച്ച ഒരു വേലത്തരമാണു പ്രണയം” എന്ന സോമര്‍സെറ്റ്‌ മോമിന്‍റെ പ്രസ്താവനയെ ശരിവെക്കുന്നവയാണ്!


മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് പരാശ്രയം കൂടാതെ ജീവിക്കാനാവാന്‍ കൂടുതല്‍ കാലദൈര്‍ഘ്യം എടുക്കുന്നുണ്ട്. മാതാപിതാക്കള്‍ ഇരുവരുടെയും സ്നേഹവും സംരക്ഷണവും അവരുടെ ശരിയായ വളര്‍ച്ചക്ക് അത്യന്താപേക്ഷിതവുമാണ്. ഇത് ഉറപ്പുവരുത്താനായി നമ്മെയൊക്കെ ഏറെനാളത്തേക്ക് ഒരു പങ്കാളിയില്‍ത്തന്നെ ആകൃഷ്ടരാക്കി നിര്‍ത്താന്‍ പ്രകൃതിയൊരുക്കിയ ഒരു സൂത്രവിദ്യയാവാം പ്രണയം എന്നൊരു വാദമുണ്ട്. കുത്തഴിഞ്ഞ ലൈംഗികജീവിതം പകരംതരുന്ന ഗുഹ്യരോഗങ്ങള്‍ പ്രജനനശേഷി കുറയാനും ഭ്രൂണത്തിന് ക്ഷതങ്ങളേല്‍ക്കാനും പ്രസവം ക്ലേശകരമാവാനുമൊക്കെ ഇടയാക്കുകയും അതു വഴി വംശപ്പെരുപ്പത്തിന് വിഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നതും പ്രണയത്തിന്‍റെ ആവിര്‍ഭാവത്തിലേക്കു നയിച്ചിട്ടുണ്ടാവാം. നമ്മുടെ തലച്ചോറുകള്‍ അമിതസംയമനം കൈക്കൊണ്ട് പ്രത്യുല്‍പാദനചോദനകള്‍ക്ക് കടിഞ്ഞാണിടുന്നത് തടയുക എന്നതും പ്രണയത്തിന്‍റെ അവതാരോദ്ദേശങ്ങളില്‍ ഒന്നാവാം.


പരിണാമപ്രക്രിയ പ്രണയത്തെ യുക്തിക്കു നിരക്കാത്ത ഒരു പ്രതിഭാസമാക്കിത്തീര്‍ത്തതും ദീര്‍ഘദൃഷ്ടിയോടെത്തന്നെയാവാം. യുക്ത്യാനുസൃതമായി മാത്രം തന്‍റെ പങ്കാളിയെ തിരഞ്ഞെടുക്കുന്ന ഒരാള്‍ അതേ യുക്തിക്ക് കൂടുതല്‍ നല്ലതെന്നു തോന്നുന്ന മറ്റൊരാളെ കണ്ടുമുട്ടുമ്പോള്‍ ആദ്യപങ്കാളിയെ കയ്യൊഴിഞ്ഞേക്കാമല്ലോ. ദീര്‍ഘകാലബന്ധങ്ങളുടെ ഉന്മൂലനത്തിനു കളമൊരുക്കിയേക്കാവുന്ന അത്തരമൊരു സാഹചര്യത്തെ മുളയിലേ നുള്ളിക്കളയാനാവാം പ്രകൃതി യുക്തിരഹിതമായ പ്രണയത്തെ രംഗത്തിറക്കിയത്.

അമ്മമാര്‍ പിഞ്ചുകുഞ്ഞുങ്ങളെ നെഞ്ചോടണക്കുകയും ചുംബിക്കുകയും ആശ്ലേഷിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ആ കുട്ടികള്‍ തങ്ങള്‍ ഭ്രൂണാവസ്ഥയില്‍ ശ്രവിച്ചുകൊണ്ടിരുന്ന മാതൃഹൃദയത്തിന്‍റെ താളം വീണ്ടും കേള്‍ക്കുകയും അതുവഴി ഗര്‍ഭപാത്രത്തിനുള്ളില്‍ അനുഭവിച്ച കടുത്ത സുരക്ഷിതത്വത്തെക്കുറിച്ച് ഓര്‍മിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതേ സുരക്ഷിതത്വത്തെയാണ് നാം പ്രണയഭാജനങ്ങളുടെ ചുംബനങ്ങളിലും ആലിംഗനങ്ങളിലുമൊക്കെ നമ്മളറിയാതെ തേടുന്നത് എന്നാണ് നരവംശശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറിസിന്‍റെ അനുമാനം.

പ്രണയം വേവാന്‍ മൂന്ന്‍ അടുപ്പുകല്ലുകള്‍

“പ്രണയത്തിന് അവസരം കിട്ടാതെ പോകുന്നവര്‍ക്കു നല്‍കപ്പെടുന്ന സമാശ്വാസ സമ്മാനമാണ് ലൈംഗികസുഖം.” - ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്വേസ്
ഐകമത്യം, കാമം, പ്രതിജ്ഞാബദ്ധത എന്നിങ്ങനെ മൂന്ന്‍ അടിസ്ഥാനഘടകങ്ങളാണ് പ്രണയത്തിനുള്ളത്.


പ്രണയത്തിന്‍റെ ചേരുവകള്‍ എന്തൊക്കെ എന്നതിനെക്കുറിച്ച് പല വീക്ഷണങ്ങള്‍ നിലവിലുണ്ട്. ഇതില്‍ ഏറ്റവും സ്വീകാര്യത ലഭിച്ചിട്ടുള്ളത് റോബര്‍ട്ട് സ്റ്റേണ്‍ബര്‍ഗ് എന്ന മനശാസ്ത്രജ്ഞന്‍ അവതരിപ്പിച്ച സിദ്ധാന്തത്തിനാണ്‌. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍ ഐകമത്യം, കാമം, പ്രതിജ്ഞാബദ്ധത എന്നിങ്ങനെ മൂന്ന്‍ അടിസ്ഥാനഘടകങ്ങളാണ് പ്രണയത്തിനുള്ളത്. ‘ഐകമത്യം’ ബന്ധത്തിന്‍റെ തീക്ഷ്ണത, മനസ്സുകള്‍ തമ്മിലുള്ള ഇഴയടുപ്പം തുടങ്ങിയ വൈകാരികഘടകങ്ങളെയും, ‘കാമം’ ശാരീരികസാമീപ്യത്തിനും ലൈംഗികസംസര്‍ഗത്തിനുമുള്ള ചോദനകളെയും, ‘പ്രതിജ്ഞാബദ്ധത’ താന്‍ ഇന്നയാളെ പ്രണയിക്കുന്നുണ്ട്, ഈ ബന്ധം നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നൊക്കെയുള്ള മനസ്സറിഞ്ഞുള്ള തീരുമാനങ്ങളെയുമാണ് ദ്യോതിപ്പിക്കുന്നത്.



ഇതില്‍ ഏതൊക്കെ ഘടകങ്ങളാണ് ഒരു ബന്ധത്തില്‍ സന്നിഹിതമായിട്ടുള്ളത് എന്നു പരിശോധിച്ച് നമുക്ക് ആ ബന്ധത്തിന്‍റെ സ്വഭാവം തിരിച്ചറിയാം. ചില ബന്ധങ്ങളില്‍ ഇവയില്‍ ഏതെങ്കിലും ഒരു ഘടകം മാത്രമാവാം സന്നിവേശിക്കപ്പെട്ടിട്ടുള്ളത്‌. മിക്ക സൗഹൃദങ്ങളും ഐകമത്യം മാത്രം ഉള്‍ക്കൊള്ളുന്നവയാണ്. ‘ആദ്യദര്‍ശനത്തിലെ പ്രണയ’ങ്ങള്‍ പലതും കാമം മാത്രം പേറുന്നവയുമാണ്. അറേഞ്ച്ഡ് വിവാഹങ്ങളുടെ ആദ്യനാളുകളില്‍ നവദമ്പതികളുടെ അടുത്തിടപെടലുകള്‍ പലപ്പോഴും പ്രതിജ്ഞാബദ്ധതയില്‍ മാത്രം അധിഷ്ഠിതമാവാം. വര്‍ഷങ്ങളായി ഒന്നിച്ചുകഴിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും ചിലപ്പോള്‍ കാമവും മറ്റു വികാരങ്ങളുമൊക്കെ എരിഞ്ഞുതീര്‍ന്ന് പല കാരണങ്ങളാല്‍ തൂത്തെറിയാനാവാതെ കിടക്കുന്ന പ്രതിജ്ഞാബദ്ധത മാത്രമാവാം ബാക്കിനില്‍ക്കുന്നത്.


ഇനിയും ചില ബന്ധങ്ങളില്‍ ഏതെങ്കിലും രണ്ടു ഘടകങ്ങളുടെ സാന്നിദ്ധ്യമുണ്ടാവാം. ഐകമത്യവും കാമവും മാത്രമുള്ള അടുപ്പങ്ങളെ വൈകാരികപ്രണയങ്ങള്‍ എന്നു വിളിക്കാം. പ്രതിജ്ഞാബദ്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത നമ്മുടെ പല കാമ്പസ്പ്രേമങ്ങളെയും ഈ ഗണത്തില്‍പ്പെടുത്താം. കാമവും പ്രതിജ്ഞാബദ്ധതയും മാത്രമുള്ള സംബന്ധങ്ങള്‍ മൂഢപ്രണയങ്ങള്‍ എന്നു വിളിക്കപ്പെടുന്നു. മാനസികൈക്യം പരിഗണിക്കാതെ കേവലം ലൈംഗികാഭിനിവേഷം മാത്രം കണക്കിലെടുത്ത് ഒന്നിച്ചുകഴിയാന്‍ തീരുമാനിക്കുന്നവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇത്തരം ബന്ധങ്ങള്‍ ഏറെനാള്‍ നിലനില്‍ക്കാനുള്ള സാദ്ധ്യത തുച്ഛമാണ്. ലൈംഗികാകര്‍ഷണം തേഞ്ഞുമാഞ്ഞുപോയ ദീര്‍ഘകാലദാമ്പത്യങ്ങള്‍ ഐകമത്യവും പ്രതിജ്ഞാബദ്ധതയും മാത്രമുള്ള ബന്ധങ്ങളുടെ ഉദാഹരണങ്ങളാണ്.


മൂന്നു ഘടകങ്ങളും ഒരുപോലെ ഒത്തിണങ്ങുമ്പോള്‍ മാത്രമാണ് മിക്കവരും ഒരുപാടു മോഹിക്കുന്ന സമ്പൂര്‍ണപ്രണയം സംജാതമാകുന്നത്. മുകളില്‍ പറഞ്ഞ നാനാതരം ബന്ധങ്ങളില്‍ ഏതിനേക്കാളും തീവ്രതയും ഈടുറപ്പും സമ്പൂര്‍ണപ്രണയങ്ങള്‍ക്ക് കൈവശമുണ്ടായിരിക്കും. എന്നാല്‍ ഇത്തരം പ്രണയങ്ങള്‍ നേടിയെടുക്കുന്നതും നിലനിര്‍ത്തിക്കൊണ്ടു പോവുന്നതും ക്ലേശകരമാണെന്നും അതുകൊണ്ടുതന്നെ അവ അപൂര്‍വമാണെന്നും സ്റ്റേണ്‍ബര്‍ഗ് അഭിപ്രായപ്പെടുന്നുണ്ട്.

ഓരോ ഹൃദയത്തിലും ഓരോ പ്രണയകഥകള്‍

“വസന്തം ചെറിമരങ്ങളോടു ചെയ്യുന്നത് എനിക്ക് നിന്നോടു ചെയ്യണം.” - പാബ്ലോ നെരൂദ


കുട്ടിക്കാലം തൊട്ടുള്ള നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ നമ്മുടെയൊക്കെ ഉള്‍ച്ചുമരുകളില്‍ പ്രണയത്തിന്‍റെ രൂപഭാവങ്ങളെക്കുറിച്ച് പല ധാരണകളും കോറിയിടുന്നുണ്ട്. പുസ്തകങ്ങളും ദൃശ്യമാധ്യമങ്ങളും തൊട്ട് അയല്‍പക്കങ്ങളിലെ രഹസ്യബാന്ധവങ്ങളും കുളിക്കടവുകളിലെ ചര്‍ച്ചകളും വരെ എന്താണു പ്രണയമെന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നമുക്ക് പകര്‍ന്നു തരുന്നുണ്ടായിരുന്നു. ഈയനുഭവങ്ങളൊക്കെ നമ്മുടെയുള്ളില്‍ പ്രണയത്തെക്കുറിച്ചുള്ള ചില കഥകള്‍ രൂപപ്പെടുത്തുന്നുണ്ട് എന്നും, അവിടുന്നങ്ങോട്ട് ആ കഥകള്‍ക്കനുസൃതമായ പ്രണയമാണ് നമ്മുടെ ജീവിതങ്ങളിലും നാം തേടുന്നത് എന്നും സ്റ്റേണ്‍ബര്‍ഗിന്‍റെ തന്നെ ഒരു ഉപസിദ്ധാന്തം പറയുന്നു.

ചില പ്രമേയങ്ങള്‍ പലരുടെയും കഥകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നു എന്ന്‍ പഠനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “പ്രണയം രഹസ്യാത്മകമായിരിക്കണം; തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരിക്കലും മുഴുവനായി വെളിപ്പെടുത്തിപ്പോവരുത്.”, “ഞങ്ങള്‍ക്കിടയില്‍ എന്തൊക്കെ സംഭവിക്കുന്നുവെന്നത് മനസ്സിലോ മറ്റെവിടെയെങ്കിലുമോ കുറിച്ചുവെക്കേണ്ടത് അത്യാവശ്യമാണ്.”, “കാര്യങ്ങള്‍ അതിന്റേതായ ചില ചിട്ടവട്ടങ്ങളോടെ ചെയ്‌താല്‍ മാത്രമേ ഒരു ബന്ധം വിജയിക്കുകയുള്ളൂ. ചെറിയ പിഴവുകള്‍ പോലും പ്രേമത്തെ തകര്‍ത്തു കളഞ്ഞേക്കാം.” തുടങ്ങിയവ ഉദാഹരണങ്ങളാണ്.


ചില പ്രമേയങ്ങള്‍ ബന്ധങ്ങളെ സുദൃഢമാക്കുമ്പോള്‍ വേറെ ചിലവ അസ്വാരസ്യങ്ങള്‍ക്കുള്ള ഉല്‍പ്രേരകങ്ങളായി വര്‍ത്തിച്ചേക്കാം. രണ്ടുപേരുടെയും ഉള്‍ക്കഥകള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ടാവുന്നത് ബന്ധത്തിന്‍റെ വിജയത്തെ സഹായിക്കും. “എന്‍റെ കഥയനുശാസിക്കുന്ന പ്രണയമാണ് ഉല്‍കൃഷ്ടം” എന്ന മുന്‍വിധി പങ്കാളിക്കോ നമുക്കു തന്നെയോ പ്രസ്തുതസങ്കല്‍പങ്ങള്‍ക്ക് അനുസൃതമായി വര്‍ത്തിക്കാനാവാതെ പോയാല്‍ അത് വല്ലാത്ത ന്യൂനതയാണെന്ന അനുമാനത്തിനു വഴിവെച്ചേക്കാം. നമ്മുടെ മനസ്സില്‍ ഇങ്ങനെച്ചില കഥകള്‍ കുടികൊള്ളുന്ന വിവരം നാം പോലും അറിയാതെ പോവുകയും ചെയ്യാം.

പ്രണയാഗ്നിയുടെ അവസ്ഥാന്തരങ്ങള്‍

“നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ, അത്രതന്നെ തരം പ്രണയങ്ങളുമുണ്ട്.” - ജെയ്ന്‍ ഓസ്റ്റന്‍
വികാരതീവ്രം, സാനുകമ്പം എന്നിങ്ങനെ രണ്ടുതരം പ്രണയബന്ധങ്ങളുണ്ട്.


എലൈന്‍ ഹാറ്റ്ഫീല്‍ഡ് എന്ന മനശാസ്ത്രജ്ഞയുടെ വീക്ഷണത്തില്‍ വികാരതീവ്രം, സാനുകമ്പം എന്നിങ്ങനെ രണ്ടുതരം പ്രണയബന്ധങ്ങളുണ്ട്. ഭാവതീക്ഷ്ണത, ലൈംഗികാകര്‍ഷണം, പങ്കാളിയുടെ സാമീപ്യം സൃഷ്ടിക്കുന്ന ശാരീരിക ഉണര്‍വ്, ബന്ധത്തെക്കുറിച്ചുള്ള അനിതരമായ ഉത്ക്കണ്ഠ തുടങ്ങിയവയാണ് വികാരതീവ്രബന്ധങ്ങളുടെ മുഖമുദ്രകള്‍. ഈ വികാരതീവ്രത ക്ഷണഭംഗുരമായിരിക്കുമെന്നും ഏകദേശം ഒരാറുമാസം തൊട്ട് പരാമാവധി അഞ്ചു വര്‍ഷം വരെയൊക്കെയേ നിലനില്‍ക്കൂ എന്നും തന്‍റെ ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ ഹാറ്റ്ഫീല്‍ഡ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. വികാരതീവ്രപ്രണയം വളരെയേറെ സമയവും ഊര്‍ജവും ആവശ്യപ്പെടുന്നുണ്ടെന്നതും അത് ഏറെനാള്‍ നിലനില്‍ക്കുന്നത് പങ്കാളികളുടെ മനസ്വൈര്യത്തിനും കുട്ടികളെ ശ്രദ്ധിക്കുന്നതടക്കമുള്ള മറ്റുത്തരവാദിത്തങ്ങളുടെ ശരിയായ നിര്‍വഹണത്തിനും ഹാനികരമായേക്കാമെന്നതും കൊണ്ടാവാം പ്രകൃതി അതിനെ പതിയെപ്പതിയെ കെടുത്തിക്കളയുന്നത്.



കാര്യങ്ങള്‍ നേരേചൊവ്വേ നീങ്ങുകയാണെങ്കില്‍ കാലക്രമത്തില്‍ വികാരതീവ്രപ്രണയം കൂടുതല്‍ ചിരസ്ഥായിയായ സാനുകമ്പപ്രണയത്തിനു വഴിമാറുകയാണ് ചെയ്യുക. പരസ്പരബഹുമാനം, നല്ല മാനസികൈക്യം, പങ്കാളിയിലുള്ള അതിരറ്റ വിശ്വാസം, തക്കയളവിലുള്ള പരസ്പരാശ്രിതത്വം തുടങ്ങിയവയാണ് സാനുകമ്പപ്രണയങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുക.


വികാരതീവ്രതയുടെ ഗാംഭീര്യത്തോടൊപ്പം സാനുകമ്പബന്ധങ്ങളുടെ ദൃഢതയും സുരക്ഷിതത്വവും കൂടി എക്കാലവും ഒരുമിച്ചനുഭവിച്ചു കൊണ്ടിരിക്കാന്‍ പലരും വ്യാമോഹിച്ചേക്കാമെങ്കിലും അത് അപൂര്‍വമായേ സാദ്ധ്യമാവാറുള്ളൂ.

ആരോടാണു നമുക്ക് ഇഷ്ടം തോന്നിപ്പോവുന്നത്?

“കമിതാക്കള്‍ ഒരു നാള്‍ പരസ്പരം കണ്ടുമുട്ടുകയല്ല ചെയ്യുന്നത്. അവരിരുവരും എക്കാലവും മറ്റേയാളെ ഉള്ളില്‍പ്പേറുന്നുണ്ടായിരുന്നു.” - ജലാലുദ്ദീന്‍ റൂമി


എങ്ങനെയുള്ളവരോടാണ് നാം വശംവദരായിപ്പോവുന്നത് എന്നന്വേഷിച്ച ഗവേഷകര്‍ പരിണാമസിദ്ധാന്തവുമായി പൊരുത്തപ്പെടുന്ന ചില വിശദീകരണങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രൂപഭംഗി, മുഖത്തിന്‍റെ ഇടതും വലതും ഭാഗങ്ങള്‍ തമ്മിലുള്ള അനുപാതപ്പൊരുത്തം എന്നീ പൊതുവെ വിലമതിക്കപ്പെടുന്ന ഗുണങ്ങള്‍ രണ്ടും നല്ല ജീനുകളുടെ ബഹിര്‍സ്ഫുരണങ്ങളാണെന്നും ഈ വിശേഷതകളുള്ളവരെ തിരഞ്ഞെടുക്കുക വഴി ഭാവിതലമുറകള്‍ക്ക് നല്ല ജനിതകഘടന ഉറപ്പുവരുത്തുകയാണ് നാം ചെയ്യുന്നത് എന്നുമാണ് വിദഗ്ദ്ധമതം. സ്ത്രീസൌന്ദര്യത്തിന്‍റെ ലക്ഷണങ്ങളായി വാഴ്ത്തപ്പെടാറുള്ള മൃദുവായ ചര്‍മം, തിളക്കമാര്‍ന്ന നീണ്ട മുടി, ഒതുങ്ങിയ അരക്കെട്ട്, നിറഞ്ഞ മാറിടം തുടങ്ങിയവ നല്ല ആരോഗ്യത്തിന്‍റെയും പ്രത്യുല്‍പാദനക്ഷമതയുടെയും വ്യംഗ്യസൂചനകള്‍ കൂടിയാണ്.


ആകാരത്തിലും വ്യക്തിത്വത്തിലും പെരുമാറ്റരീതികളിലും നമ്മോടോ മാതാപിതാക്കളോടോ സദൃശരായവരോട് നമുക്ക് കൂടുതല്‍ ആകര്‍ഷണം തോന്നാം. ബുദ്ധിശക്തി, ഉയരം, സംഭാഷണപാടവം തുടങ്ങിയവയില്‍ നമ്മോടടുത്തു നില്‍ക്കുന്നവര്‍ക്കും നാം മുന്‍ഗണന കൊടുത്തേക്കാം. ഇങ്ങിനെയുള്ളവരെ വരിക്കുക വഴി പങ്കാളിയുമായുള്ള ജനിതകസാദൃശ്യം വര്‍ദ്ധിപ്പിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇത് ഗര്‍ഭങ്ങള്‍ അലസിത്തീരാനുള്ള സാദ്ധ്യത കുറയാനും ആരോഗ്യപൂര്‍ണരായ സന്തതികളുടെ ജനനത്തിനും വഴിയൊരുക്കുന്നുണ്ട്.


നിരന്തരം കണ്ടുമുട്ടുന്നവരോടും ഇടക്കിടെ ഇടപഴകുന്നവരോടും തൊട്ടടുത്ത് താമസിക്കുകയോ ജോലിക്കിരിക്കുകയോ മറ്റോ ചെയ്യുന്നവരോടും നമുക്ക് താല്‍പര്യം ജനിക്കാനും നമ്മെ ഇഷ്ടപ്പെടുന്നു എന്ന ഒറ്റക്കാരണം കൊണ്ട് നമുക്കൊരാളോട് മനച്ചായ്^വു തോന്നാനും സാദ്ധ്യത കൂടുതലാണെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.


നാം കൊതിക്കുന്ന, എന്നാല്‍ നമുക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചില ഗുണങ്ങള്‍ കൈവശമുള്ളവരോടും നമുക്ക് പ്രതിപത്തി തോന്നാം. എന്നാല്‍ ഈ രീതിയില്‍ പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുന്ന ദമ്പതികള്‍ കൂടുതല്‍ സംതൃപ്തരാണ് എന്ന്‍ ചില പഠനങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ ഇത്തരം ബന്ധങ്ങള്‍ക്ക് സമാനതയിലധിഷ്ഠിതമായ ദാമ്പത്യങ്ങളെക്കാള്‍ ആയുസ്സ് കുറവാണ് എന്നൊരു മറുവാദവും നിലവിലുണ്ട്.

ആണ്‍പ്രണയങ്ങളും പെണ്‍പ്രണയങ്ങളും

“ഓരോ ആണും തന്‍റെ പെണ്ണിന്‍റെ ആദ്യകാമുകനായിരിക്കാന്‍ ആശിക്കുന്നു. സ്ത്രീകള്‍ മോഹിക്കുന്നതോ, തന്‍റെയാളുടെ അവസാനകാമുകിയാവാനും.” - ജെന്നിഫര്‍ വില്‍കിന്‍സണ്‍
പുരുഷന്മാര്‍ കാമപൂര്‍ത്തിക്കായി പ്രേമം നടിക്കാനുള്ള സാദ്ധ്യത കൂടുതലുള്ളപ്പോള്‍ സ്ത്രീകള്‍ പ്രണയപ്രാപ്തിക്കു വേണ്ടി ലൈംഗികതയെ ഉപയോഗിക്കാനുള്ള സാദ്ധ്യതയാണു കൂടുതല്‍.


പങ്കാളികള്‍ക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതാമാനദണ്ഡങ്ങളിലും പ്രണയത്തോടുള്ള മറ്റു സമീപനങ്ങളിലും സ്ത്രീപുരുഷന്മാര്‍ തമ്മില്‍ വലിയ അന്തരങ്ങളുണ്ട്. ഗര്‍ഭത്തിന്‍റെയും പ്രസവത്തിന്‍റെയും പീഢകള്‍ സഹിക്കേണ്ടതും കുട്ടികളുടെ സംരക്ഷണത്തിന്‍റെ മുഖ്യഉത്തരവാദിത്തം ശിരസാവഹിക്കേണ്ടതും സ്ത്രീകളാണ് എന്ന വസ്തുതയാണ് ഈ വ്യതിരിക്തതകള്‍ക്കു മൂലകാരണമായത്.



ഇണയെ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നത് പൊതുവെ സ്ത്രീകളാണ്. യാഥാര്‍ത്ഥ്യബോധത്തിലൂന്നിയും പ്രായോഗികവശങ്ങള്‍ കണക്കിലെടുത്തും പ്രേമപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതും സാമൂഹ്യനിലവാരത്തിനും സാമ്പത്തികസ്ഥിതിക്കുമൊക്കെ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതും അവരാണ്. പങ്കാളി എത്രത്തോളം പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്നുണ്ട് എന്നതിന് കൂടുതല്‍ പരിഗണന കൊടുക്കുന്നതും സ്ത്രീകളാണ്. മറ്റൊരാളുടെ ശരീരഭാഷയെ വ്യാഖ്യാനിച്ചെടുക്കാനുള്ള ജന്മസിദ്ധമായ കഴിവ് അധികമായുള്ളതും അവര്‍ക്കു തന്നെയാണ്. മറിച്ച് ബാഹ്യരൂപത്തിന് കൂടുതല്‍ പ്രാമുഖ്യം കല്‍പിക്കുന്നതും ആദ്യദര്‍ശനത്തിലെ അനുരാഗത്തിന് എളുപ്പത്തില്‍ വശംവദരായിപ്പോകുന്നതും ആദര്‍ശനിഷ്ഠയുടെയോ പരക്ഷേമകാംക്ഷയുടെയോ പുറത്ത് ബന്ധങ്ങളിലേക്ക് എടുത്തുചാടുന്നതും ഏറെയും പുരുഷന്മാരാണ്.


അടുത്തു പരിചയമുള്ള രണ്ടുപേര്‍ക്കിടയില്‍ പ്രണയം എന്ന വികാരം ആദ്യം നാന്ദികുറിക്കുന്നത് മിക്കവാറും പുരുഷന്‍റെ ഹൃദയത്തിലായിരിക്കും. എന്നാല്‍ “ഈ ബന്ധം ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ല” എന്ന് ആദ്യം നിശ്ചയിക്കുന്നത് മിക്കപ്പോഴും സ്ത്രീകളാണ്. ഉള്ളിലെയിഷ്ടം തുറന്നുകാണിക്കാന്‍ പുരുഷന്മാര്‍ സമ്മാനങ്ങള്‍, ശാരീരികമായ സഹായങ്ങള്‍ തുടങ്ങിയ ചെയ്തികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രണയത്തിന്‍റെ ക്രയവിക്രയങ്ങള്‍ വാക്കുകളിലൂടെയാവാനാണു സ്ത്രീകളുടെ താല്പര്യം.


തങ്ങള്‍ പ്രണയത്തിലല്ലാത്തവരുമായി കിടക്ക പങ്കിടാന്‍ വൈമനസ്യം കുറവുള്ളത് പുരുഷന്മാര്‍ക്കാണ്. മിക്ക സ്ത്രീകളും പ്രണയത്തെയും ലൈംഗികതയെയും ഒന്നിച്ചു കൂട്ടിക്കലര്‍ത്തി മാത്രം സമീപിക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് രണ്ടിനെയും രണ്ടായിട്ടു തന്നെ കാണാന്‍ അത്ര വൈഷമ്യമില്ല എന്നര്‍ത്ഥം. സ്ത്രീകള്‍ പ്രണയത്തെ വീക്ഷിക്കുന്നത് വൈകാരികപ്രതിബദ്ധതയുടെയും സുരക്ഷിതത്വത്തിന്‍റെയും മാനങ്ങളിലൂടെയാണെങ്കില്‍ പുരുഷന്മാര്‍ ചാരിത്ര്യം, ലൈംഗികസുഖം തുടങ്ങിയ വശങ്ങള്‍ക്കാണ് പ്രാഥമ്യം കല്‍പിക്കുന്നത്. പുരുഷന്മാര്‍ കാമപൂര്‍ത്തിക്കായി പ്രേമം നടിക്കാനുള്ള സാദ്ധ്യത കൂടുതലുള്ളപ്പോള്‍ സ്ത്രീകള്‍ പ്രണയപ്രാപ്തിക്കു വേണ്ടി ലൈംഗികതയെ ഉപയോഗിക്കാനുള്ള സാദ്ധ്യതയാണു കൂടുതല്‍.


വംശവര്‍ദ്ധനവില്‍ പുരുഷന്‍റെ പങ്കാളിത്തം മുഖ്യമായും ശാരീരികവും സാമ്പത്തികവുമായ പിന്തുണകളിലൂടെയാണ്. ഇവക്ക് ലൈംഗികതയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. എന്നാല്‍ സന്താനോല്‍പാദനത്തിനുള്ള സ്ത്രീകളുടെ പ്രധാന മൂലധനങ്ങളായ ഗര്‍ഭപാത്രവും സ്തനങ്ങളും ലൈംഗികതയുമായി കൂടിപ്പിണഞ്ഞാണു കിടക്കുന്നത്. ആണ്‍മനസ്സുകളില്‍ ലൈംഗികതയോട് താരതമ്യേന കൂടുതല്‍ പ്രതിപത്തി ഉടലെടുത്തത് ഇക്കാരണത്താലാവാം.

ചൊട്ടയിലെ അനുഭവങ്ങള്‍ ബന്ധങ്ങള്‍ക്കു ചുടലയൊരുക്കുമ്പോള്‍

“ഒരാണ്‍കുട്ടിയുടെ ഏറ്റവുമടുത്ത സുഹൃത്ത് അവന്‍റെ അമ്മയായിരിക്കും.” - ഹിച്ച്കോക്കിന്‍റെ സൈക്കോ എന്ന സിനിമയിലെ മനോവൈകല്യമുള്ള, കൊലപാതകിയായ നായകകഥാപാത്രം


പങ്കാളി തന്നെ സ്നേഹിക്കാതാവുമോ, ഉപേക്ഷിച്ചു പോയേക്കുമോ എന്നൊക്കെയുള്ള നിരന്തരസന്ദേഹങ്ങളെ ‘ആകുലത’ എന്നും ആരെങ്കിലും തന്നോടടുക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അസ്വസ്ഥത അനുഭവപ്പെടുന്നതിനെ ‘വിമുഖത’ എന്നും വിളിക്കാറുണ്ട്. ആകുലതയോ വിമുഖതയോ സന്നിഹിതമാണോ അല്ലയോ എന്നതിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തിബന്ധങ്ങളോടുള്ള ഓരോരുത്തരുടെയും സമീപനങ്ങളെ താഴെ വിശദീകരിച്ചിട്ടുള്ള രീതിയില്‍ നാലായി തരംതിരിക്കാം. ഇതില്‍ ഏതു ശൈലിയാണ് ഒരാളില്‍ രൂപപ്പെടുക എന്നു നിര്‍ണയിക്കുന്നത് കുട്ടിക്കാലത്ത് ആ വ്യക്തിക്ക് തന്‍റെ രക്ഷകര്‍ത്താക്കളുമായുണ്ടായിരുന്ന ബന്ധത്തിന്‍റെ രീതിവിശേഷങ്ങളാണ് എന്ന് ജോണ്‍ ബൌള്‍ബി എന്ന മനോരോഗവിദഗ്ദ്ധന്‍ മുന്നോട്ടുവെച്ച സിദ്ധാന്തം പറയുന്നു.


ലവലേശം ആകുലതയോ വിമുഖതയോ കൂടാതെ മറ്റുള്ളവരുമായി അടുക്കുന്ന ശീലമുള്ളവര്‍ക്കു മാത്രമാണ് ആരോഗ്യകരമായ ദീര്‍ഘകാലബന്ധങ്ങള്‍ കൈവരിക്കാനാവുക. കുട്ടികളുടെ ആവശ്യങ്ങളോട് തക്കസമയത്ത് അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുക പതിവാക്കിയവരുടെ മക്കളിലാണ് ഈ ശീലം രൂപപ്പെടാറുള്ളത്.


ചില നേരങ്ങളില്‍ മക്കളെ ഉചിതമായ രീതിയില്‍ സ്നേഹിക്കുകയും എന്നാല്‍ മറ്റു ചില വേളകളില്‍ അവരെ അകാരണമായ നിര്‍വികാരതയോടെ അവഗണിക്കുകയും ചെയ്യുക എന്ന സ്ഥിരതയില്ലാത്ത പെരുമാറ്റം പ്രകടിപ്പിക്കുന്നവരുടെ മക്കളില്‍ ആകുലത കൂടുതലായി കണ്ടുവരാറുണ്ട്. ഇക്കൂട്ടര്‍ അരക്ഷിതത്വബോധം, കടുത്ത സ്വയംവിമര്‍ശനം, പങ്കാളിയാല്‍ തിരസ്കരിക്കപ്പെടുമോയെന്ന നിരന്തരമായ ഉത്ക്കണ്ഠ തുടങ്ങിയവയില്‍ ഉഴറുന്നവരായി വളര്‍ന്നുവരാം.


കുട്ടികളെ ആപത്തുവേളകളില്‍ പോലും ഗൌനിക്കാതിരിക്കുകയും ചെറുപ്രായത്തിലേ സ്വയംപര്യാപ്തരാവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നവരുടെ മക്കള്‍ വളര്‍ന്നു വരുന്നത് ഒരുപാട് വിമുഖതയുമായാവാം. ഇങ്ങിനെയുള്ളവര്‍ ഭാവിയില്‍ മറ്റുള്ളവരുടെ വികാരവായ്പുകള്‍ക്കു മുന്നില്‍ മനസ്സിളകാത്തവരും ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും കൊടുക്കാത്തവരും ആയിമാറാം.


രക്ഷകര്‍ത്താക്കളുടെ ക്രൂരപീഢനങ്ങള്‍ക്കു വിധേയരാവുന്ന കുട്ടികളെ മുതിര്‍ന്നു കഴിയുമ്പോള്‍ ആകുലതയും വിമുഖതയും ഒരുപോലെ പിടികൂടാം. ഇവര്‍ വൈകാരികമായ അടുപ്പങ്ങളെ ഒരേസമയം തന്നെ ആഗ്രഹിക്കുകയും ഭയക്കുകയും ചെയ്യുന്നവരായിത്തീരാം. ഇത്തരക്കാര്‍ അകപ്പെടുന്ന ബന്ധങ്ങള്‍ നാടകീയതയും വികാരവിക്ഷുബ്ധതകളും പ്രവചനാതീതമല്ലാത്ത പെരുമാറ്റങ്ങളുമൊക്കെ നിറഞ്ഞാടുന്നവയായിരിക്കും.


ഇപ്പറഞ്ഞതില്‍ ഏതു ശൈലിയാണ് താന്‍ സ്വാംശീകരിച്ചിട്ടുള്ളത്‌ എന്നു തിരിച്ചറിയുന്നത് ബന്ധങ്ങളിലേര്‍പ്പെടുമ്പോള്‍ തക്കതായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നമ്മെ പ്രാപ്തരാക്കും. മുതിര്‍ന്നു കഴിഞ്ഞുണ്ടാകുന്ന അനുഭവങ്ങള്‍ക്കും ഒരാളുടെ വ്യക്തിബന്ധശൈലിയെ സ്വാധീനിക്കാനാവുമെന്നും തക്കതായ മനശാസ്ത്രചികിത്സകള്‍ വഴി ചെറുപ്പത്തില്‍ രൂപപ്പെട്ട മോശം ശൈലികളെ പൊളിച്ചുപണിയാന്‍ സാധിക്കുമെന്നും സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

പ്രണയം ശാശ്വതമാവാന്‍ ചില ഒറ്റമൂലികള്‍

“ബാധിതരാരും വിടുതിയാഗ്രഹിക്കാത്ത ഒരു രോഗമാണ് പ്രണയം.” - പൌലോ കൊയ്‌ലോ


അടുപ്പത്തിന്‍റെ തുടക്കകാലങ്ങളില്‍ത്തന്നെ പരസ്പരസംവേദനത്തിലുള്ള ചെറിയ പോരായ്മകള്‍ പോലും തിരിച്ചറിയുകയും, അവയെ ക്രിയാത്മകമായി പരിഹരിക്കുകയും, ഫലപ്രദമായ ആശയവിനിമയരീതികള്‍ വളര്‍ത്തിയെടുക്കുകയും, ഇതൊക്കെ വഴി തങ്ങള്‍ നല്ല മനപ്പൊരുത്തമുള്ളവരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് ബന്ധത്തിന്‍റെ ആത്യന്തികവിജയത്തെ സഹായിക്കും. ഇതിനൊന്നും മിനക്കെടാതെ നേരെ ലൈംഗികബന്ധത്തിലേക്കു നീങ്ങുന്ന കാമുകീകാമുകന്മാര്‍ക്ക് ഭാവിയില്‍ തലപൊക്കുന്ന പ്രശ്നങ്ങളെ ഒന്നിച്ചു തരണം ചെയ്യാനുള്ള കഴിവ് ദുര്‍ബലമായിരിക്കും.


അനശ്വരപ്രണയം കൈവരിക്കാന്‍ കൊതിക്കുന്നവര്‍ ബന്ധം പുരോഗമിച്ചു കഴിഞ്ഞാലും പരസ്പരം മനസ്സുകള്‍ തുറന്നു കൊണ്ടേയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കേവലം വാര്‍ത്തകളും വസ്തുതകളും മാത്രം ചര്‍ച്ചക്കെടുക്കാതെ തന്‍റെ ആഗ്രഹങ്ങളും ആവശ്യങ്ങളും വികാരങ്ങളുമൊക്കെക്കൂടി പ്രേമഭാജനത്തോട് പങ്കുവെച്ചുകൊണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്. ഇരുവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ള വിഷയങ്ങള്‍ തിരിച്ചറിയുന്നതും ഒരുമിച്ചു സമയം ചെലവഴിക്കാന്‍ അവസരങ്ങള്‍ തരുന്ന പുതിയ പുതിയ വിനോദങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നതും എക്കാലവും അന്യോന്യം പറഞ്ഞുകൊണ്ടിരിക്കാനുള്ള പുതുപുത്തന്‍വിശേഷങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കാന്‍ സഹായിക്കും.


ദൈനംദിനവ്യവഹാരങ്ങളില്‍ ഇരുവര്‍ക്കും ഒരേ പ്രാധാന്യം ലഭിക്കേണ്ടതും അത്യാവശ്യമാണ്. ഓരോരോ കാര്യത്തിലും രണ്ടുപേരുടെയും അഭിപ്രായങ്ങള്‍ക്ക് തുല്യപരിഗണന കൊടുത്തുകൊണ്ടിരിക്കണം എന്നല്ല ഇതിനര്‍ത്ഥം. മറിച്ച് ദീര്‍ഘകാലാനുഭവങ്ങളെ കണക്കിലെടുക്കുമ്പോള്‍ രണ്ടിലൊരാള്‍ക്ക് താന്‍ തീരെ പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നലുളവാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട് എന്നാണ്.


അനുരാഗത്തിന്‍റെ ആദ്യനാളുകളില്‍ സാമ്പത്തികവും മറ്റുമായ ചെലവുകള്‍ തത്തുല്യമായി വഹിച്ച് താന്‍ പങ്കാളിയുടെ ഔദാര്യത്തില്‍ ജീവിച്ചു പോവാനാഗ്രഹിക്കുന്ന വ്യക്തിയല്ല എന്ന് അന്യോന്യം ബോദ്ധ്യപ്പെടുത്താന്‍ ഇരുവരും ശ്രദ്ധിക്കുന്നത് സ്വാഭാവികമാണ്. അടുപ്പം ഗഹനമാകുന്നതിനനുസരിച്ച് പക്ഷേ ഇങ്ങിനെ ഓരോ കാര്യത്തിലും തുല്യത നോക്കുന്നത് നിര്‍ത്തലാക്കുകയും, പകരം ബന്ധത്തിലേക്കുള്ള സംഭാവനകളുടെയും ബന്ധം കൊണ്ടുള്ള ലാഭനഷ്ടങ്ങളുടെയും ആകെത്തുകകള്‍ ഇരുവര്‍ക്കും ഏറെക്കുറെ സമമായിരിക്കുവാന്‍ ശ്രദ്ധിക്കുകയുമാണു വേണ്ടത്. ഉദാഹരണത്തിന് ഒരാള്‍ പണവും മറ്റേയാള്‍ കുറേയേറെ സമയവും ബന്ധത്തിന്‍റെ ആവശ്യകതകള്‍ക്കായി ചെലവഴിക്കുന്ന സാഹചര്യം രണ്ടുപേര്‍ക്കും തൃപ്തികരമാവേണ്ടതാണ്. അടുപ്പം പിന്നെയും തീവ്രമാകുമ്പോള്‍ ചില വിഷയങ്ങളിലെങ്കിലും കണക്കുനോട്ടങ്ങള്‍ക്ക് പൂര്‍ണവിരാമമിടാവുന്നതാണ്. എന്നിരുന്നാലും നിസ്വാര്‍ത്ഥത വിളയാടേണ്ട ഈയൊരു ഘട്ടത്തില്‍ പോലും ഒരാള്‍ത്തന്നെ എല്ലാം ഒരുക്കുകയും മറ്റേയാള്‍ക്ക് തന്‍റേതായ സംഭാവനകളൊന്നും പങ്കുവെക്കാനുള്ള അവസരങ്ങളില്ലാതെ പോവുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.


FAQs



ആദ്യദര്‍ശനത്തിലെ അനുരാഗം എന്നൊന്ന് ശരിക്കും ഉണ്ടോ?




ഉണ്ട്. ഒരാളുടെ ആകര്‍ഷണീയതയുടെ അളവെടുക്കാന്‍ നമുക്ക് ശരാശരി 0.13 നിമിഷങ്ങള്‍ മതിയെന്നും രണ്ടുപേര്‍ ഒന്നിച്ചു ചെലവിടുന്ന ആദ്യമിനിട്ടുകള്‍ തന്നെ അവരുടെ ബന്ധത്തിന്‍റെ ഭാവിയെ നിര്‍ണയിക്കുന്നുണ്ട് എന്നും ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.


എന്നാല്‍ ഒരാളുടെ രൂപഭംഗിയും സൌന്ദര്യമുള്ളവര്‍ സല്‍ഗുണസമ്പന്നരായിരിക്കും എന്ന മുന്‍വിധിയും ആണ് നാം ഒറ്റനോട്ടത്തിലേ ചിലരില്‍ ആകൃഷ്ടരായിപ്പോവാന്‍ നിമിത്തമാകുന്നത് എന്നോര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒന്നാംകാഴ്ചയില്‍ നാം കല്‍പിച്ചുകൊടുത്ത നല്ല ഗുണങ്ങളൊന്നും സത്യത്തില്‍ ആ വ്യക്തിക്ക് ഇല്ല എന്ന് പിന്നീട് തെളിയിക്കപ്പെട്ടാല്‍ ഇത്തരം ബന്ധങ്ങള്‍ താറുമാറായിപ്പോവാനുള്ള സാദ്ധ്യത ഏറെയാണ്‌.

വിരഹം പ്രണയത്തിന്‍റെ തീവ്രത കൂട്ടുമോ?

അത് ഒരാളുടെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും. അന്തര്‍മുഖരില്‍ വിരഹം പ്രണയത്തെ ശക്തിപ്പെടുത്തും. എന്നാല്‍ ഏവരോടും അങ്ങോട്ടുകയറി ഇടപെടുന്ന ശീലമുള്ളവരില്‍ വിരഹം വിപരീതഫലമാവാം സൃഷ്ടിക്കുക.

പ്രണയം നമ്മളറിയാതെ സംഭവിച്ചു പോകുന്നതാണോ?

അല്ല. ഐകമത്യം, കാമം, പ്രതിജ്ഞാബദ്ധത എന്നിവയില്‍ കാമം മാത്രമാണ് തീരെ നമ്മുടെ നിയന്ത്രണത്തിലല്ലാതുള്ളത്. ഒരാളോട് പ്രതിജ്ഞാബദ്ധത പുലര്‍ത്താന്‍ നാം നിശ്ചയിക്കുന്നത് പൂര്‍ണമായും സ്വയമറിഞ്ഞു തന്നെയാണ്. ഒരു ബന്ധത്തില്‍ എത്രത്തോളം ഐകമത്യം പ്രകടമാക്കണം എന്നതും ഒരു പരിധി വരെ നമുക്ക് തീരുമാനിക്കാന്‍ കഴിയും.


ഇതേ കാരണത്താല്‍ പ്രതിജ്ഞാബദ്ധത, ഐകമത്യം എന്നിവയില്‍ തക്കതായ ശ്രദ്ധ ചെലുത്തുക വഴി നേടിയെടുത്തു കഴിഞ്ഞ ഒരു പ്രണയം മാഞ്ഞുപോകാതെ സൂക്ഷിക്കാനും നമുക്കു പറ്റും.

ഒരേസമയം ഒന്നിലധികം പേരെ പ്രണയിക്കാനാവുമോ?

ഐകമത്യവും കാമവും പ്രതിജ്ഞാബദ്ധതയും തികഞ്ഞ സമ്പൂര്‍ണപ്രണയത്തിന്‍റെ കാര്യമാണ് ഉദ്ദേശിച്ചതെങ്കില്‍ സാദ്ധ്യമല്ല എന്നാണുത്തരം. അതിനു ശ്രമിക്കുന്നത് കടുത്ത അന്തഃസംഘര്‍ഷങ്ങള്‍ക്കു വഴിവെക്കുകയും ആ ആന്തരികകലഹങ്ങള്‍ ക്രമേണ ബന്ധങ്ങളുടെ വിനാശത്തിന് ഇടയാക്കുകയും ചെയ്യും.


വികാരതീവ്രപ്രണയം, സാനുകമ്പപ്രണയം എന്നിവയില്‍ ഏതെങ്കിലുമൊരെണ്ണം മാത്രമേ തന്‍റെ പങ്കാളിക്കു തരാനാവുന്നുള്ളൂ എന്ന നിഗമനത്തിലെത്തുന്നവര്‍ കിട്ടാതെ പോവുന്നയാ പ്രണയത്തിനു വേണ്ടി മറ്റൊരു പങ്കാളിയെ കണ്ടെത്തിയേക്കാം. പക്ഷേ കാലക്രമത്തില്‍ അതിലൊരാളോടു പുലര്‍ത്തുന്ന വികാരതീവ്രപ്രണയം എരിഞ്ഞടങ്ങി അതും സാനുകമ്പപ്രണയത്തിനു വഴിമാറുമ്പോള്‍ കാര്യങ്ങള്‍ ദുഷ്കരമാകും. രണ്ടു പ്രേമഭാജനങ്ങളോട് മനസ്സറിഞ്ഞിടപഴകാന്‍ അയാള്‍ക്ക് രണ്ട് വ്യത്യസ്തമുഖങ്ങള്‍ കൈക്കൊള്ളേണ്ടതായി വരും. ഇത്തരം ദ്വൈതവ്യക്തിത്വങ്ങള്‍ ഏറെനാള്‍ നിലനിര്‍ത്തിക്കൊണ്ടു പോവുക അതീവക്ലേശകരമായിരിക്കും. ഇതു സൃഷ്ടിക്കുന്ന മനോയാതന രണ്ടിലൊരാളിലേക്ക് ഒതുങ്ങിക്കൂടാന്‍ അയാളെ നിര്‍ബന്ധിതനാക്കുകയും ചെയ്യും.

പ്രണയത്തിനു തീവ്രത കൂടുതലുള്ളത് പ്രേമവിവാഹങ്ങളിലാണോ?

രാജസ്ഥാന്‍ സര്‍വ്വകലാശാലയിലെ ചില ഗവേഷകര്‍ ഈ വിഷയത്തെ പഠനവിധേയമാക്കുകയുണ്ടായി. മധുവിധുവേളയില്‍ കൂടുതല്‍ ഉല്‍ക്കടമായ പ്രണയം ദൃശ്യമായത് പ്രേമവിവാഹങ്ങളില്‍ത്തന്നെയായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ പ്രേമവിവാഹങ്ങളില്‍ പ്രണയം ദുര്‍ബലമായിപ്പോവുമ്പോള്‍ അറേഞ്ച്ഡ് വിവാഹങ്ങളില്‍ അത് പതിയെപ്പതിയെ സുദൃഢമായിത്തീരുന്നതായാണു കാണപ്പെട്ടത്. വിവാഹത്തിന്‍റെ പത്താം വാര്‍ഷികത്തില്‍ അറേഞ്ച്ഡ് വിവാഹങ്ങളിലെ പ്രണയത്തിന്‍റെ തീക്ഷ്ണത പ്രേമവിവാഹങ്ങളിലേതിനേക്കാള്‍ ഏകദേശം ഇരട്ടിയായിരുന്നു! പ്രേമവിവാഹങ്ങളുടെ തുടക്കത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന കാമം ക്രമേണ എരിഞ്ഞടങ്ങുന്നതും അറേഞ്ച്ഡ് വിവാഹങ്ങളില്‍ ആദ്യനാളുകളില്‍ ദുര്‍ബലമായ ഐകമത്യം ക്രമേണ ദൃഢതയാര്‍ജിക്കുന്നതുമാണ് ഈ സ്ഥിതിഭേദങ്ങള്‍ക്കു നിമിത്തമാകുന്നത്.

പ്രണയത്തിനൊരുങ്ങുന്നവര്‍ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണം ഏത്?

ഇന്ത്യയടക്കമുള്ള മുപ്പത്തിയേഴ് രാജ്യങ്ങളിലെ പതിനായിരത്തോളം സ്ത്രീപുരുഷന്മാരോട് പതിമൂന്നിനങ്ങളുള്ള ഒരു പട്ടികയില്‍ നിന്ന്‍ തങ്ങളുടെ ജീവിതപങ്കാളിയില്‍ കാണാനാഗ്രഹിക്കുന്ന മൂന്നു ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെടുകയുണ്ടായി. സ്ത്രീകളുടെയും പുരുഷന്മാരുടെയും മുന്‍ഗണനകളില്‍ പല വ്യത്യാസങ്ങളും തെളിഞ്ഞുവന്നെങ്കിലും കരുണ എന്ന ഗുണം ദേശഭേദമന്യേ ഇരുലിംഗങ്ങളുടെയും പട്ടികകളില്‍ മുന്നിട്ടുനിന്നു.
വിവാഹപ്രായത്തിനു ശേഷം പലരുടെയും സര്‍ഗാത്മകത വറ്റിവരണ്ടുപോകുന്നത് എന്തുകൊണ്ട്?


ജെഫ്രി മില്ലര്‍ എന്ന മനശാസ്ത്രജ്ഞന്‍റെ അഭിപ്രായത്തില്‍ ചിത്രം വരക്കാനോ, പാട്ടുപാടാനോ, തമാശ പറയാനോ, കായികാഭ്യാസങ്ങള്‍ നടത്താനോ ഒക്കെ ചിലര്‍ക്കുള്ള കഴിവുകള്‍ അനുയോജ്യരായ ഇണകളുടെ മനസ്സിളക്കാന്‍ വേണ്ടി മാത്രം ഉരുത്തിരിഞ്ഞു വന്നവയാണ്. മറ്റുള്ളവരിലെ ഇത്തരം യോഗ്യതകളെ തിരിച്ചറിയാനും വിവിധ കലാകായികരൂപങ്ങളെ ആസ്വദിക്കാനും വിലയിരുത്താനുമൊക്കെയുള്ള പാടവം നമ്മുടെ തലച്ചോറുകളില്‍ രൂപപ്പെട്ടത് യോഗ്യരായ പങ്കാളികളെ വേര്‍തിരിച്ചറിയുകയെന്ന ജോലി ആയാസരഹിതമാകാന്‍ വേണ്ടിയുമാണ്.

അടുത്ത രക്തബന്ധത്തിലുള്ളവരോടു നമുക്ക് പൊതുവെ പ്രണയം തോന്നാത്തത് എന്തു കൊണ്ട്?


രക്തബന്ധമുള്ളവര്‍ക്കു ജനിക്കുന്ന സന്തതികള്‍ക്ക് ജനിതകവൈകല്യങ്ങള്‍ പിടിപെടാന്‍ സാദ്ധ്യത കൂടുതലാണ്. ഇതൊഴിവാക്കാനാണ് പ്രകൃതി നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് ഇങ്ങിനെയുള്ളവരോടുള്ള പ്രണയാസക്തി എടുത്തുമാറ്റിയത്. എന്നാല്‍ ഇത് എങ്ങിനെ സാദ്ധ്യമാകുന്നു എന്നതിന്‍റെ വിശദാംശങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ബാല്യശൈശവങ്ങളില്‍ നിരന്തരം നേരില്‍ക്കാണുന്നവരോടാണ് മുതിര്‍ന്നുകഴിയുമ്പോള്‍ നമുക്ക് ലൈംഗികവൈമുഖ്യം രൂപപ്പെടുന്നത് എന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെയൊക്കെയുള്ളില്‍ അറപ്പ് എന്ന വികാരം ആവിര്‍ഭവിച്ചതിന്‍റെ ഒരു പ്രധാന ഉദ്ദേശവും ഇതാവാം എന്നും സൂചനകളുണ്ട്.







(2014 ഫെബ്രുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്.)

ലൈംഗികപരിജ്ഞാനം അളക്കാം


ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓരോന്നും ശരിയോ തെറ്റോ എന്നു പറയൂ:
  1. ലിംഗത്തിനു വലിപ്പക്കുറവുള്ള പുരുഷന്മാര്‍ക്ക് സ്ത്രീകളെ തൃപ്തിപ്പെടുത്താനാവില്ല. (ഉത്തരം)
  2. പതിനെട്ടു വയസ്സു കഴിഞ്ഞാല്‍ ആണ്‍കുട്ടികളുടെ ലിംഗം പിന്നെ വളരില്ല. (ഉത്തരം)
  3. മുഴുവന്‍ ജീവിതകാലത്തേക്കും വേണ്ടത്ര അണ്ഡങ്ങൾ ജനനസമയത്തു തന്നെ പെണ്‍കുഞ്ഞുങ്ങളുടെയുള്ളില്‍ രൂപപ്പെട്ടിരിക്കും. (ഉത്തരം)
  4. സംഭോഗത്തിലേർപ്പെട്ട ഒരു സ്ത്രീക്ക് മാസമുറയുണ്ടായിക്കണ്ടാല്‍ അവര്‍ ഗര്‍ഭിണിയായിട്ടില്ല എന്നുറപ്പിക്കാം. (ഉത്തരം)
  5. സ്ഖലനത്തിനു തൊട്ടുമുൻപ് പുരുഷലിംഗത്തില്‍ നിന്നു സ്രവിക്കപ്പെടുന്ന നിറമില്ലാത്ത ദ്രാവകം യോനിയില്‍ വീണതുകൊണ്ടു ഗർഭമുണ്ടാവില്ല. (ഉത്തരം)
  6. പങ്കാളിയെ ഗര്‍ഭിണിയാക്കണമെന്നാഗ്രഹമുള്ള കാലങ്ങളില്‍ പുരുഷന്മാര്‍ സ്വയംഭോഗം ഒഴിവാക്കുന്നതാണു നല്ലത്. (ഉത്തരം)
  7. മാസമുറ സമയത്തെ സംഭോഗം ഗര്‍ഭത്തിനിടയാക്കില്ല. (ഉത്തരം)
  8. സംഭോഗങ്ങളില്‍ ഏര്‍പ്പെടുന്നത് ആയുസ്സു കൂട്ടും. (ഉത്തരം)
  9. സംഭോഗസമയത്ത് ചില പ്രത്യേക പൊസിഷനുകള്‍ അവലംബിക്കുക വഴി ഗര്‍ഭസാദ്ധ്യത കുറക്കാം. (ഉത്തരം)
  10. ഒരേ കോണ്ടം ഒന്നിലധികം തവണ ഉപയോഗിക്കാം. (ഉത്തരം)
  11. കോണ്ടം ധരിക്കുമ്പോള്‍ കൈ അതിന്‍റെ തുമ്പത്തു തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. (ഉത്തരം)
  12. കൂടുതല്‍ സുരക്ഷിതത്വം വേണമെന്നുള്ളപ്പോള്‍ രണ്ടു കോണ്ടങ്ങള്‍ ഒരുമിച്ചു ധരിക്കുന്നതു നല്ലതാണ്. (ഉത്തരം)
  13. സംഭോഗശേഷം വെള്ളം ചീറ്റിയോ മറ്റോ യോനി നന്നായിക്കഴുകുന്നത് ഗര്‍ഭസാദ്ധ്യത കുറക്കും. (ഉത്തരം)
  14. ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചാല്‍ ലൈംഗികതൃഷ്ണ കുറയാം. (ഉത്തരം)
  15. എയിഡ്സ് ചുംബനത്തിലൂടെ പകരില്ല. (ഉത്തരം)
  16. ഒരേ ലൈംഗികരോഗം പിടിപെട്ട പങ്കാളികള്‍ തമ്മില്‍ ബന്ധപ്പെടുമ്പോള്‍ സുരക്ഷാമാര്‍ഗങ്ങളൊന്നും ഉപയോഗിക്കേണ്ട കാര്യമില്ല. (ഉത്തരം)
  17. ലൈംഗികരോഗം ബാധിച്ചവരില്‍ പ്രത്യക്ഷത്തില്‍ ഒരു ലക്ഷണവും കണ്ടില്ലെന്നും വരാം. (ഉത്തരം)
  18. ഗുഹ്യഭാഗങ്ങളില്‍ വ്രണങ്ങള്‍ വല്ലതുമുണ്ടോ എന്നുനോക്കി പങ്കാളിക്ക് എയിഡ്സ് ബാധിച്ചിട്ടുണ്ടോ ഇല്ലേ എന്നുറപ്പു വരുത്താം. (ഉത്തരം)
  19. ലൈംഗികരോഗം ബാധിച്ചവരുപയോഗിച്ച ടോയ്ലറ്റുകളില്‍ പോയെന്നുവെച്ച് ആ രോഗം പകര്‍ന്നുകിട്ടില്ല. (ഉത്തരം)
  20. ലൈംഗികരോഗങ്ങള്‍ക്കെതിരെ സുരക്ഷ തരുന്ന ഏക ഗര്‍ഭനിരോധനോപാധി കോണ്ടം മാത്രമാണ്. (ഉത്തരം)
  21. സ്വപ്നസ്ഖലനങ്ങള്‍ അമിതമായ ലൈംഗികത്വരയുടെ ബഹിര്‍സ്ഫുരണമാണ്. (ഉത്തരം)
  22. പുരുഷന്മാര്‍ക്ക് ഉദ്ധാരണശേഷി നഷ്ടമാവുന്നത് ഹൃദ്രോഗത്തിന്‍റെ മുന്നോടിയാവാം. (ഉത്തരം)
  23. ചുംബനം കൊണ്ട് ആരോഗ്യപ്രശ്നങ്ങളൊന്നും വരില്ല. (ഉത്തരം)
  24. ലൈംഗികപ്രശ്നങ്ങള്‍ക്ക് കൌണ്‍സലിങ്ങിനു പോവുമ്പോള്‍ പങ്കാളിയെ കൂടെക്കൂട്ടാതിരിക്കുന്നതാണ് നല്ലത്. (ഉത്തരം)
  25. മൊബൈലിലും കമ്പ്യൂട്ടറിലുമൊക്കെ നിരന്തരം നീലച്ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് സ്വന്തം പങ്കാളികളെ കൂടുതലായി സന്തോഷിപ്പിക്കാനാകും. (ഉത്തരം)

ഉത്തരങ്ങള്‍

  1. തെറ്റ്. ചെറിയൊരു വിരല്‍ അകത്തുകടത്തുമ്പോള്‍പ്പോലും ടൈറ്റായിത്തന്നെയിരിക്കുന്ന വിധമാണ് യോനിയുടെ നിര്‍മിതി. പുരുഷലിംഗത്തിന്‍റെ സാന്നിദ്ധ്യം സ്ത്രീക്ക് അനുഭവവേദ്യമാക്കുന്ന നാഡികള്‍ ഭൂരിഭാഗവും നിലകൊള്ളുന്നത് യോനീകവാടത്തില്‍ത്തന്നെയാണു താനും. അതുകൊണ്ടുതന്നെ നീളക്കൂടുതലുള്ള ലിംഗത്തിന് കൂടുതലാഴത്തില്‍ച്ചെന്ന് യോനിക്ക് അത്യുത്തേജനം പകരാനാവുമെന്ന അനുമാനം അടിസ്ഥാനരഹിതമാണ്. (അടുത്ത ചോദ്യം)
  2. ശരി. പ്രായപൂര്‍ത്തിയെത്തുന്നതോടെ മറ്റവയവങ്ങളുടേതു പോലെ ലിംഗത്തിന്‍റെയും വളര്‍ച്ച പൂര്‍ണമാകുന്നുണ്ട്. ഇത് പതിമൂന്നു മുതല്‍ പതിനെട്ടു വരെ വയസ്സിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. (അടുത്ത ചോദ്യം)
  3. ശരി. ഇരുപതു ലക്ഷത്തോളം — ഏകദേശം നാല്‍പത് ചെറുപട്ടണങ്ങളിലെ ജനാവലികള്‍ക്കു ജന്മംനല്‍കാന്‍ വേണ്ടത്ര — അണ്‌ഡങ്ങളുമായാണ് ഓരോ പെണ്‍കുട്ടിയും ജനിക്കുന്നത്. എന്നാല്‍ മറുവശത്ത് പുരുഷന്മാര്‍ ജീവിതകാലത്തുടനീളം പുതുതായി ബീജാണുക്കളെ ഉത്പാദിപ്പിക്കുന്നുണ്ട്. (അടുത്ത ചോദ്യം)
  4. തെറ്റ്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഇത് ശരിയാവാമെങ്കിലും എപ്പോഴും അങ്ങനെയല്ല. ചില സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനു ശേഷവും ക്രമം തെറ്റിയ, ലഘുവായ രക്തസ്രാവം കാണപ്പെട്ടേക്കാം. (അടുത്ത ചോദ്യം)
  5. തെറ്റ്. അതില്‍ ചിലപ്പോള്‍ പുരുഷബീജാണുക്കള്‍ ഉണ്ടാവാം. (അടുത്ത ചോദ്യം)
  6. ശരി. തുടര്‍ച്ചയായ സ്വയംഭോഗം ബീജാണുക്കളുടെയെണ്ണത്തില്‍ ചെറിയ കുറവിനു നിമിത്തമാവുകയും അങ്ങിനെ ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യതക്കു മങ്ങലേല്‍ക്കുകയും ചെയ്യാം. (അടുത്ത ചോദ്യം)
  7. തെറ്റ്. ഗര്‍ഭധാരണസാദ്ധ്യത ഏറ്റവും കുറവുള്ള സമയമാണ് ആര്‍ത്തവവേള എന്നതു ശരിയാണ്. എന്നാല്‍ ആ നേരത്തും ഗര്‍ഭമുണ്ടാവാന്‍ ഏകദേശം രണ്ടു ശതമാനത്തോളം സാദ്ധ്യത ബാക്കിനില്‍ക്കുന്നുണ്ട്. (അടുത്ത ചോദ്യം)
  8. ശരി. ആരോഗ്യദായകങ്ങളായ പല ഹോര്‍മോണുകളും രതിവേളകളില്‍ സ്രവിക്കപ്പെടുന്നുണ്ട്. ഹൃദ്രോഗം, കാന്‍സര്‍, മാനസികസമ്മര്‍ദ്ദം തുടങ്ങിയവക്കെതിരെ വേഴ്ചകള്‍ നല്ലൊരു പ്രതിരോധവുമാണ്. ആഴ്ചയില്‍ മൂന്നുപ്രാവശ്യത്തോളംവെച്ചു ബന്ധപ്പെടുന്നവര്‍ക്ക് ശരാശരി മൂന്നുവര്‍ഷത്തെ അധികായുസ്സു ലഭിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. (അടുത്ത ചോദ്യം)
  9. തെറ്റ്. (അടുത്ത ചോദ്യം)
  10. തെറ്റ്. (അടുത്ത ചോദ്യം)
  11. തെറ്റ്. കോണ്ടം ധരിക്കുമ്പോള്‍ അതിന്‍റെ അഗ്രഭാഗത്തു ഞെക്കി ഉള്ളിലെ വായു പുറത്തുകളയേണ്ടതുണ്ട്. അല്ലാത്തപക്ഷം ശുക്ലം വന്നുതിങ്ങുമ്പോള്‍ കോണ്ടം പൊട്ടിപ്പോയേക്കാം. (അടുത്ത ചോദ്യം)
  12. തെറ്റ്. വേഴ്ചാനേരത്ത് അവ അന്യോന്യമുരസി പൊട്ടിപ്പോവാന്‍ ഏറെ സാദ്ധ്യതയുണ്ട്. (അടുത്ത ചോദ്യം)
  13. തെറ്റ്. വേഴ്ച തീര്‍ന്നയുടന്‍ ഇങ്ങിനെ ചെയ്യുന്നത് ശുക്ലത്തെയും ബീജാണുക്കളെയും കൂടുതലകത്തേക്കു തള്ളിവിടുകയും അങ്ങിനെ ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യത ഏറ്റുകയും പോലും ചെയ്യാം. (അടുത്ത ചോദ്യം)
  14. ശരി. ചിലരില്‍ ഇങ്ങിനെ സംഭവിക്കാം. (അടുത്ത ചോദ്യം)
  15. ശരി. ഉമിനീരില്‍ എയിഡ്സ് വൈറസ് കാണപ്പെട്ടേക്കാം — എന്നാല്‍ മറ്റൊരാളിലേക്കു രോഗം പടര്‍ത്താന്‍ വേണ്ടതിലും എത്രയോ കുറഞ്ഞ അളവില്‍ മാത്രം. (അടുത്ത ചോദ്യം)
  16. തെറ്റ്. ഒരു രോഗാണുവിന്‍റെ തന്നെ വ്യത്യസ്ത ഇനങ്ങളാവാം പങ്കാളികള്‍ രണ്ടുപേരെയും ബാധിച്ചിട്ടുള്ളത്. തന്മൂലം ഒരാളില്‍ നിന്നു മറ്റേയാളിലേക്ക് രോഗത്തിന്‍റെ പുതിയ വകഭേദങ്ങള്‍ സംക്രമിക്കുകയും ഇത് ചികിത്സ ദുഷ്ക്കരമാക്കുകയും ചെയ്യാം. (അടുത്ത ചോദ്യം)
  17. ശരി. നിങ്ങളുടെ പങ്കാളിക്കു വല്ല ലൈംഗികരോഗങ്ങളുമുണ്ടെങ്കില്‍ അക്കാര്യം ആ വ്യക്തിക്കു പോലും അജ്ഞമായിരിക്കാം. ഉദാഹരണത്തിന്, എയിഡ്സ് ബാധിച്ചവരില്‍ ഒരു പത്തു വര്‍ഷത്തേക്കൊക്കെ ഒരു ലക്ഷണവും കണ്ടേക്കണമെന്നില്ല. (അടുത്ത ചോദ്യം)
  18. തെറ്റ്. (അടുത്ത ചോദ്യം)
  19. ശരി. ലൈംഗികരോഗങ്ങളുണ്ടാക്കുന്ന അണുക്കള്‍ക്കൊന്നും പൊതുവെ മനുഷ്യശരീരങ്ങള്‍ക്കു വെളിയില്‍ അധികനേരം ജീവനോടിരിക്കാനാവില്ല. (അടുത്ത ചോദ്യം)
  20. ശരി. (അടുത്ത ചോദ്യം)
  21. തെറ്റ്. ബഹിര്‍ഗമനമാര്‍ഗമൊന്നും കിട്ടാതെ ശരീരത്തില്‍ കെട്ടിക്കിടക്കുന്ന ശുക്ലത്തെ ശരീരം പുറത്തുകളയുന്ന ഒരു സ്വാഭാവികപ്രക്രിയ മാത്രമാണ് സ്വപ്നസ്ഖലനങ്ങള്‍. (അടുത്ത ചോദ്യം)
  22. ശരി. ഹൃദ്രോഗം സംജാതമാവുന്നത് ഹൃദയപേശികളിലേക്കുള്ള രക്തക്കുഴലുകള്‍ വിവിധ കാരണങ്ങളാല്‍ അടഞ്ഞുപോവുമ്പോഴാണ്. ഇതേ പ്രക്രിയ ലിംഗത്തിലെ രക്തക്കുഴലുകളെ താറുമാറാക്കിത്തുടങ്ങിയതിന്‍റെ സൂചനയാവാം ഒരുപക്ഷേ ഉദ്ധാരണപ്രശ്നങ്ങള്‍. (അടുത്ത ചോദ്യം)
  23. തെറ്റ്. സിഫിലിസ്, ഹെര്‍പ്പിസ് തുടങ്ങിയ രോഗങ്ങള്‍ ചുംബനത്തിലൂടെ പകര്‍ന്നുകിട്ടാം. (അടുത്ത ചോദ്യം)
  24. തെറ്റ്. രണ്ടു പേര്‍ക്കും അനുയോജ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും ഇരുവരും അവ നടപ്പിലാക്കുകയും ചെയ്യേണ്ടത് ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്ക എന്നിങ്ങനെ മിക്ക ലൈംഗികപ്രശ്നങ്ങളുടെയും കൌണ്‍സലിംഗിനു ഫലംകിട്ടാന്‍ അത്യന്താപേക്ഷിതമാണ്. (അടുത്ത ചോദ്യം)
  25. തെറ്റ്. മറിച്ച് ഇവയുളവാക്കുക ദാമ്പത്യത്തിലെ വൈകാരികാംശങ്ങളെ നശിപ്പിക്കുക, നിത്യജീവിതത്തിലെ ലൈംഗികതാല്‍പര്യത്തെ ദുര്‍ബലപ്പെടുത്തുക തുടങ്ങിയ ദോഷഫലങ്ങളാണ്.
(2015 ഒക്ടോബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)
Image courtesy: Vladimir Kozma

യോനിയില്‍ നനവ് ......


27 വയസ്സുള്ള വിവാഹിത. 10 വയസ്സായ മകളുണ്ട്. ഭര്‍ത്താവ് ഗള്‍ഫിലാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ വരും, ആറു മാസം നില്‍ക്കും. ആര്‍ത്തവം എല്ലാ മാസവും കൃത്യമാണ്. ബന്ധപ്പെട്ടുക്കൊണ്ടിരിക്കുമ്പോള്‍ യോനിയില്‍നിന്ന് പെട്ടെന്ന് മൂത്രംപോലെ വെള്ളം വരുന്നു. കിടക്ക നനയും. അതു കഴിഞ്ഞിട്ടും ബന്ധപ്പെട്ടാല്‍ ലൈംഗികസുഖം ശരിയായി അനുഭവപ്പെടുന്നുണ്ട്. ഇതു തുടങ്ങിയിട്ട് ഏഴു വര്‍ഷത്തോളമായി. ഇതെന്തുകൊണ്ടാണ്? എന്താണ് ചികിത്സ? പിന്നീട് ഞാന്‍ ഗര്‍ഭിണിയായിട്ടില്ല. ഡോക്ടറെ കാണിച്ചിരുന്നു. ബന്ധപ്പെടുമ്പോള്‍ യോനിക്ക് മുറുക്കം കിട്ടാന്‍ എന്താണ് മാര്‍ഗം?
സീന, പാലാ

ലൈംഗികവേഴ്ചാസമയത്ത് ചില സ്ത്രീകള്‍ക്ക് സ്ഖലനം പോലെയുള്ള ഈ അനുഭവം ഉള്ളതായി പഠനങ്ങളും സര്‍വെകളും തെളിയിച്ചിട്ടുണ്ട്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് വാത്സ്യായനന്റെ കാമസൂത്രത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അമേരിക്കയില്‍ നടത്തിയ പഠനങ്ങളില്‍ അഞ്ചു മുതല്‍ 50 ശതമാനം സ്ത്രീകള്‍ക്കും 'സ്ഖലനം' അനുഭവപ്പെട്ടതായി കണ്ടെത്തി. നല്ലപോലെ ലൈംഗിക ഉത്തേജനം സംഭവിക്കുമ്പോള്‍ യോനിയില്‍ അമിതമായി കിനിയുന്ന ദ്രാവകം ചിലരില്‍ തുള്ളികളായി തെറിക്കുന്നു. ഇത് മൂത്രനാളിയുടെ അരികില്‍നിന്നും പുറത്തുവരുന്നതായിട്ടാണ് ചില ഗവേഷകര്‍ കണ്ടെത്തിയത് .
നേരെ മറിച്ച് ചില ഗവേഷകര്‍ ഇത് മൂത്രത്തിന്റെ ചില തുള്ളികള്‍ ഉത്തേജന സമയത്ത് പുറത്തുവരുന്നതാണ് എന്നും അഭിപ്രായപ്പെടുന്നു. രണ്ടിലേതായാലും ഇതിനെക്കുറിച്ച് ആലോചിച്ചു വിഷമിക്കാനില്ല. ഇത് രോഗാവസ്ഥയല്ല. യോനിയിലെ പേശികള്‍ക്കു മുറുക്കം വരുത്താന്‍ കെഗല്‍സ് വ്യായാമം പോലുള്ള ചെറിയ വ്യായാമങ്ങള്‍ ചെയ്താല്‍ മതിയാകും. നിങ്ങള്‍ ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് കുടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുക. അപൂര്‍വം കേസ്സുകളില്‍ പ്രസവാനന്തരം സംഭവിക്കുന്ന മുറിവുകാരണം അമിത അയവു വന്നതാണെങ്കില്‍ ചെറിയ ശസ്ത്രക്രിയകൊണ്ട് പരിഹരിക്കാവുന്നതാണ്.

ഭാര്യക്കിഷ്ടം

ദാമ്പത്യത്തില്‍ ലൈംഗികബന്ധത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഇരുപങ്കാളികള്‍ക്കും ഒരുപോലെ ആസ്വദിയ്‌ക്കാന്‍ കഴിയുന്നതാവണം ലൈംഗികബന്ധം. പുരുഷനാണെങ്കിലും സ്‌ത്രീയാണെങ്കിലും കിടപ്പറയില്‍ ആഗ്രഹിയ്‌ക്കുന്ന ചില കാര്യങ്ങളുണ്ട്. ചിലര്‍ അതു തുറന്ന് പരയും. എന്നാല്‍ ചിലര്‍ തുറന്ന് പറയാന്‍ വിമുഖത കാണിക്കും. പ്രത്യേകിച്ചും സ്ത്രീകളാണ് കിടപ്പറയിലെ തങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം തുറന്നു പറയാന്‍ വിമുഖതകാണിക്കാറുള്ളത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പുരുഷന്‍ അറിഞ്ഞു ചെയ്യുന്നത് അവരെ സന്തോഷിപ്പിപ്പിക്കും. ഇത്തരത്തില്‍ സ്‌ത്രീ ആഗ്രഹിയ്‌ക്കുന്നതും എന്നാല്‍ തുറന്നു പറയാത്തതുമായ ചില കാര്യങ്ങള്‍ നോക്കൂ


പുരുഷന്മാരായിരിക്കും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി അമിതമായ താല്പര്യം കാണിക്കുന്നത്. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് കുറച്ച് സമയം ആവശ്യമാണ്. ആദ്യമായി തങ്ങളുടെ പുരുഷനില്‍ നിന്നുള്ള ലാളനയാണ്‌ സ്ത്രീകള്‍ ആഗ്രഹിയ്‌ക്കുന്നത്‌. ഒരേ രീതിയില്‍ തന്നെയുള്ള ലൈംഗിക ബന്ധം സ്ത്രീകളില്‍ മടുപ്പുളവാക്കും. തന്റെ പുരുഷന്‍ ഇക്കാര്യത്തില്‍ പുതിയ രീതികള്‍ പരീക്ഷിക്കണമെന്നാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യം അവര്‍ തുറന്നു പറയുകയും ചെയ്യില്ല.


ആശയവിനിമയമാണ് സെക്‌സില്‍ സ്‌ത്രീയ്‌ക്ക്‌ പ്രധാനം. തന്റെ പങ്കാളി തന്നോടു കാര്യങ്ങള്‍ തുറന്നു സംസാരിക്കണമെന്നും തന്റെ പ്രണയം വാക്കാല്‍ പ്രകടിപ്പിക്കണമെന്നുമെല്ലാം സ്‌ത്രീ ആഗ്രഹിക്കും. അതുപോലെ സെക്‌സില്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കു കൂടി പങ്കാളികള്‍ മുന്‍ഗണന നല്‍കണമെന്നും തങ്ങളുടെ താല്‍പര്യങ്ങള്‍ ചോദിച്ചറിഞ്ഞു ചെയ്യണമെന്നും അവര്‍ ആഗ്രഹിക്കും. പുരുഷന്മാര്‍ കാണിക്കുന്ന തിടുക്കം സ്‌ത്രീകളെ അലോസരപ്പെടുത്തും. സ്‌ത്രീകള്‍ക്ക് ഈ മൂഡിലേക്കെത്താന്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സമയം ആവശ്യമാകുന്നതാണ് ഇതിന് കാരണം

കിടപ്പറയില്‍ സെക്സ് കഴിഞ്ഞാല്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു

രാത്രിയില്‍ ആവേശകരമായ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അത് കഴിഞ്ഞ ഉടന്‍ തന്നെ നിങ്ങളുടെ പങ്കാളി വായനക്കോ പഠനത്തിനോ പോകുകയോ അല്ലെങ്കില്‍ തിരിഞ്ഞുകിടന്ന് ഉറങ്ങുകയോ ചെയ്യാറുണ്ടോ? എങ്കില്‍ സെക്സ് തീര്‍ന്നയുടന്‍ മറ്റ് ചില ജോലികള്‍ ചെയ്യാനായി പങ്കാളി കാത്തിരിക്കുകയാണെന്നും അല്ലെങ്കില്‍ സെക്സിനിടയിലും പങ്കാളിയുടെ മനസില്‍ മറ്റ് ചില കാര്യങ്ങളാണുള്ളതെന്നുമാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ നിങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് സെക്സിന്‍റെ ആഹ്ലാദം നീണ്ടുനില്‍ക്കാന്‍ സഹായിക്കില്ല. എന്തെല്ലാം കാര്യങ്ങളാണ് സെക്സിലേര്‍പ്പെട്ട് കഴിഞ്ഞയുടന്‍ ചെയ്യാന്‍ പാടില്ലാത്തതെന്ന് നോക്കാം

പങ്കാളികളിലൊരാളോ അല്ലെങ്കില്‍ രണ്ടു പേരുമോ സെക്സ് കഴിഞ്ഞയുടനേ ഉറക്കത്തിലേക്ക് വീണുപോകാറുണ്ട്. സെക്സിന്‍റെ ഭംഗി തന്നെ കെടുത്തിക്കളയുന്ന ഒരു കാര്യമാണിത്. ഒരുമിച്ച് ഷവറില്‍ കുളിക്കുകയെന്നത് ഒരു നല്ല രതിപൂര്‍വ്വ കേളിയാണ്. സെക്സിനിടയില്‍ പങ്കാളികളുടെ മേല്‍ അഴുക്ക് പുരളുന്നത് സാധാരണമാണ്. അത് വൃത്തിയാക്കുന്നതിനും പ്രശ്നമില്ല. എന്നാല്‍ സെക്സ് കഴിഞ്ഞയുടന്‍ തന്നെ ബാത്ത്‍റൂമിലേക്ക് ഓടുന്നത് ഒരു ശരിയായ കാര്യമല്ല. നിങ്ങളുടെ പങ്കാളി സെക്സിന്‍റെ മൂഡിലായിരിക്കുമ്പോള്‍ ഇത്തരത്തില്‍ കഴുകാനായി പോകുന്നത് ഒഴിവാക്കേണ്ട ഒരു കാര്യമാണ്.

കാമാസക്തിയുണ്ടാക്കുന്ന തരത്തിലുള്ള ഭക്ഷണം സെക്സിന് മുമ്പായി പങ്കാളിക്കൊപ്പം കഴിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ സെക്സിന് ശേഷം കഴിക്കാനായി അടുക്കളയിലേക്ക് പോകുന്നത് ഒഴിവാക്കേണ്ടതാണ്. കൂടാതെ സെക്സ് ആസ്വദിക്കേണ്ട സയത്ത് മൊബൈല്‍ ഫോണില്‍ മെസ്സേജോ മിസ്സ്ഡ് കോളോ കാത്തിരിക്കുന്നത് ശരിയായ കാര്യമല്ല. ചില പങ്കാളികള്‍ക്ക് മാറിക്കിടന്ന് ഉറങ്ങുന്ന ശീലമുണ്ടാകാറുണ്ട്. എന്നാല്‍ സെക്സിന് ശേഷം പതിവായി തലയിണയും വിരിപ്പുമെടുത്ത് മറ്റൊരു മുറിയിലേക്ക് ഉറങ്ങാന്‍ പോകുന്നത് ഒഴിവാക്കേണ്ട കാര്യമാണ്. സെക്സിന്‍റെ നിമിഷങ്ങള്‍ ആസ്വദിക്കുക. ഇത് സെക്സിന് ശേഷമുള്ള നിമിഷങ്ങളും ആസ്വാദ്യകരമാക്കുന്നതിന് ഉപകരിക്കും.

സ്ത്രീയെ ഉത്തേജിപ്പിക്കാം

സ്ത്രീകൾ സ്പർശനം ആഗ്രഹിക്കുന്നവരാണ്. അവർ പുരുഷന്മാരേക്കാൾ സ്പർശനം ആസ്വദിക്കുന്നു . അത് കൊണ്ട് തന്നെയാണ് അവർ അധികവും പുരുഷന്മാരെ കാണുമ്പോൾ അകന്നു നിൽക്കുന്നത്. ആണുങ്ങൾ കണ്ണ് കൊണ്ട് വികാരതർ ആകുമ്പോൾ , സ്ത്രീയെ വികരഭാരിതയാക്കാൻ കാഴ്ചകൾ പര്യാപ്തമല്ല . അവളിലെ വികാരം കാഴ്ചയ്ക്ക് പുറമേ സൗമ്യത കൊണ്ടും സ്പര്ശനം കൊണ്ടും സ്നേഹം കൊണ്ടും മാത്രമേ ഉണരുകയുള്ളൂ . അതിൽ സ്പർശനത്തിന് പ്രാധാന്യം ഏറെയാണ് . സെക്സിൽ സ്പർശനത്തിൽ പ്രധാനം യോനീ സ്പർശനമാണ്‌. അവളുടെ ഹൃദയം കീഴടക്കാൻ , കൃത്യമായ യോനീ സ്പർശനത്തിലൂടെ സാധിക്കും . ഈ പറയുന്ന രീതി പിന്തുടർന്നാൽ നിങ്ങൾകും ഇതിൽ വിദഗ്ദനാകാം.


1. അവളുടെ ഇഷ്ടങ്ങൾ അറിയുക



എല്ലാ സ്ത്രീകളും അവരുടെ വ്യത്യസ്ത ശാരീരിക അവസ്ഥകൾക്ക് അനുസരിച്ച് വ്യത്യസ്ത രീതികൾ ഇഷ്ടപെടുന്നവരാണ് . അവരുടെ ഇന്ദ്രിയങ്ങളുടെ വികാരകേന്ദ്രങ്ങൾ വ്യത്യസ്തമായിരിക്കും . അതിനനുസരിച്ചാണ് അവരുടെ ഇഷ്ടങ്ങൾ രൂപപ്പെടുക . ചില സ്തീകൾ ആഴത്തിൽ ലിങ്കപ്രവേശം ഇഷ്ടപെട്മ്പോൾ , ചിലർക്ക് അഗ്രഭാഗത്ത് കൂടുതൽ ചെയുന്നതാണ് ഇഷ്ടം. ക്ലിടോരിസ് അഥവാ യൊനീചദമാനു സ്ത്രീക്ക് ഉത്തേജനം നല്കുന്ന പ്രദാന ഭാഗം. അവൾ സ്വയം ഭോഗം ചെയ്യുമ്പോൾ അവിടം ഉത്തേജിപിക്കുന്നത് അത് കൊണ്ട് തന്നെ . ചിലർക്ക് മാറിടവും നിതംബവുമാകാം ഉത്തേജന കേന്ദ്രം . എന്ത് തന്നെ ആയാലും സെക്സിൽ ഏർപെടുന്നതിന് മുൻപ് അവളോട് ഇഷ്ടങ്ങള്‍ ചോദിക്കേണ്ടത് ആവശ്യമാണ്‌ .

2. പതിയെ തുടങ്ങുക


അവളുടെ യോനിയെ പതിയെ സ്പർശിക്കുക. അതിൽ ദൃതിയോ വേഗതയോ കാണിക്കരുത് . അവളെ മെല്ലെ പൂർണവികാരതയിലെക്ക് എത്തിക്കുക . അവളുടെ ശരീര ഭംഗിയെ പുകഴ്ത്തുക . വിരല്‍സ്‌പര്‍ശം അവളുടെ യോനിയിൽ നിന്ന് മുലയിലേക്കും തുടയിലേക്കും ചന്തിയിലേക്കും വ്യാപിക്കിക്കുക. അവളുടെ ശരീരം ചുംബിക്കുക . പൊക്കിൾ കുഴിയിലും കാൽ കൈകളിലും ചുംബനങ്ങളും സ്പർശന സുഖവും നല്കുക . ഇത് അവളെ പൂർണ വികാരതയിൽ എത്തിക്കും . ഇത് അവളുടെ യോനിയെ നിങ്ങളുടെ വിരലുകൾ സ്വീകരിക്കാൻ തയാറാക്കും ,


3. മൃദുസ്പർശം


അവൾ വികാരവതിയായാൽ , അവളുടെ യോനി ദ്രവമയമാകും . ഇനി നിങ്ങൾക്ക് അവളുടെ യോനീ ഭിത്തിയിൽ മൃദുവായി തലോടാം . യോനീ നാളത്തിന്റെ അറ്റം മുതൽ മൃദുവായി തലോടുക . മൃദ്വായി വിരൽ ഉള്ളിൽ കയറ്റുക, അവളുടെ വികാര മാറ്റം നോക്കി , വികാരകേന്ദ്രത്തിൽ വിരൽ ഉരസി കൊണ്ടിരിക്കാം . അവളുടെ മൂളൽ ഉയരും വരെ ഇത് തുടരുക. വികാരം അവളുടെ അരകെട്ട് ഉയര്തുന്നത് നിങ്ങള്ക്ക് കാണാം . അവൾ നിങ്ങളോട് വിരലോ ലിംഗാമോ ഇടാൻ ആവശ്യപെട്ടെക്കം. സൗമ്യത കൈവെടിയാതെ തുടരുക . അവളെ ഇനിയും വികാരവതിയാക്കുക , നിങ്ങളെ എന്നെന്നും മനസ്സിലെറ്റാൻ.


4. വിരൽ പ്രയോഗം


അവൾ നല്ല രീതിയിൽ ഉത്തേജിതയായി എന്ന ഉറപ്പ് വന്നാൽ, അവളുടെ യോനി നല്ല പോലെ നനന്നു എന്ന് വന്നാൽ നിങ്ങളുടെ വിരൽ യോനിയിൽ പ്രവേശിപ്പിക്കുക . ആദ്യം ചൂണ്ടുവിരല്‍ മാത്രം തുടങ്ങി , അവളുടെ ഇഷ്ടം പോലെ രണ്ടോ മൂന്നോ വിരലുകൾ ഉപയോഗിച്ച് തടവാം . പ്രായം ചെന്ന സ്ത്രീകളിൽ കൈ തന്നെ കേറിയെന്ന് വരാം . അവളുടെ സുഖം ചോദിച്ചറിയാം . വിരലിന്റെ ചലനങ്ങൾ മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക . ഇതിന് പുറമേ യോനിയിൽ ചുംബനവും കൂടി നൽകിയാൽ അവളെ വികാരത്തിന്റെ കൊടുമുടിയിൽ എത്തിക്കാം .


5. ജി സ്പോട്ട് ഉത്തേജനം viral1
ജി സ്പോട്ട് ആണ് മിക്കവാറും സ്ത്രീകളെ വികാരമൂർചയ്ക്ക് സഹായിക്കുന്നത് . എല്ലാ സ്ത്രീകളിലും ഇത് കാണാറില്ലെങ്കിലും , ജി സ്പോടിന്റെ ഉത്തേജനം അവൾക്ക് വികാര കൊടുമുടിയാണ് . യോനിയിൽ കൈ പ്രവേശിപിച്ച് മുകലിലൊട്ട് കൈ ചലിപിച്ചാൽ മറ്റുള്ള ബാഗങ്ങളിളി നിന്നും വ്യതസ്തമായി ഒരു തടിപ്പ് കാണപെടും. ഇതാണ് മിക്കവരിലും ജി സ്പോട്ട് . ഇവിടം ലിംഗം കൊണ്ടും വിരൽ കൊണ്ടും സ്പർശിക്കുമ്പോൾ അവൾ മൂര്ച്ചയിലെക്ക് അടുക്കുന്നു .

6. വായ്‌ പ്രയോഗം
വായ്‌ പ്രയോഗം പുരുഷനെന്ന പോൽ സ്തീകൾക്കും സുഗപൂരിതമാണ് . വിരൽ പ്രയോഗത്തിനിടയിൽ വായ കൊണ്ട് ക്രിസരിയിൽ ഊമ്പി വലിക്കുന്നതും നാവു കൊണ്ട് ഉത്തെജിപിക്കുന്നതും സുഖം വർധിപിക്കും. യോനീ നാളത്തിൽ നാവു കൊണ്ട് സ്പർശനം അവളിൽ മറക്കാൻ പറ്റാത്ത സുഖം നല്കും . അവളുടെ യോനീ കവാടത്തിൽ ആണിന്റെ രോമാപൂരിതമായ മുഖം അമർത്തി വെക്കാൻ കൊതിക്കുന്നവാരാണ് സ്ത്രീകളിൽ അധികവും .

പ്രെഗ്നൻസി സെക്സ് പൊസിഷൻ

എളുപ്പത്തിൽ പ്രെഗ്നൻസി കു ഹെല്പ് ചെയ്യുന്ന ചില പൊസിഷനുകൾ

ബന്ധം ശരിയാകുന്നില്ല

കൂട്ടുകാരിക്കു വേണ്ടിയാണ് ഈ കത്ത്. അവള്‍ ആറു മാസം മുമ്പ് വിവാഹിതയായി. 18 വയസ്സ്. ജോലിസ്ഥലം ദൂരെയായതിനാലും അജ്ഞതമൂലവും ലൈം ഗികബന്ധം രണ്ടു മാസത്തോളം ഭാഗികമായി മാത്രം. ഭര്‍ത്താവിന്റെ ലിംഗത്തിന് വലിപ്പക്കൂടുതലുള്ളതിനാല്‍ മൂന്നു മാസത്തോളം വിരല്‍ യോനിയില്‍ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. പിന്നീട് പലപ്പോഴായി ലിംഗം യോനിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വേദന അനുഭവപ്പെടുന്നു. ഇതുവരെ രക്തം പുറത്തുപോയിട്ടുമില്ല. പലപ്പോഴും മാസമുറ കൃത്യമായി ഉണ്ടാവാറില്ല. വെള്ളപോക്കിന് രണ്ടുമാസത്തിലധികമായി ആയുര്‍വദേ ചികിത്സ തുടരുന്നു. ഉത്തേജിപ്പിക്കാനായി ഭര്‍ത്താവ് ശ്രമിക്കാറുണ്ടെങ്കിലും മൂന്നര മാസത്തിനുശേഷം ഒരിക്കല്‍മാത്രമാണ് രതിസുഖം അനുഭവപ്പെട്ടത്. മറ്റൊരിക്കല്‍ ഭാഗികമായും അനുഭവപ്പെട്ടിരുന്നു. യോനീദ്രാവകം വേണ്ടത്ര ഉണ്ടാവാറില്ലെന്നാണ് തോന്നുന്നത്. ബന്ധപ്പെടുമ്പോഴെല്ലാം ഭര്‍ത്താവിന്റെ ലിംഗത്തിന്മേല്‍ വളയത്തിനു തൊട്ടുമുന്നിലായി വലതുവശത്ത് തൊലിയിളകി മുറിവാകാറുണ്ട്. ശുക്ലം യോനിയില്‍ എത്തിക്കഴിഞ്ഞാല്‍ പുകച്ചിലും നീറ്റലും അനുഭവപ്പെടാറുമുണ്ട്. രതിസുഖം അനുഭവിക്കാന്‍ എന്താണ് ചെയ്യേണ്ടത്? ഇത് വന്ധ്യതയുടെ അടയാളമാണോ?

നിങ്ങളുടെ കൂട്ടുകാരിക്ക് വയസ്സു 18 മാത്രം. വിവാഹം കഴിഞ്ഞ് മൂന്നു മാസമേ ആയിട്ടുള്ളൂ. ഭര്‍ത്താവാണെങ്കില്‍ ജോലി കാരണം ഇടയ്ക്കു മാത്രം വരുന്ന വ്യക്തിയും. സംതൃപ്തമായ ലൈംഗികബന്ധം ആയി വരാന്‍ അല്‍പ സമയം വേണമെന്നുള്ളത് സ്വാഭാവികം മാത്രം. വേഴ്ചാസമയത്ത് വേദന അനുഭവപ്പെടുന്നത് ഡിസ്​പറേണിയ എന്നു പറയും. ഇതിനു ശാരീരികമായ കാരണങ്ങളും മനസ്സിലെ ഭയവും കാരണമാകാം. യോനീദ്രാവകം വേണ്ടത്ര ഉണ്ടാകാറില്ല എന്ന് എഴുതിയല്ലോ? വേണ്ടത്ര ഉത്തേജനം ലഭിക്കാതെ വേഴ്ചയിലേക്ക് ഇവര്‍ ധൃതിയില്‍ ഏര്‍പ്പെടുന്നുണ്ടോ? വിരല്‍ പ്രവേശിപ്പിക്കുമ്പോഴും ഈ വേദന അനുഭവപ്പെടുന്നുണ്ടോ? കൃത്യമല്ലാത്ത മാസമുറയും വെള്ളപോക്കും ഉണ്ടെന്നു പറയുന്നു. അടിവയറ്റില്‍ രോഗമുണ്ടോ എന്നു പരിശോധന നടത്തിയിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ക്കു മറുപടി കിട്ടാതെ നിര്‍ദേശങ്ങള്‍ പറയാന്‍ പ്രയാസമാണ്. ആദ്യം ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പരിശോധന നടത്തുക. ശാരീരിക പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ സുഗമമായ വേഴ്ചയ്ക്ക് മനസ്സില്‍ എന്തൊക്കെയാണ് തടസ്സങ്ങള്‍ എന്നു അറിയാന്‍ ഒരു സൈക്കോളജിസ്റ്റിന്യോ സൈക്യാട്രിസ്റ്റിനേയൊ സമീപിക്കുക. 

എട്ട് വര്‍ഷമായി ബന്ധമില്ല

ഞാന്‍ 28 വയസ്സുള്ള വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. കല്യാണം കഴിഞ്ഞ് 10 വര്‍ഷമായി. എട്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്. എന്നാല്‍ പ്രസവത്തിനു ശേഷം ഞങ്ങള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഭര്‍ത്താവിന് തീരെ ഇഷ്ടമില്ല. പുറത്തു പറയാനുള്ള വിഷമം കാരണം വീട്ടുകാരോടുപോലും ഇതുവരെ പറഞ്ഞിട്ടില്ല. ഒരു കുട്ടികൂടി വേണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹത്തോടു പറഞ്ഞാലൊന്നും മറുപടി പറയില്ല. ഇതുമാറി പഴയ കുടുംബജീവിതം തിരിച്ചുകിട്ടാന്‍ എന്തു ചെയ്യണം  

നമ്മുടെ നാട്ടിലെ സ്ത്രീകളുടെ സഹനശക്തിക്ക് നിങ്ങള്‍ ഒരു നല്ല ഉദാഹരണമാണ്. വിവാഹശേഷം ഒരു കുട്ടി ജനിച്ചു. വര്‍ഷം എട്ടായി. ഇപ്പോഴാണ് ഒരു കുട്ടികൂടി വേണമെന്നും ലൈംഗികബന്ധം പുനഃസ്ഥാപിക്കണമെന്നും നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ഇത്രയും കാലം ശാരീരികബന്ധത്തിന് നിങ്ങള്‍ക്കും വലിയ ആവശ്യം തോന്നിയിരുന്നില്ല എന്നാണോ? അദ്ദേഹത്തിന് ഇങ്ങനെ താല്‍പര്യം കുറയാന്‍ കാരണമെന്താണ്? സെക്‌സ് തെറാപ്പി ചെയ്യുന്ന ഒരു മനോരോഗവിദഗ്ദ്ധ നെയോ സൈക്കോളജിസ്റ്റിനേയൊ സമീപിച്ച് നിങ്ങളുടെ പ്രശ്‌നങ്ങള്‍ വിശദമായി വിലയിരുത്തണം.

ചില പുരുഷന്മാരില്‍ സ്വവര്‍ഗാനുരാഗം മനസ്സില്‍ പതുങ്ങിക്കിടപ്പുള്ള കാരണം അവര്‍ സാമൂഹികാവശ്യങ്ങള്‍ക്കായി വിവാഹം ചെയ്ത് പേരിനു വല്ലപ്പോഴും ബന്ധപ്പെട്ടു സന്താനോല്‍പാദനവും നടത്തി പിന്നെ രതിയില്‍നിന്ന് തീരെ പിന്മാറി നില്‍ക്കുന്നതു കാണാറുണ്ട്. നിങ്ങളുടെ ഭര്‍ത്താവ് ആ തരത്തില്‍പ്പെട്ട ആളാണോ എന്നും അന്വേഷിക്കേണ്ടതുണ്ട്.